ഗയാന:ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനലിന്‍റെ ടോസ് വൈകുന്നു. മത്സരം നടക്കുന്ന ഗയാനയില്‍ നിലവില്‍ മഴയില്ലെങ്കിലും പിച്ച് കവര്‍ ചെയ്‌തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഗ്രൗണ്ടിലെ ഈര്‍പ്പം മാറിയാല്‍ മത്സരം തുടങ്ങാനാകുമെന്നാണ് വിലയിരുത്തല്‍.
ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടം. ഇവിടെ ഇന്ന് മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. മഴയ്‌ക്ക് 70 ശതമാനം സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥ പ്രവചനം.
അതേസമയം, മത്സരത്തിന് റിസര്‍വ് ദിനം അനുവദിച്ചിട്ടില്ല. പകരം 250 അധിക സമയം മത്സരത്തിന് നല്‍കിയിട്ടുണ്ട്. എട്ട് മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. മഴ കളി തടസപ്പെടുത്തിയാലും 12.10ന് ശേഷം മാത്രമായിരിക്കും ഓവര്‍ കുറച്ചുള്ള മത്സരങ്ങള്‍ നടക്കുകയുള്ളു. ഇന്ത്യന്‍ സമയം രാത്രി 12 മണിക്കാണ് മത്സരം തുടങ്ങുന്നതെങ്കില്‍ പോലും 20 ഓവര്‍ മത്സരമായിരിക്കും നടക്കുക. ഇനി മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യ ഫൈനലിന് യോഗ്യത നേടും.