ചിക്കബല്ലാപ്പൂർ: മാർഗദർശി ചിറ്റ് ഫണ്ടിന്‍റെ 115-ാം ശാഖക്ക് കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ തുടക്കമായി. മാനേജിങ് ഡയറക്‌ടർ ശൈലജ കിരൺ ദീപം തെളിച്ചാണ് ഉദ്ഘാടനം ചെയ്‌തത്. ജീവനക്കാരും ഉപഭോക്താക്കളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. കര്‍ണാടകയിലെ 24-ാം ശാഖയാണ് ചിക്കബല്ലാപ്പൂരിലേത്.
ചടങ്ങിൽ ശൈലജ കിരൺ ആദ്യ ഉപഭോക്താവിന് രസീത് കൈമാറി. ബാങ്കുകളെ അപേക്ഷിച്ച് മാർഗദർശിയുടെ സേവനങ്ങൾ കൂടുതൽ എളുപ്പമാണെന്ന് ഉപഭോക്താക്കൾ അഭിപ്രായപ്പെട്ടു. മാർഗദർശി ചിറ്റ് ഫണ്ടിന്‍റെ ഇതുവരെയുള്ള പ്രവർത്തനം വിശ്വാസയോഗ്യവും സംതൃപ്‌തവുമാണെന്ന് ഉപഭോക്താക്കൾ പറഞ്ഞു.
Margadarsi strives to be a dependable investment solution, says Managing Director Sailaja Kiron (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
115-ാം ശാഖ ചിക്കബല്ലാപ്പൂരിൽ തുറക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും ഈ മേഖലയുടെ പുരോഗതിക്കും വികസനത്തിനും സംഭാവന ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ശൈലജ കിരൺ പറഞ്ഞു.
ഒക്‌ടോബർ 1-ന് മാർഗദർശിയുടെ 62 -ാം വാർഷികമായിരുന്നു. ഉപഭോക്താക്കളുടെ വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയിൽ വലിയ പങ്കുവഹിക്കാനായെന്നും വിശ്വാസ്യത നിലനിർത്താനായെന്നും ശൈലജ കിരൺ കൂട്ടിച്ചേർത്തു. വീട് നിർമ്മാണത്തിനായാലും കുട്ടികളുടെ വിവാഹത്തിനായാലും വിദ്യാഭ്യാസ ചെലവുകൾക്കായാലും മാർഗദർശി കൂടെയുണ്ടാകുമെന്നും അവർ ഉറപ്പ് നൽകി.
Also Read:മാർഗദർശി ചിട്ടി 113 ശാഖകളുടെ നിറവില്‍ ; പുതിയ ബ്രാഞ്ചുകള്‍ ജഗിത്യാലയിലും സൂര്യപേട്ടിലും