കേരളം

kerala

ഇന്ത്യ ബ്ലോക്ക് 300 സീറ്റുകൾ നേടും; കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ

By ETV Bharat Kerala Team

Published : Mar 20, 2024, 7:36 AM IST

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ ബ്ലോക്ക് 300 സീറ്റുകളിൽ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ. വിജയത്തിനായി കോൺഗ്രസ് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

Manickam Tagore  lok sabha election 2024  CEC  sonia gandhi
"INDIA bloc will win 300 seats" said Congress leader Manickam Tagore

ന്യൂഡൽഹി :വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ ബ്ലോക്ക് 300 സീറ്റുകളിൽ വിജയം രേഖപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ ചൊവ്വാഴ്‌ച (19-03-2024) പറഞ്ഞു. ചൊവ്വാഴ്‌ച നടന്ന കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് തൊട്ടുപിന്നാലെയാണ് മാണിക്കം ടാഗോർ പ്രസ്‌താവന നടത്തിയത്. നാലു മണിക്കൂർ നേരമാണ് യോഗം ചേർന്നത്. സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും എല്ലാ സംസ്ഥാന നേതാക്കളും മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.

കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിന് തയ്യാറാണ്. തങ്ങൾ തന്ത്രപരമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയാണ്. വിജയിക്കാനായി കോൺഗ്രസ് പോരാടുമെന്നും, ഇന്ത്യൻ സഖ്യം 300 സീറ്റുകൾ നേടുമെന്നും മാണിക്കം ടാഗോർ കൂട്ടിച്ചേർത്തു. അതേസമയം, മധ്യപ്രദേശിൽ നിന്നുള്ള സ്ഥാനാർഥികൾക്കായുള്ള അന്തിമ ചർച്ച നടക്കുകയാണെന്നും സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതേന്ദ്ര (ജിതു) പട്വാരി പറഞ്ഞു.

മധ്യപ്രദേശിന് വേണ്ടിയുള്ള സിംഗിൾ നെയിം പ്രോഗ്രാമിങ് പൂർത്തിയായി, അത് സിഇസിയിലേക്ക് പോകുമെന്നും ജിതേന്ദ്ര പട്വാരി സൂചിപ്പിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആവശ്യമായ എല്ലാ ആളുകളെയും മത്സരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശ് തെരഞ്ഞെടുപ്പിനായി സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിനായുള്ള ഇന്നത്തെ യോഗം മാറ്റിവച്ചുവെന്നും അത് മാർച്ച് 21 ന് നടക്കുമെന്നും കോൺഗ്രസ് നേതാവ് ഭൻവർ ജിതേന്ദ്ര സിംഗ് അറിയിച്ചു. കൂടാതെ, മഹാരാഷ്‌ട്ര വികാസ് അഘാഡിയിൽ നിന്നുള്ള പേരുകൾ മാർച്ച് 21 ന് പ്രഖ്യാപിക്കുമെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ് പ്രസിഡന്‍റ് നാനാ പടോലെ പറഞ്ഞു.

'സിഇസി യോഗം നാളെ നടക്കും, അതിനുശേഷം സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിക്കും. ഞങ്ങൾ മാർച്ച് 21 ന് എംവിഎ സീറ്റുകൾ ഔപചാരികമായി പ്രഖ്യാപിക്കാൻ പോകുന്നു' -നാനാ പടോലെ പറഞ്ഞു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന (യുബിടി) ശരിയായ രീതിയിൽ മുന്നേറുകയാണെന്ന് കോൺഗ്രസ് നേതാവും മുൻ കേരള ലോക്‌സഭാംഗവുമായ രമേശ് ചെന്നിത്തല പറഞ്ഞു.

'മാർച്ച് 20ന് ശേഷം എംവിഎ സീറ്റുകളുടെ പ്രഖ്യാപനം നടക്കും. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല സൂചിപ്പിച്ചു. പൊതുജനങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ട്, അദ്ദേഹത്തിന്‍റെ പ്രവർത്തകർ അദ്ദേഹത്തിനൊപ്പമാണ്, അതിനാൽ ഞങ്ങൾക്ക് അദ്ദേഹവുമായി ഒരു പ്രശ്‌നവുമില്ല. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന മുന്നേറുകയാണ്, മഹാ വികാസ് അഘാഡിയിൽ ഞങ്ങൾ അദ്ദേഹത്തോടൊപ്പമുണ്ട്' എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പശ്ചിമ ബംഗാളിലെ 12 ലോക്‌സഭ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകൾ കോൺഗ്രസ് അന്തിമമാക്കിയതായി വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്‌ച നടന്ന കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് പേരുകൾ തീരുമാനിച്ചത്.

അരുണാചൽ പ്രദേശ്, സിക്കിം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ സ്‌ക്രീനിംഗ് കമ്മിറ്റി ചർച്ച നടത്തിയെന്ന് കോൺഗ്രസ് നേതാവ് ജയവർധൻ സിങ് പറഞ്ഞു. 82 ലോക്‌സഭ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കോൺഗ്രസ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടിയുടെ ആദ്യ പട്ടികയിൽ 39 സ്ഥാനാർഥികളുടെ പേരുകളും രണ്ടാം പട്ടികയിൽ 43 സ്ഥാനാർഥികളുടെ പേരുകളും പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിൽ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങളിലായാകും നടക്കുക.

പശ്ചിമ ബംഗാളിലെ 42 ലോക്‌സഭ സീറ്റുകളിലേക്കും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 22 സീറ്റുകൾ നേടിയപ്പോൾ ബിജെപി 18 സീറ്റുകൾ നേടിയാണ് വിസ്‌മയിപ്പിച്ചത്.

ഇന്ന് (20-03-2024) രാവിലെ, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയെക്കുറിച്ച് വിശദമായ ചർച്ച നടത്തി, അത് പാർട്ടിയുടെ 'ന്യായ' അജണ്ടയിൽ കനത്ത ഊന്നൽ നൽകുകയും അന്തിമ അനുമതി നൽകാൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അധികാരപ്പെടുത്തുകയും ചെയ്‌തു. ഭാരത് ജോഡോ ന്യായ് യാത്രയുടെ വേഗതയിൽ പാർട്ടി കെട്ടിപ്പടുക്കും, ഈ സമയത്ത് പാർട്ടി അഞ്ച് ഉറപ്പുകൾ പ്രഖ്യാപിക്കുകയും ആ ഉറപ്പുകളുടെ സന്ദേശം താഴെത്തട്ടിൽ എത്തിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും ചെയ്‌തുവെന്ന് സിഡബ്ല്യുസി യോഗത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും ജയറാം രമേശും പറഞ്ഞു.

"ഇന്ന് ഞങ്ങൾ നടത്തിയ കൂടിക്കാഴ്‌ച ഞങ്ങളുടെ പ്രകടനപത്രികയ്‌ക്ക് വേണ്ടി മാത്രമല്ല, ഞങ്ങളുടെ 'ന്യായ പത്ര'ത്തിന് വേണ്ടിയുള്ളതായിരുന്നു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് കോൺഗ്രസ് പൂർണമായും സജ്ജമാണ്. ഇന്നത്തെ യോഗത്തിൽ ഞങ്ങളുടെ അജണ്ടയെക്കുറിച്ചുള്ള ചർച്ചകൾ നടന്നു.

കഴിഞ്ഞ 63 ദിവസമായി രാഹുൽ, ഗാന്ധി നമ്മുടെ അഞ്ച് ന്യായയെക്കുറിച്ച് സംസാരിക്കുകയും 25 ഉറപ്പുകൾ പ്രഖ്യാപിക്കുകയും ചെയ്‌തു. ഇത് ഒരു ലളിതമായ പ്രകടനപത്രിക മാത്രമല്ല, നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് മികച്ച ഭാവി കാണാൻ കഴിയുന്ന ഒരു പ്രധാന 'ന്യായ പത്ര'മാണ്' എന്നും അവർ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ സമയക്രമം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടിയുടെ പരമോന്നത തീരുമാനമെടുക്കൽ സമിതിയായ സിഡബ്ല്യുസി യോഗം ചേർന്നത്. നാല് സംസ്ഥാനങ്ങളിലെ ലോക്‌സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ നടക്കുകയും ജൂൺ നാലിന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.

ABOUT THE AUTHOR

...view details