ന്യൂഡൽഹി : മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ റൺവേകളിലെ തിരക്ക് കണക്കിലെടുത്ത് വിമാനങ്ങളുടെ എണ്ണം കുറയ്ക്കാൻ വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി (Aviation Ministry ordered Mumbai Airport to reduce flights). രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ വിമാനത്താവളത്തിൽ (Mumbai International Airport) റൺവേയുടെ ശേഷിയിൽ അധികമുള്ള തിരക്ക് മൂലം വിമാനങ്ങൾ 40-60 മിനിറ്റോളം നഗരത്തിന് മുകളിലൂടെ സഞ്ചരിക്കാൻ നിർബന്ധിതരാകുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറക്കിയത്. ഇത് 1.8 മുതൽ 2.6 ലക്ഷം രൂപയുടെ ഇന്ധന നഷ്‌ടത്തിന് ഇടയാക്കുന്നുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
എയർ നാവിഗേഷൻ സേവനങ്ങൾ നൽകുന്ന എയർ അതോറിറ്റി ഓഫ് ഇന്ത്യ (Air Authority of India) മുംബൈയിലെ വ്യോമപാതയിലെ തിരക്ക് പരിഹരിക്കാൻ ഒരു വിശകലനം നടത്തിയിരിന്നു. വ്യോമപാതയിൽ ഒരു മണിക്കൂറിൽ അനുവദിച്ചിട്ടുള്ള തിരക്കും, ഉയർന്ന തീവ്രതയുള്ള റൺവേ ഓപ്പറേഷനുകൾ നടക്കുന്ന ആറ് മണിക്കൂറിൽ (രാവിലെ 8 മുതൽ 11 വരെയും, വൈകുന്നേരം 5 മുതൽ 8 വരെയും) ഉള്ള തിരക്കും ഏകദേശം തുല്യമാണെന്നാണ് പഠനത്തിൽ പറയുന്നത്. ഇത് കൂടാതെ ചാർട്ടേഡ് വിമാനങ്ങളും സൈനിക വിമാനങ്ങളും നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കുന്നുണ്ട്.