കേരളം

kerala

By ETV Bharat Kerala Team

Published : Mar 10, 2024, 10:12 PM IST

ETV Bharat / state

'എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നത്, തിരുവനന്തപുരത്ത് ആര്‌ മത്സരിച്ചാലും കുഴപ്പമില്ല'; ശശി തരൂർ

എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നതെന്ന് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂർ

Shashi Tharoor  loksabha election  ശശി തരൂർ  തിരുവനന്തപുരം ലോക്‌സഭ മണ്ഡലം
Shashi Tharoor

തിരുവനന്തപുരം:എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നതെന്നും ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂർ. ആര് മത്സരിച്ചാലും തനിക്ക് കുഴപ്പമില്ലെന്നും തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു (No Matter Who Contests In Thiruvananthapuram Says Shashi Tharoor).

ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിന്‍റെ തീരുമാനം വ്യക്തിപരമാണ്. കെ മുരളീധരൻ ഇപ്പോഴും കരുണാകരന്‍റെ ലെഗസിയുമായി പാർട്ടിയുടെ കൂടെ ഉണ്ടല്ലോയെന്നും തരൂർ പറഞ്ഞു. താൻ 15 വർഷമായി ഇവിടെ ഉള്ള ആളാണ്. അതിനാലാണ് പ്രത്യേക സ്വീകരണങ്ങൾ ഒഴിവാക്കിയതെന്നും ഇനി തിരുവനന്തപുരത്ത് തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് ആണിത്. താൻ കൊണ്ട് വന്നതല്ലാതെ എന്ത് വികസനമാണ് ബിജെപി തിരുവനന്തപുരത്ത് നടത്തിയത്. 20 സീറ്റും കോൺഗ്രസിന് ലഭിക്കുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ 10 വർഷമായി രാജ്യത്ത് നടക്കുന്നത് 'ഞാൻ ഞാനാണ്' എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്‌റ്റിവലിൽ കഴിഞ്ഞ മാസം സംസാരിച്ചുക്കൊണ്ടായിരുന്നു മോദിക്കെതിരെ തരൂർ വിമർശനമുന്നയിച്ചിരുന്നത് (Shashi Tharoor Hits out at PM Modi).

ഇത്തരമൊരു സാഹചര്യത്തിൽ ഇപ്പോൾ നിങ്ങൾ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐക്യരാഷ്‌ട്രസഭയുടെ മുൻ അണ്ടർ സെക്രട്ടറിയായിരുന്ന തരൂർ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റിനെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനെയും റബ്ബർ സ്‌റ്റാമ്പുകൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.

ALSO READ:'ഭരണഘടനയെ തകർത്ത് ഇന്ത്യയുടെ ഐക്യത്തെ നശിപ്പിക്കാനാണ് മോദി സർക്കാരിൻ്റെ ശ്രമം'; ശശി തരൂർ എം പി

നേരത്തെ 80 ശതമാനം ബില്ലുകളും പാർലമെന്‍ററി കമ്മറ്റിയിലേക്ക് പോയിരുന്നെന്നും എന്നാൽ 2014 ന് ശേഷം 16 ശതമാനം മാത്രമാണ് പോകാൻ തുടങ്ങിയതെന്നും സർക്കാരിന്‍റെ രണ്ടാം ഭരണകാലത്ത് അത് ഇതിലും കുറഞ്ഞെന്നും തരൂർ അവകാശപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details