കേരളം

kerala

By ETV Bharat Kerala Team

Published : May 31, 2024, 7:18 PM IST

ETV Bharat / state

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് സെക്രട്ടേറിയറ്റ് മുൻ സൂപ്രണ്ടിനെ കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും - superintendent murder case verdict

സെക്രട്ടേറിയറ്റ് മുൻ സൂപ്രണ്ടും ഭാര്യയുമായ നിർമ്മലയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ ഭർത്താവായ പ്രതിക്ക് ജീവപര്യന്തം കഠിന തടവും എട്ടു ലക്ഷം രൂപ പിഴയും വിധിച്ചു.

COURT NEWS  THIRUVANATHAPURAM NEWS  തിരുവനന്തപുരം വാര്‍ത്ത  ഭര്‍ത്താവിന് ജീവപര്യന്തം
പ്രതി മോഹൻദാസ് (ETV Bharat)

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മുൻ സൂപ്രണ്ടും ഭാര്യയുമായ നിർമ്മലയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും എട്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുടപ്പനക്കുന്ന് ദർശൻ നഗറിൽ ഐശ്വര്യ വീട്ടിൽ സഹദേവൻ മകൻ മോഹൻദാസ് (65) ആണ് ശിക്ഷിക്കപ്പെട്ട പ്രതി. മക്കളായ കൃഷ്‌ണദാസ്, വിഷ്‌ണുദാസ് എന്നിവർക്ക് നഷ്ട്ടപരിഹാരമായി പണം നൽകാനും ജില്ലാ നിയമ സഹായ അതോറിറ്റിക്ക് കോടതി നിർദേശം നൽകി. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്‌ജി പ്രസൂൺ മോഹൻ്റെതാണ് ഉത്തരവ്.

2012 മാർച്ച് 18-നായിരുന്നു നിര്‍മ്മലയുടെ കൊലപാതകം. മദ്യം വാങ്ങുവാൻ പണം നൽകാത്തതിലുള്ള വിരോധമാണ് ഭാര്യയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുന്നതിലേക്ക് പ്രതിയെ നയിച്ചത്. സംഭവ സമയത്ത് മക്കൾ എറണാകുളം കൊച്ചിൻ സർവകലാശാലയിൽ പഠിക്കുകയായിരുന്നു. പ്രതിയും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

ഗൾഫിലായിരുന്ന പ്രതി നാട്ടിൽ വന്ന ശേഷം ജോലിക്ക് പോകാതെ സ്ഥിരമായി മദ്യപിക്കുന്നതിനും മറ്റ് ചിലവുകൾക്കും പണം ആവശ്യപ്പെട്ടിരുന്നു. പലപ്പോഴു ഭാര്യ പണം നൽകിയിരുന്നു. എന്നാൽ സംഭവ ദിവസം പണം ചോദിച്ചപ്പോൾ തരാൻ പറ്റില്ല എന്ന് നിർമ്മല പറഞ്ഞു. ഈ വൈരാഗ്യത്താൽ മരത്തടി കൊണ്ട് നിർമ്മലയുടെ തലയിലും മറ്റും മാരകമായി പല പ്രാവശ്യം മോഹൻദാസ് അടിക്കുകയായിരുന്നു.

അടിയില്‍ തലയോട്ടി പൊട്ടിച്ചിതറി. സംഭവത്തിന് ശേഷം പ്രതി എറണാകുളത്ത് പഠിക്കുന്ന മക്കളെ ഫോണിൽ വിളിച്ച് നിങ്ങളുടെ അമ്മയെ ഞാൻ അടിച്ച് കൊന്നു എന്ന് പറഞ്ഞു. ഇതേ തുടർന്ന് മക്കൾ എറണാകുളം കളമശേരി പൊലീസിൽ വിവരം അറിയിച്ചു. അവർ പേരൂർക്കട പൊലീസിനെ വിവരം അറിയിച്ചു.

സംഭവ സ്ഥലത്ത് പൊലീസ് എത്തിയപ്പോഴേക്കും നിർമ്മല മരണപ്പെട്ടിരുന്നു. പേരൂർക്കട പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കേസിൽ കുറ്റപത്രം സമർപ്പിച്ചത്. മക്കളടക്കം 24 സാക്ഷികളെ വിസ്‌തരിച്ചു, 10 തൊണ്ടിമുതലുകൾ, 15 രേഖകൾ എന്നിവ വിചാരണ സമയത്ത് പരിഗണിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വേണി. കെ, അഭിഭാഷകരായ ഷെഹനാസ്, അഭിജിത്ത് എന്നിവർ ഹാജരായി.

ALSO READ:കാഫിര്‍ പ്രയോഗമുള്ള വാട്‌സ്‌ആപ്പ് പോസ്റ്റ്: ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലച്ചു; ഹർജി ഇന്ന് ഹൈക്കോടതിയില്‍

ABOUT THE AUTHOR

...view details