ഇടുക്കി:ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ അലർട്ടുകൾ പിൻവലിക്കുന്നത് വരെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ച് ജില്ലാ കലക്‌ട൪ വി വിഘ്‌നേശ്വരി ഉത്തരവിട്ടു. ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാ ജലവിനോദങ്ങളും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിങും അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ നിര്‍ത്തിവെക്കേണ്ടതാണ്. ഓറഞ്ച് , റെഡ് അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ മലയോരമേഖലയില്‍ വൈകിട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെയുള്ള യാത്രകളും നിരോധിച്ചിട്ടുണ്ട്.
തോട്ടം, തൊഴിലുറപ്പ്, റോഡ് നിർമ്മാണം തുടങ്ങിയ മേഖലകളിലെ ജോലികൾ നിർത്തിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
തോട്ടം മേഖലയില്‍ മരം വീണും, മണ്ണിടിഞ്ഞുമുള്ള അപകടം, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ്ങ് എന്നിവയ്ക്കും സാധ്യത ഉള്ളതിനാൽ ഈ മേഖലകളില്‍ ജോലിചെയ്യുന്നത് നിര്‍ത്തിവയ്ക്കുന്നതിന് എസ്‌റ്റേറ്റ് ഉടമകള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു.