കേരളം

kerala

ETV Bharat / sports

5 കോടിയും ഫ്‌ളാറ്റും വേണം, ഷൂട്ടിങ് അരീനയ്ക്ക് മകന്‍റെ പേരുമിടണമെന്ന് ഒളിമ്പിക്‌സ് താരത്തിന്‍റെ പിതാവ്

മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ പാരിതോഷികത്തില്‍ അതൃപ്‌തി അറിയിച്ച് സ്വപ്‌നിൽ കുശാലെയുടെ പിതാവ് സുരേഷ് കുസാലെ രംഗത്ത്

By ETV Bharat Sports Team

Published : 5 hours ago

സ്വപ്‌നിൽ കുശാലെ  SWAPNIL KUSALE  SURESH KUSALE  പാരിസ് ഒളിമ്പിക്‌സ്
സ്വപ്‌നിൽ കുശാലെ (IANS)

ഹൈദരാബാദ്: മഹാരാഷ്ട്ര സർക്കാരിൽ നിന്ന് മകന് ലഭിച്ച സമ്മാനത്തുകയിലും ആനുകൂല്യങ്ങളിലും നിരാശ പ്രകടിപ്പിച്ച് ഷൂട്ടർ സ്വപ്‌നിൽ കുശാലെയുടെ പിതാവ് സുരേഷ് കുസാലെ. പാരിസ് ഒളിമ്പിക്‌സ് ഷൂട്ടിങില്‍ വെങ്കല മെഡല്‍ ജേതാവാണ് സ്വപ്‌നില്‍ കുശാലെ. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ വെങ്കലം നേടി പാരീസിൽ ഇന്ത്യയുടെ അഞ്ച് വ്യക്തിഗത മെഡൽ ജേതാക്കളിൽ ഒരാളാണ് മഹാരാഷ്ട്ര കോലാപ്പൂർ സ്വദേശിയായ സ്വപ്‌നില്‍.

മകന് സമ്മാനത്തുകയായി രണ്ടുകോടി രൂപ നല്‍കിയാല്‍ പോരെന്നും അഞ്ച് കോടി രൂപ ലഭിക്കണമെന്നും സുരേഷ് പറഞ്ഞു. പൂനെയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡല്‍ നേടിയ താരങ്ങള്‍ക്ക് അഞ്ചുകോടി രൂപയാണ് ഹരിയാന സര്‍ക്കാര്‍ നല്‍കിയത്. ഹരിയാനയെ മാതൃകയാക്കണമെന്നും സുരേഷ് പറഞ്ഞു. കൂടാതെ പൂനെയിലെ ബാലേവാഡി സ്‌പോർട്‌സ് സ്റ്റേഡിയത്തിന് സമീപത്ത് ഒരു ഫ്ലാറ്റു വേണം, അത് സ്വപ്‌നിലിന് പരിശീലനത്തിനായി എളുപ്പത്തിൽ യാത്ര ചെയ്യാന്‍ പറ്റും. 50 മീറ്റർ ത്രീ പൊസിഷൻ റൈഫിൾ ഷൂട്ടിങ് അരീനയ്ക്ക് സ്വപ്‌നിലിന്‍റെ പേര് നൽകണമെന്നും സുരേഷ് കൂട്ടിചേര്‍ത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സ്വപ്‌നിൽ ഒരു ചെറിയ പശ്ചാത്തലത്തിൽ നിന്നുള്ള ആളായതുകൊണ്ടാണോ തുക കുറച്ചത്? എം.എൽ.എയുടെയോ മന്ത്രിയുടെയോ മകനായിരുന്നെങ്കിൽ പാരിതോഷിക തുക അതേപടി തുടരുമായിരുന്നോ, 72 വർഷത്തിനിടെ തന്‍റെ മകനാണ് സംസ്ഥാനത്തെ ആദ്യത്തെ വ്യക്തിഗത മെഡൽ ജേതാവ്. (1952ൽ കെ.ഡി. ജാദവിന് ശേഷം) എന്തുകൊണ്ടാണ് സംസ്ഥാനം ഇത്തരം മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതെന്ന് സുരേഷ് ചോദിച്ചു.

Also Read:എല്ലാരും അടിച്ചു കേറി വാ 'വാ വാ താമരപ്പെണ്ണേ..' പാട്ട് പങ്കുവച്ച് ഐസിസി, വീഡിയോ വൈറലായി

ABOUT THE AUTHOR

...view details