കേരളം

kerala

ETV Bharat / international

വീണ്ടും 'മുറിവേറ്റ്' ഇന്ത്യ-കാനഡ ബന്ധം; നയതന്ത്ര ഉദ്യാഗസ്ഥരെ പരസ്‌പരം പുറത്താക്കി, കനേഡിയൻ സര്‍ക്കാരില്‍ വിശ്വാസം നഷ്‌ടപ്പെട്ടെന്നും ഇന്ത്യ

ഖലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും വഷളാകുന്നു

By ANI

Published : Oct 15, 2024, 6:35 AM IST

INDIA CANADA  CANADIAN DIPLOMATS INDIA DIPLOMATS  ഇന്ത്യ കാനഡ ബന്ധം വഷളാകുന്നു  പ്രധാനമന്ത്രി മോദി
Prime Minister Narendra Modi with Canadian PM Justin Trudeau (ANI)

ന്യൂഡല്‍ഹി: ഖലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും വഷളാകുന്നു. നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും വഷളാകുന്നത്. കനേഡിയൻ സര്‍ക്കാരിന്‍റെ ആരോപണങ്ങളെല്ലാം നിഷേധിച്ച് കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തുകയും ചെയ്‌തിരുന്നു.

ഇന്ത്യയ്‌ക്കെതിരെ കാനഡ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ ഇന്ത്യയിലെ ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്‌തു. ആക്‌ടിങ് ഹൈക്കമ്മിഷണർ സ്‌റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മിഷണർ പാട്രിക് ഹെബർട്ട്, ഫസ്‌റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ, ഇയാൻ റോസ് ഡേവിഡ് ട്രൈറ്റസ്, ആദം ജെയിംസ് ചുയ്‌പുക, പൗല ഒർജുവേല എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്. ഒക്‌ടോബര്‍ 19 ശനിയാഴ്‌ചയ്ക്കകം 6 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരും ഇന്ത്യയിൽ നിന്ന് പോകണമെന്നാണ് നിർദേശം നല്‍കിയത്.

കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അടക്കമുള്ള നയതന്ത്ര പ്രതിനിധികളെ ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്‌തു. ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാറിന് നിജ്ജാര്‍ വധത്തില്‍ പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം.എന്നാല്‍ ഈ ആരോപണം തള്ളിയ ഇന്ത്യ സുരക്ഷയുടെ ഭാഗമായി സഞ്ജയ് കുമാറിനെ തിരിച്ചുവിളിച്ചതായി അറിയിച്ചു.

നിലവിലെ കനേഡിയന്‍ സര്‍ക്കാര്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് തങ്ങള്‍ക്ക് വിശ്വാസമില്ല. അതിനാല്‍ ഹൈക്കമ്മിഷണറേയും മറ്റ് ഉദ്യോഗസ്ഥരേയും തിരിച്ചുവിളിക്കാൻ ഇന്ത്യന്‍ ഗവണ്‍മെന്‍റ് തീരുമാനിച്ചിരിക്കുന്നു എന്നാണ് പത്രക്കുറിപ്പില്‍ ഇന്ത്യ വ്യക്തമാക്കിയത്. അതേസമയം, ഹൈക്കമ്മിഷണർ അടക്കം ആറ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് കാനഡയും അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം കാനഡയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഉയര്‍ത്തിയത്. രാഷ്‌ട്രീയ നേട്ടങ്ങൾക്കായി കനേഡിയൻ സർക്കാർ ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം (എംഇഎ) വിമര്‍ശിച്ചിരുന്നു. വോട്ട് രാഷ്‌ട്രീയം ലക്ഷ്യം വച്ചുള്ള ട്രൂഡോ ഗവൺമെന്‍റിന്‍റെ അജണ്ടയാണിതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

ട്രൂഡോ ഗവൺമെന്‍റ് സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി നിരന്തരം പയറ്റുന്ന ഇന്ത്യാ വിരുദ്ധ വിഘടനവാദ അജണ്ടയുടെ ഭാഗമാണ് ഇന്ത്യൻ ഹൈക്കമിഷനെ കുറ്റപ്പെടുത്തുന്നത്. കാനഡയിലെ ഇന്ത്യൻ നയതന്ത്രജ്ഞരെയും കമ്മ്യൂണിറ്റി നേതാക്കളെയും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും ട്രൂഡോ സർക്കാർ ബോധപൂർവം തീവ്രവാദികൾക്കും ഭീകരർക്കും ഇടം നൽകിയിട്ടുണ്ട്. കാനഡയിൽ താമസിക്കുന്ന മതതീവ്രവാദികള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ ഇന്ത്യ നിരന്തരം പരാതി നല്‍കിയിട്ടും നടപടി എടുക്കാൻ കനേഡിയൻ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Read Also:'ജസ്‌റ്റിൻ ട്രൂഡോ മതതീവ്രവാദികള്‍ക്ക് ഇടം നല്‍കി'; ലക്ഷ്യം വോട്ട് ബാങ്ക് രാഷ്ട്രീയം, കാനഡയ്‌ക്ക് മറുപടിയുമായി ഇന്ത്യ

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ