പട്‌ന :അമിത വേഗതയ്‌ക്ക് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ്റെ കാറിന് പിഴ. ട്രാഫിക് ലംഘനത്തിന് പിഴ അടയ്‌ക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് ചലാൻ പുറപ്പെടുവിച്ചു. ചലാൻ സ്ഥിരീകരണ സന്ദേശം ചിരാഗ് പാസ്വാൻ്റെ മൊബൈൽ നമ്പറിലേക്കാണ് അയച്ചത്.
അമിത വേഗതയ്‌ക്ക് 2000 രൂപയാണ് പിഴ ചുമത്തിയത്. ഓഗസ്റ്റ് 24 ന് പട്‌നയിൽ നിന്ന് ഹാജിപുരയിലേക്ക് പോകുകയായിരുന്നു ചിരാഗ് പാസ്വാൻ്റെ കാർ ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ അമിത വേഗതയുണ്ടായിരുന്നെന്ന് ഇ-ഡിറ്റക്ഷൻ ക്യാമറയിൽ കണ്ടെത്തുകയായിരുന്നു.
സംസ്ഥാനത്തെ എല്ലാ ടോൾ പ്ലാസകളിലും ബിഹാർ സർക്കാർ ഇ-ഡിറ്റക്ഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി ഓട്ടോമാറ്റിക്കായി ചലാൻ പുറപ്പെടുവിക്കുന്ന സംവിധാനമാണിത്. ടോൾ പ്ലാസകളിലെ ഇ-ഡിറ്റക്ഷൻ സംവിധാനത്തെക്കുറിച്ച് ഗതാഗത സെക്രട്ടറി സഞ്ജയ് അഗർവാൾ ഏപ്രിൽ മാസത്തിൽ തന്നെ അറിയിപ്പ് നല്‍കിയിരുന്നു.