കേരളം

kerala

ETV Bharat / bharat

പ്രഥമ പരിഗണന ഗഗന്‍യാന്; മനുഷ്യ ബഹിരാകാശ ദൗത്യത്തെക്കുറിച്ച് മനസ് തുറന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ - ISRO CHAIRMAN INTERVIEW

ഗഗന്‍യാന്‍ ദൗത്യത്തെക്കുറിച്ചുള്ള ഐഎസ്‌ആര്‍ഒയുടെ കാഴ്‌ചപ്പാടുകള്‍ വിശദീകരിച്ച് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍. ഇടിവി ഭാരതിന്‍റെ അനുഭ ജെയിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഗഗന്‍യാനെക്കുറിച്ച് വിശദീകരിച്ചത്.

ISRO CHAIRMAN INTERVIEW  ISRO  HUMAN SPACEFLIGHT MISSION ISRO  GAGANYAAN
ISRO Chairman V Narayanan during an interview with ETV Bharat (ETV Bharat)

By ETV Bharat Kerala Team

Published : Feb 15, 2025, 5:56 PM IST

ബെംഗളുരു: അടുത്ത ഒരു പതിറ്റാണ്ടേക്ക് വന്‍ പദ്ധതികളാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് ഉള്ളത്. 200 ടണ്‍ ശേഷിയുള്ള പൊപ്പല്‍ഷന്‍ സംവിധാനം, ശുക്രന്‍-ചൊവ്വാ ദൗത്യങ്ങള്‍, ചാന്ദ്രയാന്‍-4, ചാന്ദ്രയാന്‍ -5, എന്നിവയ്‌ക്കൊപ്പം പ്രഥമ പരിഗണന മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യത്തിനാണെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ ഇടിവി ഭാരതിന്‍റെ അനുഭ ജെയിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനെക്കുറിച്ച് അദ്ദേഹം വളരെ ദീര്‍ഘമായി തന്നെ ഇടിവിയോട് സംസാരിച്ചു. ദൗത്യം നേരിടുന്ന വെല്ലുവിളികളും ഐഎസ്‌ആര്‍ഒയുടെ ഒരുക്കങ്ങളും അദ്ദേഹം വിശദീകരിച്ചു. 2026ല്‍ തന്നെ ഗഗന്‍യാന്‍ ദൗത്യം യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര ശാസ്‌ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി. വയോമിത്ര റോബോട്ടും വഹിച്ചുള്ള ആദ്യ മനുഷ്യ രഹിത ദൗത്യവും ഇക്കൊല്ലമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മനുഷ്യ ദൗത്യത്തിന് മുമ്പ് രണ്ട് മൂന്ന് മനുഷ്യരഹിത പരീക്ഷണ ദൗത്യങ്ങളുണ്ടാകുമെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ഇതിലാദ്യത്തേത് ഈ വര്‍ഷം തന്നെ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. പരീക്ഷണ ദൗത്യങ്ങള്‍ വിജയകരമായാല്‍ മാത്രമേ മനുഷ്യ ദൗത്യം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ കഠിന പരിശീലനത്തിലാണ്. കായിക പരിശീലനത്തോടൊപ്പം ദൗത്യത്തിന്‍റെ ഉപകരണങ്ങളും നിരന്തര പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കടന്ന് പോകുകയാണ്.

മൂന്ന് യാത്രികരെയാണ് ബഹിരാകാശത്തേക്ക് അയക്കാന്‍ ലക്ഷ്യമിടുന്നത്. ഭൂമിയുടെ 400 കിലോമീറ്റര്‍ അകലെയുള്ള ഏറ്റവും താഴെയുള്ള ഭ്രമണപഥത്തിലേക്കാണ് (Low Earth Orbit-LEO) ഗഗന്‍യാനെ എത്തിക്കുക. ഇതിനായി എല്‍വിഎം 3 വാഹനം (എച്ച്എല്‍വിഎം3) ഉപയോഗിക്കും. ഇത് അത്യാധുനിക ഘടനയും ഊഷമാവ് നിയന്ത്രണ സംവിധാനങ്ങളുമുള്ള വാഹനമാണ്. വിശാലവും വിശ്വസ്‌തവും ആണ് ഈ വാഹനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തത്സമയം വലാഹനത്തിന്‍റെ സ്ഥിതിഗതികള്‍ വിലയിരുത്താനാകുമെന്നതാണ് മറ്റൊരു സവിശേഷത. വാഹനത്തിലുള്ളവരുടെ സുരക്ഷയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കുന്നു. ഇതിന് പുറമെ ഏറെ മെച്ചപ്പെട്ട പാരിസ്ഥിതിക നിയന്ത്രണ-സുരക്ഷ സംവിധാനങ്ങളും ഇതിനുണ്ട്.

വാഹനം ബഹിരാകാശ യാത്രികരെ ആദ്യഘട്ടത്തില്‍ 170 കിലോമീറ്റര്‍ വരെ എത്തിച്ച ശേഷം പിന്നീട് 400 കിലോമീറ്റര്‍ ഭ്രമണ പഥത്തിലേക്ക് കടത്തി വിടും. പിന്നീട് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തുകയും ചെയ്യും.

പ്രൊപ്പല്‍ഷന്‍ സംവിധാനത്തിലെ സര്‍വീസ് ഉപകരണം ബഹിരാകാശ യാത്രികരെ കൊണ്ടുപോകാനും തിരിച്ച് കൊണ്ടുവരാനുമുള്ള ദൗത്യം നിര്‍വഹിക്കും. തിരികെ പ്രവേശിക്കുമ്പോള്‍ ഗതിവേഗം കുറച്ച് കൊണ്ടുവരും. തുടര്‍ന്ന് പാരച്യൂട്ടിന്‍റെ സഹായത്തോടെയാകും ഭൂമിയിലിറങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. ഈ പാരച്യൂട്ടുകള്‍ ആഗ്രയിലെ ഡിആര്‍ഡിഓയുടെ സഹായത്തോടെയാണ് വികസിപ്പിച്ചിട്ടുള്ളത്.

യാത്രികരുടെ സുരക്ഷയ്ക്ക് വേണ്ട എല്ലാ മുന്‍കരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ഉയര്‍ന്ന പ്രവേഗത്തില്‍ ഒരു വസ്‌തു ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ ഇത് വലിയ തോതില്‍ ഊഷ്‌മാവ് പുറന്തള്ളുന്നു. ഇത് നേരിടാനും സുരക്ഷിതമായി തിരിച്ചിറങ്ങാനുമായി ഐഎസ്‌ആര്‍ഒ ഏറെ സവിശേഷതകളുള്ള തെര്‍മല്‍ പ്രൊട്ടക്ഷന്‍ സംവിധാനം വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്തിമഘട്ടത്തില്‍ ബഹിരാകാശ വാഹനം വേഗത കുറച്ച് നിയന്ത്രിത പ്രവേഗത്തോടെ പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി നിലത്തിറങ്ങും.

ഗഗന്‍യാന് പിന്നാലെ ഐഎസ്‌ആര്‍ഒ ബഹിരാകാശത്തേക്ക് ചെലവ് കുറഞ്ഞ ദൗത്യത്തിനും ലക്ഷ്യമിടുന്നുണ്ട്. ഇതിനകം തന്നെ നിരവധി ദൗത്യങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു കഴിഞ്ഞു. ചന്ദ്രധ്രുവ പരീക്ഷണ ദൗത്യം(Lunar polar Exploration Mission-LUPEX). ഇത് ഐഎസ്‌ആര്‍ഒ ഏറെ ഊന്നല്‍ നല്‍കുന്ന ദൗത്യമാണ്. ചാന്ദ്രയാന്‍ - ദൗത്യത്തിന്‍റെ മെച്ചപ്പെടുത്തിയ ദൗത്യമാണ് ഇത്.

ജപ്പാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രവുമായി (Japanese Aeorospace Exploration Agency-JAXA) സഹകരിച്ചാകും ഈ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ചാന്ദ്ര പരീക്ഷണ ദൗത്യങ്ങളിലും ശാസ്‌ത്രീയ കണ്ടെത്തലുകളിലും ഏറെ നിര്‍ണായകമായ ഒരു ചുവട് വയ്‌പാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കിട്ടു.

Also Read:ഐഎസ്‌ആര്‍ഒയ്‌ക്ക് തിരിച്ചടി; ഗതിനിര്‍ണയ ഉപഗ്രഹം NVS-02 ഭ്രമണപഥത്തിൽ വിക്ഷേപിക്കാനായില്ല

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ