ETV Bharat / state

സഭയുടെ അസ്‌തിവാരം തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല, ചർച്ച് ബില്ലിനെതിരെ ഓര്‍ത്തഡോക്‌സ്‌ സഭാ അധ്യക്ഷൻ - ചർച്ച് ബില്ല്‌

എല്ലാ സമാധാന ചർച്ചകൾക്കും സഭ തയാറാണെന്നും എന്നാൽ സഭയുടെ അസ്‌തിവാരം തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും കതോലിക്ക ബാവ

Orthodox Church Kerala Chief  Church Bill State Govt  ഓര്‍ത്തഡോക്‌സ്‌ സഭ  ചർച്ച് ബില്ല്‌  Supreme Court Verdict
Orthodox Church Kerala Chief
author img

By ETV Bharat Kerala Team

Published : Feb 26, 2024, 7:18 AM IST

ചർച്ച് ബില്ലിനെതിരെ ഓര്‍ത്തഡോക്‌സ്‌ സഭാ അധ്യക്ഷൻ

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ പരിഗണനയിലുള്ള ചർച്ച് ബില്ലിനെതിരെ ഓര്‍ത്തഡോക്‌സ്‌ സഭ അധ്യക്ഷൻ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് ത്രിതീയൻ കതോലിക ബാവ. സുപ്രീം കോടതി വിധിക്കു മേലെ ഏതെങ്കിലും നിയമം കേരള സർക്കാർ കൊണ്ടുവന്നാൽ അത് അംഗീകരിക്കരുതെന്ന് അദ്ദേഹം കേരള ഗവർണറോട് അഭ്യർഥിച്ചു. മന്ത്രിമാരായ വീണ ജോർജും വിഎൻ വാസവനും വേദിയിലിരിക്കെയാണ് ബാവ ഗവർണറോട് ഈ അഭ്യർഥന നടത്തിയത്.

എല്ലാ സമാധാന ചർച്ചകൾക്കും സഭ തയാറാണെന്നും എന്നാൽ സഭയുടെ അസ്‌തിവാരം തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും കതോലിക്ക ബാവ പറഞ്ഞു. നിയമത്തെ അനുസരിക്കാൻ ഞാനടക്കം എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മറുപടി നൽകിയത്. നിയമത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും അത് പാലിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചർച്ച് ബില്ല് അംഗീകരിച്ചുള്ള സമാധാന ചർച്ചകൾക്ക് ഇല്ലെന്ന് ഓർത്തഡോക്‌സ് സഭ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ സർക്കാർ വിളിക്കുന്ന മറ്റ് ചർച്ചകളുമായി സഭ സഹകരിക്കുമെന്ന് കാതോലിക്ക ബാവ വ്യക്തമാക്കി. അതേസമയം സഭാതർക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്കെതിരായി ബില്ല് കൊണ്ടുവരരുതെന്ന് സർക്കാരിനെ അറിയിച്ചുണ്ട്.

ഇത്തരത്തിൽ ബില്ല് കൊണ്ടുവന്നാൽ സഭയിൽ സമാധാനത്തിനു പകരം അസമാധാനത്തിന് അത് കാരണമാകുമെന്നും കാതോലിക്ക ബാവ കുറ്റപ്പെടുത്തി. ഒരിക്കലും ചർച്ച് ബിൽ ഒരു പരിഹാരമല്ല. മറ്റ് സമാധാന നിർദേശങ്ങൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് അത് പറയാം. ഇതുമായി ബന്ധപ്പെട്ടുള്ള സഭയുടെ നിർദേശങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കാതോലിക്ക ബാവാ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിൽ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്യണമെന്ന് സഭ മക്കൾക്ക് അറിയാമെന്നും അത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും സഭ എല്ലാ രാഷ്ട്രീയ പാർട്ടികളുമായി നല്ല ബന്ധം പുലർത്തുന്നവരാണെന്നും കാതോലിക്ക ബാവ കൂട്ടിചേർത്തു. അതേസമയം, ഒരു രാഷ്ട്രീയ കക്ഷിയ്ക്കും പ്രത്യേക പിന്തുണ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചർച്ച് ബില്ലിനെതിരെ ഓര്‍ത്തഡോക്‌സ്‌ സഭാ അധ്യക്ഷൻ

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്‍റെ പരിഗണനയിലുള്ള ചർച്ച് ബില്ലിനെതിരെ ഓര്‍ത്തഡോക്‌സ്‌ സഭ അധ്യക്ഷൻ ബസേലിയോസ് മര്‍ത്തോമ മാത്യൂസ് ത്രിതീയൻ കതോലിക ബാവ. സുപ്രീം കോടതി വിധിക്കു മേലെ ഏതെങ്കിലും നിയമം കേരള സർക്കാർ കൊണ്ടുവന്നാൽ അത് അംഗീകരിക്കരുതെന്ന് അദ്ദേഹം കേരള ഗവർണറോട് അഭ്യർഥിച്ചു. മന്ത്രിമാരായ വീണ ജോർജും വിഎൻ വാസവനും വേദിയിലിരിക്കെയാണ് ബാവ ഗവർണറോട് ഈ അഭ്യർഥന നടത്തിയത്.

എല്ലാ സമാധാന ചർച്ചകൾക്കും സഭ തയാറാണെന്നും എന്നാൽ സഭയുടെ അസ്‌തിവാരം തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും കതോലിക്ക ബാവ പറഞ്ഞു. നിയമത്തെ അനുസരിക്കാൻ ഞാനടക്കം എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മറുപടി നൽകിയത്. നിയമത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും അത് പാലിക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചർച്ച് ബില്ല് അംഗീകരിച്ചുള്ള സമാധാന ചർച്ചകൾക്ക് ഇല്ലെന്ന് ഓർത്തഡോക്‌സ് സഭ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ സർക്കാർ വിളിക്കുന്ന മറ്റ് ചർച്ചകളുമായി സഭ സഹകരിക്കുമെന്ന് കാതോലിക്ക ബാവ വ്യക്തമാക്കി. അതേസമയം സഭാതർക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്കെതിരായി ബില്ല് കൊണ്ടുവരരുതെന്ന് സർക്കാരിനെ അറിയിച്ചുണ്ട്.

ഇത്തരത്തിൽ ബില്ല് കൊണ്ടുവന്നാൽ സഭയിൽ സമാധാനത്തിനു പകരം അസമാധാനത്തിന് അത് കാരണമാകുമെന്നും കാതോലിക്ക ബാവ കുറ്റപ്പെടുത്തി. ഒരിക്കലും ചർച്ച് ബിൽ ഒരു പരിഹാരമല്ല. മറ്റ് സമാധാന നിർദേശങ്ങൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് അത് പറയാം. ഇതുമായി ബന്ധപ്പെട്ടുള്ള സഭയുടെ നിർദേശങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കാതോലിക്ക ബാവാ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിൽ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്യണമെന്ന് സഭ മക്കൾക്ക് അറിയാമെന്നും അത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും സഭ എല്ലാ രാഷ്ട്രീയ പാർട്ടികളുമായി നല്ല ബന്ധം പുലർത്തുന്നവരാണെന്നും കാതോലിക്ക ബാവ കൂട്ടിചേർത്തു. അതേസമയം, ഒരു രാഷ്ട്രീയ കക്ഷിയ്ക്കും പ്രത്യേക പിന്തുണ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.