ETV Bharat / state

മന്ത്രിസഭായോഗം ഇന്ന് വൈകിട്ട് ; നന്ദി പ്രമേയ ചര്‍ച്ച ഇന്ന് അവസാനിക്കും

author img

By ETV Bharat Kerala Team

Published : Jan 31, 2024, 9:31 AM IST

മന്ത്രിസഭായോഗം ഇന്ന് വൈകിട്ട് ചേരും. നിയമസഭാസമ്മേളനം നടക്കുന്നതിനാലാണ് മന്ത്രിസഭായോഗം വൈകുന്നേരത്തേക്ക് മാറ്റിയത്.

kerala Cabinet meeting Today  Assembly session  നന്ദി പ്രമേയ ചർച്ച  ഗവർണർക്കെതിരെയുള്ള വിമർശനം
Kerala Cabinet meeting Today evening due to Assembly session

തിരുവനന്തപുരം : ഈ ആഴ്ചയിലെ മന്ത്രിസഭായോഗം ഇന്ന് വൈകിട്ട് നടക്കും (kerala Cabinet meeting Today). നിയമസഭാസമ്മേളനം നടക്കുന്നതിനാലാണ് മന്ത്രിസഭായോഗം വൈകിട്ട് ചേരുന്നത്(Assembly session). സാധാരണ രാവിലെയാണ് മന്ത്രിസഭായോഗം നടക്കാറുള്ളത്.

അതേസമയം സഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് അവസാനിക്കും. ഭരണ - പ്രതിപക്ഷങ്ങള്‍ ഗവർണർക്കെതിരെയുള്ള വിമർശനം ഇന്നും തുടരാനാണ് സാധ്യത(policy declaration discussion). നന്ദി പ്രമേയ ചർച്ചയ്ക്കു‌ള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി പ്രസംഗത്തിലും ഗവർണർക്കെതിരെ വിമർശനം ഉണ്ടാകാനാണ് സാധ്യത. മുഖ്യമന്ത്രി സഭയില്‍ ഗവര്‍ണര്‍ക്കെതിരെ എന്ത് സംസാരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേന്ദ്രകമ്മിറ്റി കഴിഞ്ഞതോടെ പാര്‍ട്ടിയുടെ നയവും പ്രസംഗത്തില്‍ പിണറായി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട സിപിഐ നേതാവ് ഇ ചന്ദ്രശേഖരന്‍ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ക്ക് നേരെ ഉയര്‍ത്തിയത്. നിലമേല്‍ വിഷയത്തിലൂന്നിയായിരുന്നു വിമര്‍ശനങ്ങളേറെയും. ഇതിന്‍റെ തുടര്‍ച്ച മുഖ്യമന്ത്രിയുടെ നന്ദിയിലും പ്രതിഫലിച്ചേക്കുമെന്നാണ് കരുതുന്നത്. ഇതിനിടെ ഇന്ന് കാര്‍ഷിക പ്രതിസന്ധിയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ സാധ്യതുയുണ്ട്. റബ്ബര്‍ വിലത്തകര്‍ച്ച അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കാനും സാധ്യതയുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് പ്രധാനമായും ഇന്ന് സഭയില്‍ നടക്കുക. കഴിഞ്ഞ ദിവസം വിവിധ ഇനങ്ങളിലായി കേരളത്തിന് കിട്ടാനുള്ള തുകയിൽ നിന്ന് 57,000 കോടി രൂപ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചെന്ന മന്ത്രി കെ.എൻ.ബാലഗോപാലിന്‍റെ കണക്കിനെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. കേന്ദ്രമന്ത്രി നിർമ്മല സീതാരാമന് കഴിഞ്ഞ ജൂലൈയിൽ മന്ത്രി ബാലഗോപാൽ അയച്ച കത്തിലെ കണക്കനുസരിച്ച് 31,869 കോടി രൂപയാണ് കിട്ടാനുള്ളതെന്നും സർക്കാർ കള്ളക്കണക്ക് അവതരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, റോജി എം.ജോൺ, മാത്യു കുഴൽനാടൻ എന്നിവർ കുറ്റപ്പെടുത്തി.

Also Read: സര്‍ക്കാരിന്‍റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും ധനപ്രതിസന്ധിക്കു കാരണം; നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

എന്നാൽ, കത്തിലെ കണക്കല്ല, ധനകാര്യ കമ്മിഷൻ നികുതി വിഹിതം വെട്ടിക്കുറച്ചത് അടക്കമാണ് 57,000 കോടി വരികയെന്നും സാമ്പത്തിക ഫെഡറലിസം അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി മറുപടി നൽകി. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള റോജി എം.ജോണിന്‍റെ അടിയന്തരപ്രമേയമാണ് സർക്കാർ 2 മണിക്കൂർ ചർച്ച ചെയ്തത്. ചർച്ചയ്‌ക്കൊടുവില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. തുടര്‍ന്ന് സ്‌പീക്കര്‍ പ്രമേയം തള്ളി.

തിരുവനന്തപുരം : ഈ ആഴ്ചയിലെ മന്ത്രിസഭായോഗം ഇന്ന് വൈകിട്ട് നടക്കും (kerala Cabinet meeting Today). നിയമസഭാസമ്മേളനം നടക്കുന്നതിനാലാണ് മന്ത്രിസഭായോഗം വൈകിട്ട് ചേരുന്നത്(Assembly session). സാധാരണ രാവിലെയാണ് മന്ത്രിസഭായോഗം നടക്കാറുള്ളത്.

അതേസമയം സഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് അവസാനിക്കും. ഭരണ - പ്രതിപക്ഷങ്ങള്‍ ഗവർണർക്കെതിരെയുള്ള വിമർശനം ഇന്നും തുടരാനാണ് സാധ്യത(policy declaration discussion). നന്ദി പ്രമേയ ചർച്ചയ്ക്കു‌ള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി പ്രസംഗത്തിലും ഗവർണർക്കെതിരെ വിമർശനം ഉണ്ടാകാനാണ് സാധ്യത. മുഖ്യമന്ത്രി സഭയില്‍ ഗവര്‍ണര്‍ക്കെതിരെ എന്ത് സംസാരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേന്ദ്രകമ്മിറ്റി കഴിഞ്ഞതോടെ പാര്‍ട്ടിയുടെ നയവും പ്രസംഗത്തില്‍ പിണറായി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട സിപിഐ നേതാവ് ഇ ചന്ദ്രശേഖരന്‍ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ക്ക് നേരെ ഉയര്‍ത്തിയത്. നിലമേല്‍ വിഷയത്തിലൂന്നിയായിരുന്നു വിമര്‍ശനങ്ങളേറെയും. ഇതിന്‍റെ തുടര്‍ച്ച മുഖ്യമന്ത്രിയുടെ നന്ദിയിലും പ്രതിഫലിച്ചേക്കുമെന്നാണ് കരുതുന്നത്. ഇതിനിടെ ഇന്ന് കാര്‍ഷിക പ്രതിസന്ധിയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ സാധ്യതുയുണ്ട്. റബ്ബര്‍ വിലത്തകര്‍ച്ച അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കാനും സാധ്യതയുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് പ്രധാനമായും ഇന്ന് സഭയില്‍ നടക്കുക. കഴിഞ്ഞ ദിവസം വിവിധ ഇനങ്ങളിലായി കേരളത്തിന് കിട്ടാനുള്ള തുകയിൽ നിന്ന് 57,000 കോടി രൂപ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചെന്ന മന്ത്രി കെ.എൻ.ബാലഗോപാലിന്‍റെ കണക്കിനെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. കേന്ദ്രമന്ത്രി നിർമ്മല സീതാരാമന് കഴിഞ്ഞ ജൂലൈയിൽ മന്ത്രി ബാലഗോപാൽ അയച്ച കത്തിലെ കണക്കനുസരിച്ച് 31,869 കോടി രൂപയാണ് കിട്ടാനുള്ളതെന്നും സർക്കാർ കള്ളക്കണക്ക് അവതരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, റോജി എം.ജോൺ, മാത്യു കുഴൽനാടൻ എന്നിവർ കുറ്റപ്പെടുത്തി.

Also Read: സര്‍ക്കാരിന്‍റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും ധനപ്രതിസന്ധിക്കു കാരണം; നിയമസഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

എന്നാൽ, കത്തിലെ കണക്കല്ല, ധനകാര്യ കമ്മിഷൻ നികുതി വിഹിതം വെട്ടിക്കുറച്ചത് അടക്കമാണ് 57,000 കോടി വരികയെന്നും സാമ്പത്തിക ഫെഡറലിസം അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി മറുപടി നൽകി. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള റോജി എം.ജോണിന്‍റെ അടിയന്തരപ്രമേയമാണ് സർക്കാർ 2 മണിക്കൂർ ചർച്ച ചെയ്തത്. ചർച്ചയ്‌ക്കൊടുവില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി. തുടര്‍ന്ന് സ്‌പീക്കര്‍ പ്രമേയം തള്ളി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.