ETV Bharat / state

ഇടതുപക്ഷത്തെ നയത്തെക്കുറിച്ച് മാധ്യമങ്ങൾ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ആർ ബിന്ദു

author img

By ETV Bharat Kerala Team

Published : Feb 7, 2024, 2:49 PM IST

ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റിൽ സംസാരിച്ചതെന്നും ഇടതുപക്ഷത്തെ നയത്തെക്കുറിച്ച് മാധ്യമങ്ങൾ ആശങ്കപ്പെടേണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. നയപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ താത്പര്യമില്ലെന്നും മന്ത്രി.

Higher Education Foreign Investment  Education Minister R Bindhu  r bindu against media  മന്ത്രി ആർ ബിന്ദു
ഇടതുപക്ഷത്തെ നയത്തെക്കുറിച്ചു മാധ്യമങ്ങൾ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ആർ ബിന്ദു
ഇടതുപക്ഷത്തെ നയത്തെക്കുറിച്ചു മാധ്യമങ്ങൾ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റിൽ സംസാരിച്ചതെന്നും ഇടതുപക്ഷത്തെ നയത്തെക്കുറിച്ച് മാധ്യമങ്ങൾ ആശങ്കപ്പെടേണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു (The Budget Talked About Financial Possibilities In Education). വിദേശ സർവകലാശാലയുടെ കാര്യത്തിൽ അന്തിമ തീരുമാനമല്ല പറഞ്ഞത്. ഇതിനെ കുറിച്ച് സംസ്ഥാനം കൃത്യമായ പരിശോധന നടത്തും. എസ്എഫ്ഐയുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസം മോശമാണെന്ന് ചിത്രീകരിക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. വിദേശ സർവകലാശാല സംബന്ധിച്ച വിഷയം ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് ചർച്ച ചെയ്തോ എന്ന കാര്യം നിങ്ങൾ അറിയേണ്ട എന്ന് മന്ത്രി പറഞ്ഞു. ധനകാര്യ മന്ത്രി വിദേശ സർവകലാശാലയുടെ ധനകാര്യം മാത്രമാണ് പറഞ്ഞത്. നയപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ താത്പര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപം ; കൂടുതൽ അന്വേഷിച്ച ശേഷം മാത്രം തീരുമാനം - മന്ത്രി ആര്‍. ബിന്ദു : ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു. ആ ദിശയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിയ ശേഷം മാത്രം തീരുമാനമെടുക്കും. ഓരോ കാലത്തും അക്കാലത്തെ മൂർത്തമായ സാഹചര്യം അനുസരിച്ചാണ് നയ രൂപീകരണം ഉണ്ടാകുന്നത്. സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള തീരുമാനം വൈകിപ്പോയ സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരുകാലത്ത് തൊഴിൽ നഷ്‌ടം ആരോപിച്ച് കമ്പ്യൂട്ടറുകളെ എതിർത്തിരുന്നു. പിന്നീട് കമ്പ്യൂട്ടറുകള്‍ അനിവാര്യമെന്ന് തോന്നിയപ്പോൾ അതിനെ പിന്തുണക്കുകയാണ് ചെയ്‌തത്. ഇന്ത്യയിൽ തന്നെ നവലിബറൽ നയങ്ങൾ ഇത്ര തീക്ഷ്‌ണമായത് ഈ അടുത്താണ് എന്നും മന്ത്രി പറഞ്ഞു. അടിസ്ഥാനപരമായ കാര്യങ്ങൾക്ക് വ്യതിചലനം ഉണ്ടാകാതെ സന്ദർഭങ്ങൾക്കനുസരിച്ചാണ് തീരുമാനമെടുക്കുന്നതെന്നും, സ്വകാര്യ സർവകലാശാലകൾ എന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോൻ സമിതിയിലെ നിർദേശം ആണെന്നും മന്ത്രി വിശദീകരിച്ചു (Minister R. Bindhu about foreign investment in higher education).

സ്വകാര്യ മേഖലയിലെ അക്കാദമിക് നിലവാരം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ ആ സാഹചര്യം തുറന്നു കൊടുക്കാനാണ് ശ്രമിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളോടെയാണ് സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നത്. സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വിസിമാർ ഇല്ലെങ്കിലും നാക് അക്രഡിറ്റേഷനിൽ അടക്കം മികച്ച നിലവാരമാണ് അവ പുലർത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ബജറ്റ് പ്രയോജനമുണ്ടാക്കില്ല : ഡോ അമൃത് ജി കുമാർ

ഇടതുപക്ഷത്തെ നയത്തെക്കുറിച്ചു മാധ്യമങ്ങൾ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റിൽ സംസാരിച്ചതെന്നും ഇടതുപക്ഷത്തെ നയത്തെക്കുറിച്ച് മാധ്യമങ്ങൾ ആശങ്കപ്പെടേണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു (The Budget Talked About Financial Possibilities In Education). വിദേശ സർവകലാശാലയുടെ കാര്യത്തിൽ അന്തിമ തീരുമാനമല്ല പറഞ്ഞത്. ഇതിനെ കുറിച്ച് സംസ്ഥാനം കൃത്യമായ പരിശോധന നടത്തും. എസ്എഫ്ഐയുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസം മോശമാണെന്ന് ചിത്രീകരിക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. വിദേശ സർവകലാശാല സംബന്ധിച്ച വിഷയം ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് ചർച്ച ചെയ്തോ എന്ന കാര്യം നിങ്ങൾ അറിയേണ്ട എന്ന് മന്ത്രി പറഞ്ഞു. ധനകാര്യ മന്ത്രി വിദേശ സർവകലാശാലയുടെ ധനകാര്യം മാത്രമാണ് പറഞ്ഞത്. നയപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ താത്പര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപം ; കൂടുതൽ അന്വേഷിച്ച ശേഷം മാത്രം തീരുമാനം - മന്ത്രി ആര്‍. ബിന്ദു : ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു. ആ ദിശയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിയ ശേഷം മാത്രം തീരുമാനമെടുക്കും. ഓരോ കാലത്തും അക്കാലത്തെ മൂർത്തമായ സാഹചര്യം അനുസരിച്ചാണ് നയ രൂപീകരണം ഉണ്ടാകുന്നത്. സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള തീരുമാനം വൈകിപ്പോയ സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരുകാലത്ത് തൊഴിൽ നഷ്‌ടം ആരോപിച്ച് കമ്പ്യൂട്ടറുകളെ എതിർത്തിരുന്നു. പിന്നീട് കമ്പ്യൂട്ടറുകള്‍ അനിവാര്യമെന്ന് തോന്നിയപ്പോൾ അതിനെ പിന്തുണക്കുകയാണ് ചെയ്‌തത്. ഇന്ത്യയിൽ തന്നെ നവലിബറൽ നയങ്ങൾ ഇത്ര തീക്ഷ്‌ണമായത് ഈ അടുത്താണ് എന്നും മന്ത്രി പറഞ്ഞു. അടിസ്ഥാനപരമായ കാര്യങ്ങൾക്ക് വ്യതിചലനം ഉണ്ടാകാതെ സന്ദർഭങ്ങൾക്കനുസരിച്ചാണ് തീരുമാനമെടുക്കുന്നതെന്നും, സ്വകാര്യ സർവകലാശാലകൾ എന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണത്തിനായി നിയോഗിച്ച ശ്യാം ബി മേനോൻ സമിതിയിലെ നിർദേശം ആണെന്നും മന്ത്രി വിശദീകരിച്ചു (Minister R. Bindhu about foreign investment in higher education).

സ്വകാര്യ മേഖലയിലെ അക്കാദമിക് നിലവാരം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ ആ സാഹചര്യം തുറന്നു കൊടുക്കാനാണ് ശ്രമിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളോടെയാണ് സ്വകാര്യ നിക്ഷേപം സ്വീകരിക്കുന്നത്. സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വിസിമാർ ഇല്ലെങ്കിലും നാക് അക്രഡിറ്റേഷനിൽ അടക്കം മികച്ച നിലവാരമാണ് അവ പുലർത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ബജറ്റ് പ്രയോജനമുണ്ടാക്കില്ല : ഡോ അമൃത് ജി കുമാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.