ETV Bharat / sports

ക്ഷമിക്കുന്നതിന് ഒരു പരിധിയില്ലേ..! 16 മണിക്കൂർ വിമാനത്താവളത്തിൽ കുടുങ്ങി, നൈജീരിയ ലിബിയക്കെതിരായ മത്സരത്തിൽ നിന്ന് പിന്മാറി - AFRICA CUP OF NATIONS QUALIFIER

ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ മത്സരത്തില്‍ നിന്നും നൈജീരിയ പിന്മാറി. വിമാനത്താവളത്തിൽ 16 മണിക്കൂർ കുടുങ്ങിയതാണ് ടീമംഗങ്ങളെ ചൊടിപ്പിച്ചത്.

AFRICA CUP OF NATIONS QUALIFIER  ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ  നൈജീരിയ ലിബിയക്കെതിരേ  നൈജീരിയ ഫുട്ബോൾ ഫെഡറേഷൻ
നൈജീരിയ (IANS)
author img

By ETV Bharat Sports Team

Published : Oct 16, 2024, 3:15 PM IST

ബെൻഗാസി: ലിബിയയും നൈജീരിയയും തമ്മിൽ ലിബിയയിലെ ബെന്‍ഗാസിയിൽ നടത്താനിരുന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ മത്സരത്തില്‍ നിന്നും നൈജീരിയ പിന്മാറി. വേദിയിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിൽ 16 മണിക്കൂർ കുടുങ്ങിയതാണ് ടീമംഗങ്ങളെ ചൊടിപ്പിച്ചത്. ടീമിന്‍റെ ചാർട്ടർ വിമാനം ബെൻഗാസിയിലേക്ക് ഇറങ്ങുന്നതിനാൽ ബദൽ ഗതാഗതം വാഗ്ദാനം ചെയ്യാതെ അൽ അബ്രാഖ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി നൈജീരിയ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.

ഭക്ഷണമോ വൈഫൈയോ ഉറങ്ങാൻ ഇടമോ ഇല്ലാതെ മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങിയതായി നൈജീരിയൻ സ്‌ട്രൈക്കർ വിക്ടർ ബോണിഫേസ് എക്‌സിൽ പറഞ്ഞു. 'ക്യാപ്റ്റൻ എന്ന നിലയിൽ ഞങ്ങൾ ഈ ഗെയിം കളിക്കില്ലെന്ന് തീരുമാനിച്ചതായി വില്യം ട്രൂസ്റ്റ്-എക്കോങ് എക്‌സിൽ പറഞ്ഞു. ഞങ്ങൾ ഉടൻ നൈജീരിയയിലേക്ക് പോകുമെന്ന് താരം എഴുതി. അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ലിബിയൻ ഫുട്ബോൾ ഫെഡറേഷനും രംഗത്തെത്തി.

സംഭവം ബോധപൂർവമല്ലെന്നും നൈജീരിയയെ മനസ്സിലാക്കാൻ ശ്രമിച്ചതായും ഫെഡറേഷൻ പറഞ്ഞു. കഴിഞ്ഞയാഴ്ച നൈജീരിയയിൽ തങ്ങളുടെ കളിക്കാർക്കും യാത്രാ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. നൈജീരിയൻ താരങ്ങളോട് അങ്ങേയറ്റം ബഹുമാനമുണ്ട്, അവരുടെ ഫ്ലൈറ്റ് വഴിതിരിച്ചുവിട്ടത് മനഃപൂർവമല്ല, എയർ ട്രാഫിക് പ്രോട്ടോക്കോളുകളുടെ ഭാഗമായി സംഭവിച്ചതാകാമെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അടുത്ത വർഷം അവസാനം മൊറോക്കോയിൽ നടക്കുന്ന ഫൈനലിനുള്ള യോഗ്യതാ ബെർത്ത് ഉറപ്പിക്കാമെന്ന് പ്രതീക്ഷിച്ചായിരുന്നു നൈജീരിയ ലിബിയയിലെത്തിയത്. കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്‌ബോളിന്‍റെ അച്ചടക്ക ബോർഡിലേക്ക് റഫർ ചെയ്യേണ്ട വിഷയമായതിനാല്‍ ഗെയിമിൽ നിന്നുള്ള പോയിന്‍റുകൾക്ക് എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല.

Also Read: യുവേഫ നേഷൻസ് ലീഗ്; കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ കുരുക്കി പോളിഷ് പട

ബെൻഗാസി: ലിബിയയും നൈജീരിയയും തമ്മിൽ ലിബിയയിലെ ബെന്‍ഗാസിയിൽ നടത്താനിരുന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് യോഗ്യതാ മത്സരത്തില്‍ നിന്നും നൈജീരിയ പിന്മാറി. വേദിയിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിൽ 16 മണിക്കൂർ കുടുങ്ങിയതാണ് ടീമംഗങ്ങളെ ചൊടിപ്പിച്ചത്. ടീമിന്‍റെ ചാർട്ടർ വിമാനം ബെൻഗാസിയിലേക്ക് ഇറങ്ങുന്നതിനാൽ ബദൽ ഗതാഗതം വാഗ്ദാനം ചെയ്യാതെ അൽ അബ്രാഖ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി നൈജീരിയ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.

ഭക്ഷണമോ വൈഫൈയോ ഉറങ്ങാൻ ഇടമോ ഇല്ലാതെ മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങിയതായി നൈജീരിയൻ സ്‌ട്രൈക്കർ വിക്ടർ ബോണിഫേസ് എക്‌സിൽ പറഞ്ഞു. 'ക്യാപ്റ്റൻ എന്ന നിലയിൽ ഞങ്ങൾ ഈ ഗെയിം കളിക്കില്ലെന്ന് തീരുമാനിച്ചതായി വില്യം ട്രൂസ്റ്റ്-എക്കോങ് എക്‌സിൽ പറഞ്ഞു. ഞങ്ങൾ ഉടൻ നൈജീരിയയിലേക്ക് പോകുമെന്ന് താരം എഴുതി. അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ലിബിയൻ ഫുട്ബോൾ ഫെഡറേഷനും രംഗത്തെത്തി.

സംഭവം ബോധപൂർവമല്ലെന്നും നൈജീരിയയെ മനസ്സിലാക്കാൻ ശ്രമിച്ചതായും ഫെഡറേഷൻ പറഞ്ഞു. കഴിഞ്ഞയാഴ്ച നൈജീരിയയിൽ തങ്ങളുടെ കളിക്കാർക്കും യാത്രാ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. നൈജീരിയൻ താരങ്ങളോട് അങ്ങേയറ്റം ബഹുമാനമുണ്ട്, അവരുടെ ഫ്ലൈറ്റ് വഴിതിരിച്ചുവിട്ടത് മനഃപൂർവമല്ല, എയർ ട്രാഫിക് പ്രോട്ടോക്കോളുകളുടെ ഭാഗമായി സംഭവിച്ചതാകാമെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അടുത്ത വർഷം അവസാനം മൊറോക്കോയിൽ നടക്കുന്ന ഫൈനലിനുള്ള യോഗ്യതാ ബെർത്ത് ഉറപ്പിക്കാമെന്ന് പ്രതീക്ഷിച്ചായിരുന്നു നൈജീരിയ ലിബിയയിലെത്തിയത്. കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്‌ബോളിന്‍റെ അച്ചടക്ക ബോർഡിലേക്ക് റഫർ ചെയ്യേണ്ട വിഷയമായതിനാല്‍ ഗെയിമിൽ നിന്നുള്ള പോയിന്‍റുകൾക്ക് എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല.

Also Read: യുവേഫ നേഷൻസ് ലീഗ്; കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ കുരുക്കി പോളിഷ് പട

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.