തിരുവനന്തപുരം: സർവകലാശാല പരീക്ഷകൾ ജൂൺ 15ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിളിച്ച വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ടെക്നിക്കൽ സർവകലാശാലയിൽ അവസാന സെമസ്റ്റർ പരീക്ഷ ഓൺലൈനായി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്സിൻ മുൻഗണനാ പട്ടികയിൽ ഫീൽഡിൽ പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ്, സപ്ലൈകോ, ലീഗൽമെട്രോളജി, സർക്കാർ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോർട്ട് ഓഫിസ് ജീവനക്കാർ എന്നിവരെ കൂടി ഉൾപ്പെടുത്തും. സെക്രട്ടറിയേറ്റിൽ ഈ മാസം 31 മുതൽ 50 ശതമാനം ജീവനക്കാർ ഹാജരാകണം. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ എല്ലാ വകുപ്പുകളിലേയും പാർലമെന്‍ററി സെക്ഷനിലെ ഉദ്യോഗസ്ഥരും അണ്ടർ സെക്രട്ടറി മുതൽ സെക്രട്ടറി വരെയുള്ളവരും 28 മുതൽ പ്രവൃത്തിദിവസങ്ങളിൽ ഹാജരാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
READ MORE: കൊവിഡ് വ്യാപനം കുറയുന്നു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ല്‍ താഴെയായി
ചകിരി മില്ലുകൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകും. വളം കീടനാശിനി കടകൾ ആഴ്ചയിൽ ഒരു ദിവസം പ്രവർത്തിക്കും. മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാൻഡിങ് സെൻസറുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അവയുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട എല്ലാവരും ഇത് കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.