ETV Bharat / state

സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല; നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

author img

By

Published : Jan 23, 2023, 1:50 PM IST

സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ഡിപിആർ അന്തിമ അനുമതിക്കായി റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുകയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിൽ പറഞ്ഞു.

governor about silverline in policy announcement  governor about silverline  governor policy announcement  kerala legislative assembly  നയപ്രഖ്യാപന പ്രസംഗം  സിൽവർലൈൻ  സിൽവർലൈൻ പദ്ധതി  സിൽവർലൈൻ പദ്ധതിയെക്കുറിച്ച് ഗവർണർ  സിൽവർലൈൻ പദ്ധതിയെക്കുറിച്ച് നയപ്രഖ്യാപനം  നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  നിയമസഭ നയപ്രഖ്യാപനം  കേരള നിയമസഭ സമ്മേളനം
നയപ്രഖ്യാപന പ്രസംഗം
സിൽവർലൈൻ പദ്ധതിയെക്കുറിച്ച്

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നയപ്രഖ്യാപന പ്രസംഗം. സിൽവർലൈൻ സംസ്ഥാനത്തിൻ്റെ സ്വപ്‌ന പദ്ധതിയാണ്. ഡിപിആർ അന്തിമ അനുമതിക്കായി റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുകയാണെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

കാര്യക്ഷമതയും വേഗതയുമുള്ള യാത്രക്ക് സിൽവർലൈൻ വേണം. സിൽവർലൈൻ വേഗതയും സുരക്ഷിതത്വവുമുള്ള യാത്ര ഉറപ്പാക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൊതുജനങ്ങൾക്കായി വേഗതയേറിയതും പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവുമായ ഗതാഗത സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് സർക്കാർ ശ്രദ്ധാലുവാണ്. സെമി ഹൈസ്‌പീഡ് റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്‌ടായ പദ്ധതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിക്കുകയും അന്തിമ അനുമതിക്കായി റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുമുണ്ട്.

കല്‌പ്പറ്റ വഴിയുള്ള തലശേരി-മൈസൂർ പുതിയ ബ്രോഡ്ഗേജ് റെയിൽ ലൈൻ, നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽ പദ്ധതി എന്നിവ സർക്കാർ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന മറ്റു പദ്ധതികളാണ്. അങ്കമാലി-ശബരി റെയിൽ ലൈനിന്‍റെ 50 ശതമാനം ചെലവ് കൂടി സംസ്ഥാന സർക്കാർ പങ്കിടുമെന്നും ഗവർണർ പറഞ്ഞു. നേരത്തെ സിൽവർലൈൻ സെമി-ഹൈസ്‌പീഡ് റെയിൽവേ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ-റെയിൽ കോർപറേഷനും വ്യക്തമാക്കിയിരുന്നു.

പദ്ധതി ഉപേക്ഷിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെടത്തുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണെന്നും കെ റെയിൽ വ്യക്തമാക്കിയിരുന്നു. സിൽവർലൈൻ ഉപേക്ഷിച്ചെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു കെ റെയിലിന്‍റെ പ്രതികരണം. പദ്ധതി ഉപേക്ഷിക്കാൻ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ തീരുമാനമെടുത്തിട്ടില്ല. റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക് സില്‍വര്‍ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കും.

അന്തിമാനുമതിക്ക് മുന്നോടിയായി, ഡിപിആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതികാഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങള്‍ വിവിധ ഏജന്‍സികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും കെ റെയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. സില്‍വര്‍ലൈന്‍ അലൈന്‍മെന്‍റില്‍ വരുന്ന റെയില്‍വെ ഭൂമിയുടെയും നിലിവിലുള്ള റെയില്‍വെ കെട്ടിടങ്ങളുടെയും റെയില്‍വെ ക്രോസുകളുടേയും വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് കെ റെയിലിനോട് ആവശ്യപ്പെട്ടിരുന്നു.

ഈ വിവരങ്ങളാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയത്. 2020 സെപ്റ്റംബര്‍ 9നാണ് സില്‍വര്‍ലൈന്‍ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡിപിആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ റെയില്‍ നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു. റെയില്‍വെ ഭൂമിയുടേയും ലെവല്‍ ക്രോസുകളുടേയും വിശദാംശങ്ങള്‍ക്കായി കെ റെയിലും സതേണ്‍ റെയില്‍വെയും നടത്തിയ സംയുക്ത പരിശോധനയിലാണ് സില്‍വര്‍ലൈനിന് ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യന്‍ റെയില്‍വെയുടെ ഉമടസ്ഥതയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്.

പദ്ധതി കടന്നുപോകുന്ന 9 ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വെയുടെ ഭൂമി സില്‍വര്‍ലൈനിന് ആവശ്യമായി വരുന്നുണ്ടെന്ന് കോർപറേഷൻ അറിയിച്ചു.

Also read: 'കേരളം നമ്പര്‍ വണ്‍'; സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനം നടത്തി ഗവര്‍ണര്‍

സിൽവർലൈൻ പദ്ധതിയെക്കുറിച്ച്

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നയപ്രഖ്യാപന പ്രസംഗം. സിൽവർലൈൻ സംസ്ഥാനത്തിൻ്റെ സ്വപ്‌ന പദ്ധതിയാണ്. ഡിപിആർ അന്തിമ അനുമതിക്കായി റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുകയാണെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

കാര്യക്ഷമതയും വേഗതയുമുള്ള യാത്രക്ക് സിൽവർലൈൻ വേണം. സിൽവർലൈൻ വേഗതയും സുരക്ഷിതത്വവുമുള്ള യാത്ര ഉറപ്പാക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൊതുജനങ്ങൾക്കായി വേഗതയേറിയതും പരിസ്ഥിതി സൗഹൃദവും കാര്യക്ഷമവുമായ ഗതാഗത സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് സർക്കാർ ശ്രദ്ധാലുവാണ്. സെമി ഹൈസ്‌പീഡ് റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്‌ടായ പദ്ധതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിക്കുകയും അന്തിമ അനുമതിക്കായി റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുമുണ്ട്.

കല്‌പ്പറ്റ വഴിയുള്ള തലശേരി-മൈസൂർ പുതിയ ബ്രോഡ്ഗേജ് റെയിൽ ലൈൻ, നിലമ്പൂർ-നഞ്ചൻഗോഡ് റെയിൽ പദ്ധതി എന്നിവ സർക്കാർ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന മറ്റു പദ്ധതികളാണ്. അങ്കമാലി-ശബരി റെയിൽ ലൈനിന്‍റെ 50 ശതമാനം ചെലവ് കൂടി സംസ്ഥാന സർക്കാർ പങ്കിടുമെന്നും ഗവർണർ പറഞ്ഞു. നേരത്തെ സിൽവർലൈൻ സെമി-ഹൈസ്‌പീഡ് റെയിൽവേ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ-റെയിൽ കോർപറേഷനും വ്യക്തമാക്കിയിരുന്നു.

പദ്ധതി ഉപേക്ഷിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെടത്തുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണെന്നും കെ റെയിൽ വ്യക്തമാക്കിയിരുന്നു. സിൽവർലൈൻ ഉപേക്ഷിച്ചെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു കെ റെയിലിന്‍റെ പ്രതികരണം. പദ്ധതി ഉപേക്ഷിക്കാൻ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ തീരുമാനമെടുത്തിട്ടില്ല. റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക് സില്‍വര്‍ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കും.

അന്തിമാനുമതിക്ക് മുന്നോടിയായി, ഡിപിആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതികാഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങള്‍ വിവിധ ഏജന്‍സികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും കെ റെയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. സില്‍വര്‍ലൈന്‍ അലൈന്‍മെന്‍റില്‍ വരുന്ന റെയില്‍വെ ഭൂമിയുടെയും നിലിവിലുള്ള റെയില്‍വെ കെട്ടിടങ്ങളുടെയും റെയില്‍വെ ക്രോസുകളുടേയും വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് കെ റെയിലിനോട് ആവശ്യപ്പെട്ടിരുന്നു.

ഈ വിവരങ്ങളാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയത്. 2020 സെപ്റ്റംബര്‍ 9നാണ് സില്‍വര്‍ലൈന്‍ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡിപിആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ റെയില്‍ നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു. റെയില്‍വെ ഭൂമിയുടേയും ലെവല്‍ ക്രോസുകളുടേയും വിശദാംശങ്ങള്‍ക്കായി കെ റെയിലും സതേണ്‍ റെയില്‍വെയും നടത്തിയ സംയുക്ത പരിശോധനയിലാണ് സില്‍വര്‍ലൈനിന് ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യന്‍ റെയില്‍വെയുടെ ഉമടസ്ഥതയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്.

പദ്ധതി കടന്നുപോകുന്ന 9 ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വെയുടെ ഭൂമി സില്‍വര്‍ലൈനിന് ആവശ്യമായി വരുന്നുണ്ടെന്ന് കോർപറേഷൻ അറിയിച്ചു.

Also read: 'കേരളം നമ്പര്‍ വണ്‍'; സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നയപ്രഖ്യാപനം നടത്തി ഗവര്‍ണര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.