ETV Bharat / state

'അക്ഷരം കൂട്ടി വായിക്കാൻ അറിയാത്തവർക്കും ഫുള്‍ എ പ്ലസ്, ഇത് കുട്ടികളോടുള്ള ചതി'; പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പരാമർശം വിവാദത്തില്‍

author img

By ETV Bharat Kerala Team

Published : Dec 5, 2023, 1:09 PM IST

Updated : Dec 5, 2023, 2:24 PM IST

SSLC Mark Distribution Controversy: എസ്എസ്എല്‍സി പരീക്ഷയില്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്നതിനെ വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ്‌.

SSLC Mark Distribution  Director Of Public Education Kerala  Director Of Public Education Kerala SSLC Mark  SSLC Examination Mark Giving Criticism  SSLC Marks  എസ്എസ്എല്‍സി  എസ്എസ്എല്‍സി മാര്‍ക്ക്  എസ്എസ്എല്‍സി മാര്‍ക്ക് ദാനം  പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ്‌  പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ്എസ്എല്‍സി
SSLC Mark Distribution Controversy

പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസിന്‍റെ ശബ്‌ദരേഖ

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കുന്നതില്‍ വിമര്‍ശനവുമായി കേരള പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ്‌ (Director Of Public Education Kerala Criticized Giving Marks Randomly In SSLC Examination). അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്ന സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്ന് ഷാനവാസ്‌ പറഞ്ഞു. കഴിഞ്ഞ നവംബര്‍ 22ന് ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകർക്കായി വിളിച്ച യോഗത്തിലാണ് വിദ്യാർഥികൾക്കെതിരെയടക്കം പൊതുവിദ്യാഭ്യാസ ഡയറക്‌ടർ വിവാദ പരാമർശം നടത്തിയത്.

യോഗത്തിൽ നിന്നും ചോർന്ന ശബ്‍ദരേഖയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പരാമര്‍ശം. 50% വരെയുള്ള മാർക്കുകൾ ഔദാര്യമായി നൽകാം. എന്നാൽ അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്ന അവസ്ഥയാണ് കേരളത്തിൽ. അങ്ങനെ ഉളളവർ ഇനി എ പ്ലസ് നേടരുതെന്നും ഇത് കുട്ടികളോടുള്ള ചതിയാണെന്നുമാണ് ഷാനാവാസ് പറയുന്നത്.

കേരളത്തിൽ നിലവിൽ 69,000 ത്തിലധികം വിദ്യാർഥികൾ എ പ്ലസ് നേടുമ്പോൾ ഭൂരിഭാഗം വിദ്യാർഥികൾക്കും സ്വന്തം പേരും രജിസ്റ്റർ നമ്പറും കൂട്ടിവായിക്കാൻ അറിയാത്ത, അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയാത്തവരാണ്. എ പ്ലസ് ഗ്രേഡും എ ഗ്രേഡുമൊക്കെ നിസാരമാണോ. ജയിക്കുന്നവർ ഒക്കെ ജയിച്ചു പോട്ടെ, 50 ശതമാനം മാർക്ക് വരെ ഔദാര്യം നൽകാം എന്നാൽ അതിനുശേഷം ഉള്ള മാർക്ക് വിദ്യാര്‍ഥികള്‍ നേടി എടുക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

താന്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ സംസ്ഥാനത്തൊട്ടാകെ ആകെ 5000 പേര്‍ക്ക് മാത്രമാണ് ഡിസ്റ്റിങ്ഷന്‍ ലഭിച്ചത്. ഇന്ന്, 69,000 ത്തിലധികം പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നത്. അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്ത കുട്ടികള്‍ വരെ അതില്‍പ്പെടുന്നു.

ഒരു കാലത്ത് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ യൂറോപ്പിനോടാണ് താരതമ്യം ചെയ്‌തിരുന്നത്. എന്നാല്‍, ഇപ്പോള്‍ അത് ബിഹാറിനോടും ഉത്തര്‍പ്രദേശിനോടുമാണ് കൂട്ടിക്കെട്ടുന്നതെന്നും ഇനി വാരിക്കോരി മാര്‍ക്ക് വിതരണം വേണ്ടെന്നും പുറത്തുവന്ന ശബ്ദദേഖയില്‍ പറയുന്നു.
ഈ വർഷം 68,604 വിദ്യാർഥികൾക്കും കഴിഞ്ഞ വർഷം 44,363 വിദ്യാർഥികൾക്കുമാണ് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ചത്. എസ് എസ് എല്‍ സി പരീക്ഷയില്‍ 99.70% വിജയമായിരുന്നു ഈ വര്‍ഷം (SSLC Win Percentage In 2023).

Also Read : SSLC Exam 2024 Time Table | ടൈം ടേബിൾ തയാർ ; എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ

പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസിന്‍റെ ശബ്‌ദരേഖ

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കുന്നതില്‍ വിമര്‍ശനവുമായി കേരള പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ്‌ (Director Of Public Education Kerala Criticized Giving Marks Randomly In SSLC Examination). അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്ന സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്ന് ഷാനവാസ്‌ പറഞ്ഞു. കഴിഞ്ഞ നവംബര്‍ 22ന് ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകർക്കായി വിളിച്ച യോഗത്തിലാണ് വിദ്യാർഥികൾക്കെതിരെയടക്കം പൊതുവിദ്യാഭ്യാസ ഡയറക്‌ടർ വിവാദ പരാമർശം നടത്തിയത്.

യോഗത്തിൽ നിന്നും ചോർന്ന ശബ്‍ദരേഖയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പരാമര്‍ശം. 50% വരെയുള്ള മാർക്കുകൾ ഔദാര്യമായി നൽകാം. എന്നാൽ അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്ന അവസ്ഥയാണ് കേരളത്തിൽ. അങ്ങനെ ഉളളവർ ഇനി എ പ്ലസ് നേടരുതെന്നും ഇത് കുട്ടികളോടുള്ള ചതിയാണെന്നുമാണ് ഷാനാവാസ് പറയുന്നത്.

കേരളത്തിൽ നിലവിൽ 69,000 ത്തിലധികം വിദ്യാർഥികൾ എ പ്ലസ് നേടുമ്പോൾ ഭൂരിഭാഗം വിദ്യാർഥികൾക്കും സ്വന്തം പേരും രജിസ്റ്റർ നമ്പറും കൂട്ടിവായിക്കാൻ അറിയാത്ത, അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയാത്തവരാണ്. എ പ്ലസ് ഗ്രേഡും എ ഗ്രേഡുമൊക്കെ നിസാരമാണോ. ജയിക്കുന്നവർ ഒക്കെ ജയിച്ചു പോട്ടെ, 50 ശതമാനം മാർക്ക് വരെ ഔദാര്യം നൽകാം എന്നാൽ അതിനുശേഷം ഉള്ള മാർക്ക് വിദ്യാര്‍ഥികള്‍ നേടി എടുക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

താന്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ സംസ്ഥാനത്തൊട്ടാകെ ആകെ 5000 പേര്‍ക്ക് മാത്രമാണ് ഡിസ്റ്റിങ്ഷന്‍ ലഭിച്ചത്. ഇന്ന്, 69,000 ത്തിലധികം പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നത്. അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്ത കുട്ടികള്‍ വരെ അതില്‍പ്പെടുന്നു.

ഒരു കാലത്ത് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ യൂറോപ്പിനോടാണ് താരതമ്യം ചെയ്‌തിരുന്നത്. എന്നാല്‍, ഇപ്പോള്‍ അത് ബിഹാറിനോടും ഉത്തര്‍പ്രദേശിനോടുമാണ് കൂട്ടിക്കെട്ടുന്നതെന്നും ഇനി വാരിക്കോരി മാര്‍ക്ക് വിതരണം വേണ്ടെന്നും പുറത്തുവന്ന ശബ്ദദേഖയില്‍ പറയുന്നു.
ഈ വർഷം 68,604 വിദ്യാർഥികൾക്കും കഴിഞ്ഞ വർഷം 44,363 വിദ്യാർഥികൾക്കുമാണ് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ചത്. എസ് എസ് എല്‍ സി പരീക്ഷയില്‍ 99.70% വിജയമായിരുന്നു ഈ വര്‍ഷം (SSLC Win Percentage In 2023).

Also Read : SSLC Exam 2024 Time Table | ടൈം ടേബിൾ തയാർ ; എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ

Last Updated : Dec 5, 2023, 2:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.