ETV Bharat / state

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ലഗേജുമായി മുങ്ങിയ ദമ്പതികൾ പിടിയിൽ - ലഗേജ് മോഷണം

വഴിക്കടവ് പൊലീസ് സംഘമാണ് പ്രതികളായ ദമ്പതികളെ പിടികൂടിയത്

കരിപ്പൂർ വിമാനത്താവളം  Karipur airport latest news
കരിപ്പൂർ
author img

By

Published : Feb 5, 2020, 6:05 PM IST

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും തൊഴിലുടമയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ലഗേജുമായി മുങ്ങിയ ദമ്പതികൾ പൊലീസ് പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി പുഴക്കര കല്ലിൽ സിദ്ദിഖ് (30), കാരക്കോട് ആനകല്ലൻ ഹസീന (35) എന്നിവരാണ് വഴിക്കടവ് പൊലീസിന്‍റെ പിടിയിലായത്. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയും വിദേശ വ്യാപാരിയുമായ ഷംസുദീന്‍റെ (50) പരാതിയിലാണ് പൊലീസ് നടപടി.

പരാതിക്കാരനായ ഷംസുദീന്‍ ഗൾഫിൽ താമസിക്കുന്ന വീട്ടിലാണ് ഹസീന ജോലി ചെയ്യുന്നത്. ജനുവരി 24ന് പുലർച്ചെ ഷംസുദീനുമൊത്ത് ഹസീന കരിപ്പൂർ വിമാനത്താവളത്തിലെത്തി. ഷംസുദീന്‍റെ ലഗേജിന് ഭാരം കൂടിയതിനാൽ ആഭരണങ്ങളും മറ്റു വില കൂടിയ വസ്തുക്കളുമടങ്ങിയ ചെറിയ ബാഗ് ഹസീനയുടെ ലഗേജിലാണ് സൂക്ഷിച്ചത്. എന്നാൽ വിമാനത്താവളത്തിലെത്തി ഷംസുദീൻ ടോയ്‌ലറ്റിൽ പോയ തക്കത്തിൽ യുവതി ലഗേജുമായി മുങ്ങി. തുടർന്ന് ഷംസുദീൻ ഹസീനയുടെ വീട്ടിലും ഭർതൃ വീട്ടിലും ചെന്ന് അന്വേഷിച്ചെങ്കിലും ഹസീന നാട്ടിലെത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ഷംസുദീന്‍ വഴിക്കടവ് പൊലീസില്‍ പരാതി നല്‍കി. എസ്ഐ ബിനുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടുകയായിരുന്നു.

ഷംസുദീനുമൊത്ത് വിമാനമിറങ്ങിയ ഹസീന ഷംസുദീന്‍ ഇല്ലാത്ത തക്കം നോക്കി കരിപ്പൂരിൽ എത്തിയ ഭർത്താവിന്‍റെയും കൂട്ടാളികളുടെയും ഒപ്പം കാറിൽ കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആഭരണങ്ങൾ നാല് ലക്ഷം രൂപക്ക് കാസർകോട് ജ്വല്ലറിയിൽ വിൽപന നടത്തുകയും വില കൂടിയ വസ്തുക്കൾ ഭർത്താവിന്‍റെ കൂട്ടാളികൾ പങ്കിട്ടെടുക്കുകയുമായിരുന്നു. തിരിച്ച് മറ്റൊരു വിസയിൽ ഗൾഫിലേക്ക് കടക്കാനായിരുന്നു ദമ്പതികളുടെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു.ഹസീനയുടെ രണ്ടാം ഭർത്താവായ സിദ്ദിഖ് 2018ൽ കഞ്ചാവ് കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. വിമാനത്താവളം കേന്ദ്രീകരിച്ച് ലഗേജ് തട്ടുന്ന സംഘത്തിലെ കണ്ണികളാണോ ഇവരെന്ന് പൊലീസ് സംശയിക്കുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി വി. അബ്‌ദുൾ കരീം ഉത്തരവിട്ടു.

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും തൊഴിലുടമയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ലഗേജുമായി മുങ്ങിയ ദമ്പതികൾ പൊലീസ് പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി പുഴക്കര കല്ലിൽ സിദ്ദിഖ് (30), കാരക്കോട് ആനകല്ലൻ ഹസീന (35) എന്നിവരാണ് വഴിക്കടവ് പൊലീസിന്‍റെ പിടിയിലായത്. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയും വിദേശ വ്യാപാരിയുമായ ഷംസുദീന്‍റെ (50) പരാതിയിലാണ് പൊലീസ് നടപടി.

പരാതിക്കാരനായ ഷംസുദീന്‍ ഗൾഫിൽ താമസിക്കുന്ന വീട്ടിലാണ് ഹസീന ജോലി ചെയ്യുന്നത്. ജനുവരി 24ന് പുലർച്ചെ ഷംസുദീനുമൊത്ത് ഹസീന കരിപ്പൂർ വിമാനത്താവളത്തിലെത്തി. ഷംസുദീന്‍റെ ലഗേജിന് ഭാരം കൂടിയതിനാൽ ആഭരണങ്ങളും മറ്റു വില കൂടിയ വസ്തുക്കളുമടങ്ങിയ ചെറിയ ബാഗ് ഹസീനയുടെ ലഗേജിലാണ് സൂക്ഷിച്ചത്. എന്നാൽ വിമാനത്താവളത്തിലെത്തി ഷംസുദീൻ ടോയ്‌ലറ്റിൽ പോയ തക്കത്തിൽ യുവതി ലഗേജുമായി മുങ്ങി. തുടർന്ന് ഷംസുദീൻ ഹസീനയുടെ വീട്ടിലും ഭർതൃ വീട്ടിലും ചെന്ന് അന്വേഷിച്ചെങ്കിലും ഹസീന നാട്ടിലെത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ഷംസുദീന്‍ വഴിക്കടവ് പൊലീസില്‍ പരാതി നല്‍കി. എസ്ഐ ബിനുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടുകയായിരുന്നു.

ഷംസുദീനുമൊത്ത് വിമാനമിറങ്ങിയ ഹസീന ഷംസുദീന്‍ ഇല്ലാത്ത തക്കം നോക്കി കരിപ്പൂരിൽ എത്തിയ ഭർത്താവിന്‍റെയും കൂട്ടാളികളുടെയും ഒപ്പം കാറിൽ കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആഭരണങ്ങൾ നാല് ലക്ഷം രൂപക്ക് കാസർകോട് ജ്വല്ലറിയിൽ വിൽപന നടത്തുകയും വില കൂടിയ വസ്തുക്കൾ ഭർത്താവിന്‍റെ കൂട്ടാളികൾ പങ്കിട്ടെടുക്കുകയുമായിരുന്നു. തിരിച്ച് മറ്റൊരു വിസയിൽ ഗൾഫിലേക്ക് കടക്കാനായിരുന്നു ദമ്പതികളുടെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു.ഹസീനയുടെ രണ്ടാം ഭർത്താവായ സിദ്ദിഖ് 2018ൽ കഞ്ചാവ് കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. വിമാനത്താവളം കേന്ദ്രീകരിച്ച് ലഗേജ് തട്ടുന്ന സംഘത്തിലെ കണ്ണികളാണോ ഇവരെന്ന് പൊലീസ് സംശയിക്കുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി വി. അബ്‌ദുൾ കരീം ഉത്തരവിട്ടു.

Intro:കരിപ്പൂർ വിമാനതാവളത്തിൽ നിന്നും തൊഴിലുടമയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ലഗേജുമായി മുങ്ങിയ ദമ്പതികൾ വഴിക്കടവ് പോലീസിന്റെ പിടിയിലായിBody:കരിപ്പൂർ വിമാനതാവളത്തിൽ നിന്നും തൊഴിലുടമയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന ലഗേജുമായി മുങ്ങിയ ദമ്പതികൾ വഴിക്കടവ് പോലീസിന്റെ പിടിയിലായി.കാസർകോട് കാഞ്ഞങ്ങാട് സ്വദേശി പുഴക്കര കല്ലിൽ സിദ്ദിഖ് (30), വഴിക്കടവ് കാരക്കോട് ആനകല്ലൻ ഹസീന(35) എന്നിവരാണ് പോലീസ് വിരിച്ച വലയിൽ വീണത്.

കാസർകോട് കാഞ്ഞങ്ങാട് ഇഖ്ബാൽ ഗേറ്റ് സ്വദേശിയും വിദേശ വ്യാപാരിയുമായ ഷംസുദ്ദീന്റെ(50)ന്റെ പരാതിയിലാണ് പോലീസ് നടപടി. ഹസീന ഗൾഫിൽ ഷംസുദ്ദീന്റെ വീട്ട് ജോലിക്കാരിയായാണ് ജോലി നോക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 24 ന് പുലർച്ചെയാണ് ഷംസുദ്ദീനുമൊത്ത് ഹസീന കരിപ്പുർ എയർപോർട്ടിലിറങ്ങിയത്. ഷംസുദ്ദീന്റെ ലഗേജ് ഭാരക്കൂടുതലായതിനാൽ ആഭരണങ്ങളും മറ്റു വില കൂടിയ വസ്തുക്കളുമടങ്ങിയ ചെറിയ ബാഗ് ഹസീനയുടെ ലഗേജിലാണ് സൂക്ഷിച്ചിരുന്നത്.ഷംസുദ്ദീൻ ടേയ്ലറ്റിൽ പോയ തക്കത്തിൽ യുവതി ലഗേജുമായി മുങ്ങുകയായിരുന്നു.

തുടർന്ന് ഷംസുദ്ദീൻ കാസർകോടിൽ ഹസീനയുടെ ഭർത്താവ് സിദ്ദിഖിന്റെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും ഹസീന നാട്ടിലെത്തിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.പിന്നീട് ഹസീനയുടെ വീട് തേടി ഷംസുദ്ദീൻ വഴിക്കടവിലുമെത്തി. ഇവിടെയും ഹസീന എത്തിയില്ലെന്ന പതിവു മറുപടിയാണ് ലഭിച്ചത്.തുടർന്നാണ് ഷംസുദ്ദീൻ വഴിക്കടവ് പോലീസിൽ പരാതി നൽകിയത്.
എസ് ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ദിവസങ്ങൾ ക്കുള്ളിൽ പ്രതികളെ കുടുക്കി.

പോലീസ് പറയുന്നതിങ്ങനെ.നേരത്തെ കരിപ്പൂരിൽ എത്തിയ ഹസീനയുടെ ഭർത്താവും കുട്ടാളികളും വിമാനമിറങ്ങിയ ഉടൻ ഹസീനയും ലഗേജുകളുമായി കാറിൽ കടന്നു കളയുകയായിരുന്നു. ആഭരണങ്ങൾ 4 ലക്ഷം രൂപക്ക് കാസർകോടിലെ ജ്വല്ലറിയിൽ വിൽപന നടത്തി.മറ്റു വില കൂടിയ വസ്തുക്കൾ സിദ്ദിഖിന്റെ കൂട്ടുകാർ പങ്കിട്ടെടുത്തു. തിരിച്ച് മറ്റൊരു വിസയിൽ ഗൾഫിലേക്ക് കടക്കാനായിരുന്നു ദമ്പതികളുടെ പ്ലാനെന്നും പോലീസ് പറയുന്നു.

ഹസീനയുടെ രണ്ടാമത്തെ ഭർത്താവാണ് സിദ്ദീഖ്.2018ൽ 2 കിലോ കഞ്ചാവുമായി വടകര പോലീസ്‌ പിടികൂടിയ കേസിലെ പ്രതിയാണിയാളെന്നും പോലീസ് പറയുന്നു. എയർപോർട്ട് കേന്ദ്രീകരിച്ച് ലഗേജ് തട്ടുന്ന സംഘത്തിലെ കണ്ണികളാണോ ഇവരെന്ന് പോലീസ് സംശയിക്കുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവി വി അബ്ദുൾ കരീം ഉത്തരവിട്ടു.

വഴിക്കടവ് ഇൻസ്പെക്ടർ പി ബഷീർ, എസ് ഐ -ബി എസ് ബിനു, എസ് ഐ എം അസൈനാർ, സീനിയർ എസ് പി ഒ മാരായ അബൂബക്കർ ,ടോണി, ജോളി, സിനി, സി പി ഒ മാരായ എൻ പി സുനിൽ, സജി, പ്രദീപ്, റിയാസ് ചീനി ,ജയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്.Conclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.