ETV Bharat / state

കണ്ട നാടുകൾ, കണ്ട കാഴ്‌ചകൾ; 'ലഹരി'യുമായി ഡിപിന്‍ - dipin photography

ഒരു യാത്രികന് എങ്ങനെ നല്ലൊരു ഫോട്ടോഗ്രാഫർ ആകാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് വരാപ്പുഴ സ്വദേശി ഡിപിന്‍ കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലൊരുക്കിയ 'ലഹരി' ഫോട്ടോ പ്രദര്‍ശനം.

കണ്ട നാടുകൾ, കണ്ട കാഴ്‌ചകൾ; 'ലഹരി'യുമായി ഡിപിന്‍
author img

By

Published : Nov 1, 2019, 9:54 PM IST

Updated : Nov 1, 2019, 11:23 PM IST

കോഴിക്കോട്: 11 വര്‍ഷങ്ങൾ, 25 ഇന്ത്യന്‍ സംസ്ഥാനങ്ങൾ, മൂന്ന് രാജ്യങ്ങൾ...എറണാകുളം വാരപ്പുഴ സ്വദേശി ഡിപിന് യാത്രകൾ എന്നും ലഹരിയായിരുന്നു. അതുകൊണ്ടാണ് യാത്രക്കിടെ പകര്‍ത്തിയ വ്യത്യസ്‌തങ്ങളായ കാഴ്‌ചകൾ കോര്‍ത്തിണക്കിയ തന്‍റെ ഫോട്ടോ പ്രദര്‍ശനത്തിന് 'ലഹരി'യെന്ന് തന്നെ പേരിടാന്‍ ഡിപിന്‍ തീരുമാനിച്ചത്.

കണ്ട നാടുകൾ, കണ്ട കാഴ്‌ചകൾ; 'ലഹരി'യുമായി ഡിപിന്‍

ഒരു യാത്രികന് എങ്ങനെ നല്ലൊരു ഫോട്ടോഗ്രാഫർ ആകാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലൊരുക്കിയ 'ലഹരി' ഫോട്ടോ പ്രദര്‍ശനം. 11 വർഷം കൊണ്ട് ഡിപിന്‍ സഞ്ചരിച്ച 25 സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാൾ, ബർമ ,ഭൂട്ടാൻ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും പകര്‍ത്തിയ വേറിട്ട കാഴ്‌ചകളാണ് ആസ്വാദകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

യാത്ര തുടങ്ങിയ കാലത്ത് ക്യാമറ കൂടെ ഇല്ലായിരുന്നു. കണ്ട കാഴ്‌ചകൾ യാത്രാവിവരണങ്ങളിലൂടെ അവതരിപ്പിക്കുകയായിരുന്നു താൽപര്യം. യാത്രാവിവരണങ്ങൾ വായിച്ച വായനക്കാരുടെ നിര്‍ദേശമായിരുന്നു ഫോട്ടോകൾ കൂടി ഉൾപ്പെടുത്തണമെന്നത്. പ്രകൃതിയെ ക്യാമറയിൽ പകർത്താനാണ് കൂടുതലിഷ്‌ടം. പ്രയാഗിൽ നടന്ന കുംഭമേളയുടെ ചിത്രങ്ങൾ പകർത്തിയതാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയതെന്നും ഡിപിൻ പറഞ്ഞു. ആരും കൊതിക്കുന്ന 25 ചിത്രങ്ങളാണ് 'ലഹരി'യില്‍ ഇടംപിടിക്കുന്നു. ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന ഡിപിൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഫോട്ടോ ജേർണലിസം കോഴ്‌സ് ഒന്നാം റാങ്കോടെയാണ് പാസായത്. പ്രദർശനം മൂന്നിന് സമാപിക്കും.

കോഴിക്കോട്: 11 വര്‍ഷങ്ങൾ, 25 ഇന്ത്യന്‍ സംസ്ഥാനങ്ങൾ, മൂന്ന് രാജ്യങ്ങൾ...എറണാകുളം വാരപ്പുഴ സ്വദേശി ഡിപിന് യാത്രകൾ എന്നും ലഹരിയായിരുന്നു. അതുകൊണ്ടാണ് യാത്രക്കിടെ പകര്‍ത്തിയ വ്യത്യസ്‌തങ്ങളായ കാഴ്‌ചകൾ കോര്‍ത്തിണക്കിയ തന്‍റെ ഫോട്ടോ പ്രദര്‍ശനത്തിന് 'ലഹരി'യെന്ന് തന്നെ പേരിടാന്‍ ഡിപിന്‍ തീരുമാനിച്ചത്.

കണ്ട നാടുകൾ, കണ്ട കാഴ്‌ചകൾ; 'ലഹരി'യുമായി ഡിപിന്‍

ഒരു യാത്രികന് എങ്ങനെ നല്ലൊരു ഫോട്ടോഗ്രാഫർ ആകാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലൊരുക്കിയ 'ലഹരി' ഫോട്ടോ പ്രദര്‍ശനം. 11 വർഷം കൊണ്ട് ഡിപിന്‍ സഞ്ചരിച്ച 25 സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാൾ, ബർമ ,ഭൂട്ടാൻ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും പകര്‍ത്തിയ വേറിട്ട കാഴ്‌ചകളാണ് ആസ്വാദകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

യാത്ര തുടങ്ങിയ കാലത്ത് ക്യാമറ കൂടെ ഇല്ലായിരുന്നു. കണ്ട കാഴ്‌ചകൾ യാത്രാവിവരണങ്ങളിലൂടെ അവതരിപ്പിക്കുകയായിരുന്നു താൽപര്യം. യാത്രാവിവരണങ്ങൾ വായിച്ച വായനക്കാരുടെ നിര്‍ദേശമായിരുന്നു ഫോട്ടോകൾ കൂടി ഉൾപ്പെടുത്തണമെന്നത്. പ്രകൃതിയെ ക്യാമറയിൽ പകർത്താനാണ് കൂടുതലിഷ്‌ടം. പ്രയാഗിൽ നടന്ന കുംഭമേളയുടെ ചിത്രങ്ങൾ പകർത്തിയതാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയതെന്നും ഡിപിൻ പറഞ്ഞു. ആരും കൊതിക്കുന്ന 25 ചിത്രങ്ങളാണ് 'ലഹരി'യില്‍ ഇടംപിടിക്കുന്നു. ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന ഡിപിൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഫോട്ടോ ജേർണലിസം കോഴ്‌സ് ഒന്നാം റാങ്കോടെയാണ് പാസായത്. പ്രദർശനം മൂന്നിന് സമാപിക്കും.

Intro:ഒരു യാത്രികന് എങ്ങനെ നല്ലൊരു ഫോട്ടോഗ്രാഫർ ആകാൻ സാധിക്കുംമെന്നാണ് എറണാകുളം വാരപ്പുഴ സ്വദേശി ഡിപിൻ അഗസ്റ്റിൻ മനസ്സിലാക്കിത്തരുന്നത് . കഴിഞ്ഞ 11 വർഷത്തിനകം ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലും നേപ്പാൾ, ബർമ ,ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ നടത്തിയ യാത്രയ്ക്കിടെ കണ്ട വ്യത്യസ്തമായ കാഴ്ചകളാണ് ' ലഹരി' എന്ന പേരിൽ ഈ ചെറുപ്പക്കാരൻ ഫോട്ടോ പ്രദർശനത്തിലൂടെ അവതരിപ്പിക്കുന്നത്. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറി ലാണ് പ്രദർശനം നടക്കുന്നത്.


Body:ഏകാന്തമായ യാത്രക്കിടയിൽ പകർത്തിയ ചിത്രങ്ങളുടെ 'ലഹരി,യാണ് ഡിപിൻ്റെ ഈ ഫോട്ടോഗ്രാഫി പ്രദർശനം. സാധാരണയായി ജനമനസ്സുകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഫോട്ടോകളെക്കാളും കണ്ണിനു വിത്യസ്ത പകരുന്ന ചിത്രങ്ങളാണ് ഡിപിൻറെ ഫോട്ടോഗ്രഫിയിൽ കാണാൻ സാധിക്കുക. 11 വർഷമായി 25 സംസ്ഥാനങ്ങളിലും മൂന്നു രാജ്യങ്ങളിലും യാത്ര ചെയ്തെടുത്ത വേറിട്ട കാഴ്ചകളാണ് ഇവിടെയുള്ളത്. ഡിപിൻ യാത്രകൾ തുടങ്ങിയ കാലത്ത് ക്യാമറകൾ കൂടെ ഇല്ലായിരുന്നു. കണ്ട കാഴ്ചകൾ യാത്രാവിവരണങ്ങൾ ആക്കി അവതരിപ്പിക്കുകയായിരുന്നു. തനിക്ക് താൽപര്യം യാത്രയും എഴുതുമായിരുന്നു
. കണ്ട കാഴ്ചകൾ യാത്രാവിവരണം ആയി പ്രസിദ്ധീകരിക്കുമ്പോൾ ഫോട്ടോകളും ഉൾപ്പെടുത്തണമെന്ന് വായനക്കാരുടെ അഭിപ്രായം അടിസ്ഥാനമാക്കിയാണ് ഫോട്ടോഗ്രാഫി പഠിച്ച് ക്യാമറയും യാത്രയ്ക്കൊപ്പം കൊണ്ടു പോകാൻ തുടങ്ങിയത് എന്നു ഡിപിൻ പറഞ്ഞു.

byte

ഡിപിൻ അഗസ്റ്റിൻ

പ്രകൃതിയെ ക്യാമറയിൽ പകർത്താൻ ആണ് കൂടുതൽ ഇഷ്ടം. പ്രയാഗിൽ നടന്ന കുംഭമേളയുടെ ചിത്രങ്ങൾ പകർത്തിയതാണ് തനിക്ക് ഏറ്റവും വെല്ലുവിളി ഉണ്ടായതെന്ന് ഡിപിൻ പറഞ്ഞു.
ആകാശത്തേക്ക് ചിറകുവിരിച്ച് പറക്കുന്ന കിളികൾ കൾ. തലയ്ക്കുമുകളിൽ അടകിയിരിക്കുന്ന പ്രാവിൻ മുട്ടകൾ ചൂട് തട്ടി വിരിയുന്നത്, മുഖം തൊട്ടു കടന്നു പോകുന്ന ഒരു മേഘ കീറി, പൊൻപുലരികൾ തുടങ്ങി ആരും കൊതിക്കുന്ന 25 ചിത്രങ്ങളാണ് 'ലഹരി' തരുന്നത്. ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയ്യുന്ന ഡിപിൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഫോട്ടോ ജേർണലിസം കോഴ്സ് ഒന്നാംറാങ്കോടെയാണ് പാസായത്. പ്രദർശനം മൂന്നിനു സമാപിക്കും.









Conclusion:.
Last Updated : Nov 1, 2019, 11:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.