ETV Bharat / state

ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു - രാമചന്ദ്രബാബു

കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം

Ramachandra babu, camera person, cinema  Famous camera erson Ramachandra babu passed away  ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു  രാമചന്ദ്രബാബു  രാമചന്ദ്രബാബു ലേറ്റസ്റ്റ് ന്യൂസ്
ഛായാഗ്രാഹകൻ രാമചന്ദ്രബാബു അന്തരിച്ചു
author img

By

Published : Dec 21, 2019, 9:47 PM IST

കോഴിക്കോട് : പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം. കോഴിക്കോട് ചിത്രീകരണം ആരംഭിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷൻ പരിശോധിക്കാൻ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബീച്ച് ആശുപത്രിയില്‍ എത്തിച്ച ശേഷം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയ രാമചന്ദ്ര ബാബു പുണെയിലെ സഹപാഠിയായിരുന്ന ജോൺ അബ്രഹാമിന്‍റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 'വിദ്യാർഥികളെ ഇതിലെ ഇതിലെ' യായിരുന്നു ആദ്യ ചിത്രം. നാലുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ദ്വീപ് (1976), രതിനിർവേദം (1978), ചാമരം (1980), ഒരു വടക്കൻ വീരഗാഥ (1989) എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണ മികവിനാണ് അവാർഡ് ലഭിച്ചത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങൾക്കും അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ദിലീപിനെ നായകനാക്കി ത്രീഡി ചിത്രമായ 'പ്രൊഫസര്‍ ഡിങ്കന്‍' സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. എംടിയുടെ നിർമാല്യം, ബന്ധനം, കെ.ടി.മുഹമ്മദിന്‍റെ സൃഷ്ടി, കെ.ജി. ജോർജിന്‍റെ സ്വപ്നാടനം, മേള, കോലങ്ങൾ, രാമു കാര്യാട്ടിന്‍റെ ദ്വീപ്, കെ. എസ്. സേതുമാധവന്‍റെ അമ്മെ അനുപമെ, ഐ.വി.ശശിയുടെ ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, ഭരതന്‍റെ രതിനിർവേദം, ചാമരം, നിദ്ര, മർമരം, ബാലചന്ദ്ര മേനോന്‍റെ മണിയൻപിള്ള അഥവാ മണിയൻപിള്ള, ഹരിഹരന്‍റെ ഒരു വടക്കൻ വീരഗാഥ, കമലിന്‍റെ ഗസൽ, ലോഹിതദാസിന്‍റെ കന്മദം എന്നിവയാണ് രാമചന്ദ്ര ബാബു ഛായാഗ്രഹണം നിര്‍വഹിച്ച പ്രധാന ചിത്രങ്ങൾ. ഒരേ സമയം സമാന്തര സിനിമയിലും വാണിജ്യ സിനിമയിലും സജീവമായിരുന്ന രാമചന്ദ്ര ബാബുവിന്‍റെ വേര്‍പാടിന്‍റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം.

കോഴിക്കോട് : പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം. കോഴിക്കോട് ചിത്രീകരണം ആരംഭിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷൻ പരിശോധിക്കാൻ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബീച്ച് ആശുപത്രിയില്‍ എത്തിച്ച ശേഷം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയ രാമചന്ദ്ര ബാബു പുണെയിലെ സഹപാഠിയായിരുന്ന ജോൺ അബ്രഹാമിന്‍റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 'വിദ്യാർഥികളെ ഇതിലെ ഇതിലെ' യായിരുന്നു ആദ്യ ചിത്രം. നാലുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ദ്വീപ് (1976), രതിനിർവേദം (1978), ചാമരം (1980), ഒരു വടക്കൻ വീരഗാഥ (1989) എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണ മികവിനാണ് അവാർഡ് ലഭിച്ചത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങൾക്കും അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ദിലീപിനെ നായകനാക്കി ത്രീഡി ചിത്രമായ 'പ്രൊഫസര്‍ ഡിങ്കന്‍' സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. എംടിയുടെ നിർമാല്യം, ബന്ധനം, കെ.ടി.മുഹമ്മദിന്‍റെ സൃഷ്ടി, കെ.ജി. ജോർജിന്‍റെ സ്വപ്നാടനം, മേള, കോലങ്ങൾ, രാമു കാര്യാട്ടിന്‍റെ ദ്വീപ്, കെ. എസ്. സേതുമാധവന്‍റെ അമ്മെ അനുപമെ, ഐ.വി.ശശിയുടെ ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, ഭരതന്‍റെ രതിനിർവേദം, ചാമരം, നിദ്ര, മർമരം, ബാലചന്ദ്ര മേനോന്‍റെ മണിയൻപിള്ള അഥവാ മണിയൻപിള്ള, ഹരിഹരന്‍റെ ഒരു വടക്കൻ വീരഗാഥ, കമലിന്‍റെ ഗസൽ, ലോഹിതദാസിന്‍റെ കന്മദം എന്നിവയാണ് രാമചന്ദ്ര ബാബു ഛായാഗ്രഹണം നിര്‍വഹിച്ച പ്രധാന ചിത്രങ്ങൾ. ഒരേ സമയം സമാന്തര സിനിമയിലും വാണിജ്യ സിനിമയിലും സജീവമായിരുന്ന രാമചന്ദ്ര ബാബുവിന്‍റെ വേര്‍പാടിന്‍റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം.

Intro:പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബു അന്തരിച്ചുBody:പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട്ട് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു. കുഴഞ്ഞുവീണ രാമചന്ദ്ര ബാബുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയായ പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണം ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ദിലീപിന്റെ ജയിൽവാസം കാരണം മുടങ്ങിക്കിടക്കുകയായിരുന്നു ചിത്രം.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയ രാമചന്ദ്ര ബാബു പുണെയിലെ സഹപാഠിയായിരുന്ന ജോൺ അബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വിദ്യാർഥികളെ ഇതിലെ ഇതിലെയായിരുന്നു ആദ്യ ചിത്രം. പ്രശസ്ത സംവിധായകരായ കെ.ജി. ജോർജ്, ബാലു മഹേന്ദ്ര തുടങ്ങിയവരും പുണെയിൽ രാമചന്ദ്ര ബാബുവിന്റെ സഹപാഠികളായിരുന്നു. എം.ടി.യുടെ നിർമാല്യം, ബന്ധനം, കെ.ടി.മുഹമ്മദിന്റെ സൃഷ്ടി, കെ.ജി. ജോർജിന്റെ സ്വപ്നാടനം, മേള, കോലങ്ങൾ, രാമു കാര്യാട്ടിന്റെ ദ്വീപ്, കെ. എസ്. സേതുമാധവന്റെ അമ്മെ അനുപമെ, ഐ.വി.ശശിയുടെ ഇതാ ഇവിടെ വരെ, വാടകയ്ക്കൊരു ഹൃദയം, ഭരതന്റെ രതിനിർവേദം, ചാമരം, നിദ്ര, മർമരം, ബാലചന്ദ്ര മേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ള, ഹരിഹരന്റെ ഒരു വടക്കൻ വീരഗാഥ, കമലിന്റെ ഗസൽ, ലോഹിതദാസിന്റെ കന്മദം എന്നിവയാണ് ക്യാമറ ചലിപ്പിച്ച ചില പ്രധാന ചിത്രങ്ങൾ. സമാന്തര സിനിമയിലും വാണിജ്യ സിനിമയിലും ഒരുപോലെ സജീവമായിരുന്നു രാമചന്ദ്ര ബാബു.
നാലുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ദ്വീപ് (1976), രതിനിർവേദം (1978), ചാമരം (1980), ഒരു വടക്കൻ വീരഗാഥ (1989) എന്നിവയ്ക്കാണ് അവാർഡ് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങൾക്കും അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. മലയാള സിനിമാ ഛായാഗ്രഹണ രംഗത്തെ സമഗ്രമായ മാറ്റത്തിൽ നിർണായകമായ പങ്കു വഹിച്ചയാളാണ് രാമചന്ദ്ര ബാബു. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളറിലേയ്ക്കുള്ള മലയാള സിനിമയുടെ ഗതിമാറ്റത്തിന്റെ ഓരോ ഘട്ടത്തിലും കാമറയുമായി ഒപ്പമുണ്ടായിരുന്നു അദ്ദേഹം. ഈസ്റ്റ് മാൻ കളറിൽ ചെയ്ത രാമു കാര്യാട്ടിന്റെ ദ്വീപായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കളർ ചിത്രം. ഇതിന് സംസ്ഥാന പുരസ്കാരവും ലഭിച്ചു. മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രത്തിന് കാമറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു. എന്നാൽ, കമൽഹാസനെയും രജനികാന്തിനെയും ജയഭാരതിയെയും അണിനിരത്തി ഐ.വി.ശശി ഒരുക്കിയ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ റിലീസ് സാങ്കേതിക കാരണങ്ങൾ കൊണ്ട് വൈകുകയും അതിനുശേഷം ചിത്രീകരണം ആരംഭിച്ച തച്ചോളി അമ്പു ആദ്യം തിയ്യറ്ററിലെത്തി മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രം എന്ന ഖ്യാതി സ്വന്തമാക്കുകയും ചെയ്തു.Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.