ETV Bharat / state

ഹൗസ് ബോട്ട് തടഞ്ഞ സംഭവം; പരാതിയില്ലെന്ന് മൈക്കിൾ ലെവിറ്റ്

ലെവിറ്റ് സർക്കാരിന്‍റെ അതിഥി ആയിരുന്നില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ അതിഥിയായാണ് കേരളത്തിലെത്തിയതെന്നും കോട്ടയം ജില്ലാ കലക്ടർ സുധീർ ബാബു പറഞ്ഞു

author img

By

Published : Jan 9, 2020, 12:41 PM IST

Updated : Jan 9, 2020, 1:17 PM IST

ഹൗസ് ബോട്ട് തടഞ്ഞു  മൈക്കിൾ ലെവിറ്റ്  നൊബേൽ പുരസ്കാര ജേതാവ്  ഹൗസ് ബോട്ട് തടഞ്ഞ സംഭവം  michael levitt  blocked houseboat  houseboat issue  nobel laureate  kumarakom
ഹൗസ് ബോട്ട് തടഞ്ഞ സംഭവം; പരാതിയില്ലെന്ന് മൈക്കിൾ ലെവിറ്റ്

കോട്ടയം: പണിമുടക്ക് അനുകൂലികൾ ഹൗസ് ബോട്ട് തടഞ്ഞ സംഭവത്തിൽ പരാതില്ലെന്ന് നൊബേൽ പുരസ്കാര ജേതാവ് മൈക്കിൾ ലെവിറ്റ്. വിവാദങ്ങൾ ഉണ്ടാക്കാൻ താല്‍പര്യമില്ലെന്നും തിരിച്ചെത്തിയപ്പോൾ തനിക്ക് വലിയ സ്വീകരണം ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസത്തെ കായൽ യാത്രക്ക് ശേഷം തിരികെ കുമരകത്ത് എത്തിയപ്പോഴായിരുന്നു മൈക്കിൾ ലെവിറ്റിന്‍റെ പ്രതികരണം.

ഹൗസ് ബോട്ട് തടഞ്ഞ സംഭവം; പരാതിയില്ലെന്ന് മൈക്കിൾ ലെവിറ്റ്

കോട്ടയം ജില്ലാ കലക്ടർ സുധീർ ബാബു പുലർച്ചെ തന്നെ നേരിട്ടെത്തി മൈക്കിൾ ലിവിറ്റിനെയും ഭാര്യയേയും സ്വീകരിച്ചു. അതേസമയം സംഭവം വിവാദമായതോടെ ആലപ്പുഴ ജില്ലാ കലക്ടർ എം. അജ്ഞന ഹൗസ് ബോട്ടിൽ എത്തി ലെവിറ്റുമായി വിശദമായ ചർച്ച നടത്തി രമ്യതയിലെത്തിയിരുന്നു എന്നാണ് വിവരം. ലെവിറ്റ് സർക്കാരിന്‍റെ അതിഥി ആയിരുന്നില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ അതിഥിയായാണ് കേരളത്തിലെത്തിയതെന്നും കോട്ടയം ജില്ലാ കലക്ടർ സുധീർ ബാബു പറഞ്ഞു.

ബുധനാഴ്ച്ച 10 മണിയോടെയാണ് മൈക്കിൾ ലെവിറ്റ് സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് പണിമുടക്ക് അനുകൂലികൾ തടയുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി മൈക്കിൾ ലിവിറ്റ് തന്നെ രംഗത്തെത്തിയുന്നു. ഒരു മണിക്കൂറോളം അക്രമികളുടെ തോക്കിൻ മുനയിൽ നിന്ന അവസ്ഥയിലായിരുന്നെന്നും, കേരളത്തിലെ ടൂറിസത്തിന് തന്നെ തിരിച്ചടിയാണന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.സംഭവത്തിൽ നാല് പേരെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം: പണിമുടക്ക് അനുകൂലികൾ ഹൗസ് ബോട്ട് തടഞ്ഞ സംഭവത്തിൽ പരാതില്ലെന്ന് നൊബേൽ പുരസ്കാര ജേതാവ് മൈക്കിൾ ലെവിറ്റ്. വിവാദങ്ങൾ ഉണ്ടാക്കാൻ താല്‍പര്യമില്ലെന്നും തിരിച്ചെത്തിയപ്പോൾ തനിക്ക് വലിയ സ്വീകരണം ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസത്തെ കായൽ യാത്രക്ക് ശേഷം തിരികെ കുമരകത്ത് എത്തിയപ്പോഴായിരുന്നു മൈക്കിൾ ലെവിറ്റിന്‍റെ പ്രതികരണം.

ഹൗസ് ബോട്ട് തടഞ്ഞ സംഭവം; പരാതിയില്ലെന്ന് മൈക്കിൾ ലെവിറ്റ്

കോട്ടയം ജില്ലാ കലക്ടർ സുധീർ ബാബു പുലർച്ചെ തന്നെ നേരിട്ടെത്തി മൈക്കിൾ ലിവിറ്റിനെയും ഭാര്യയേയും സ്വീകരിച്ചു. അതേസമയം സംഭവം വിവാദമായതോടെ ആലപ്പുഴ ജില്ലാ കലക്ടർ എം. അജ്ഞന ഹൗസ് ബോട്ടിൽ എത്തി ലെവിറ്റുമായി വിശദമായ ചർച്ച നടത്തി രമ്യതയിലെത്തിയിരുന്നു എന്നാണ് വിവരം. ലെവിറ്റ് സർക്കാരിന്‍റെ അതിഥി ആയിരുന്നില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ അതിഥിയായാണ് കേരളത്തിലെത്തിയതെന്നും കോട്ടയം ജില്ലാ കലക്ടർ സുധീർ ബാബു പറഞ്ഞു.

ബുധനാഴ്ച്ച 10 മണിയോടെയാണ് മൈക്കിൾ ലെവിറ്റ് സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് പണിമുടക്ക് അനുകൂലികൾ തടയുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി മൈക്കിൾ ലിവിറ്റ് തന്നെ രംഗത്തെത്തിയുന്നു. ഒരു മണിക്കൂറോളം അക്രമികളുടെ തോക്കിൻ മുനയിൽ നിന്ന അവസ്ഥയിലായിരുന്നെന്നും, കേരളത്തിലെ ടൂറിസത്തിന് തന്നെ തിരിച്ചടിയാണന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.സംഭവത്തിൽ നാല് പേരെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു.

Intro:മൈക്കിൾ ലിവിറ്റ്


Body:നെബെൽ പുരസ്കാര ജേതാവ് മൈക്കിൾ ലെവിറ്റിനെ ഹൗസ് ബോട്ട് യാത്രക്കിടെ പണിമുടക്കനുകൂലികൾ കായലിൽ തടഞ്ഞ സംഭവത്തിൽ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നില്ലന്ന് പ്രതികരണവുമായി മൈക്കിൾ ലിവിറ്റ്. രണ്ട് ദിവസത്തെ കായൽ യാത്രക്ക് ശേഷം തിരികെ കുമരകത്ത് എത്തിയപ്പോഴയിരുന്നു അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്.കയലിൽ വച്ചുണ്ടായ സംഭവങ്ങളിൽ പരാതിയില്ലന്നും.താൻ പോയപ്പോൾ ലഭിച്ച സ്വീകരണമല്ല തിരിച്ചെത്തിയപ്പോൾ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോട്ടയം ജില്ലാ കളക്ടർ സുധീർ ബാബു പുലർച്ചെ തന്നെ ബോട്ടിൽ നേരിട്ടെത്തി മൈക്കിൾ ലിവിറ്റിനെ സന്ദർശിച്ചിരുന്നു. ഇതെ സമയം സംഭവം വിവാധമായതോടെ ആലപ്പുഴ ജില്ലാ കളക്ടർ എം. അജ്ഞന ബോട്ടിൽ നേരിട്ടെത്തി മൈക്കിൾ ലിവിറ്റുമായി വിശദമായ ചർച്ച നടത്തി രമ്യതയിലെത്തിയിരുന്നു എന്നാണ് വിവരം. ലെവിറ്റ് സർക്കാരിന്റെ അഥിതി ആയിരുന്നില്ലയെന്നും, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഥിതിയായാണ് മൈക്കിൾ ലെവിറ്റും ഭാര്യയും കേരളത്തിലെത്തിയതെന്നും കോട്ടയം ജില്ലാ കളക്ടർ സുധീർ ബാബു പറഞ്ഞു.

ബൈറ്റ്.

ബുധനാഴ്ച്ച 10 മണിയോടെയാണ് മൈക്കിൾ ലിവിറ്റ് സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് പണിമുടക്ക് അനുകൂലികൾ തടയുന്നത്. ശേഷം സംഭവത്തിൽ പ്രതിഷേധവുമായി മൈക്കിൾ ലിവിറ്റ് തന്നെ രംഗത്തെത്തിയുന്നു. ഒരു മണിക്കൂറോളം അക്രമികളുടെ തോക്കിൻ മുനയിൽ നിന്ന അവസ്ഥയലായിരുന്നെന്നും, കേരളത്തിലെ ടൂറിസത്തിന് തന്നെ തിരിച്ചടിയാണന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.സംഭവത്തിൽ 4 പേരെ പുളിങ്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു.


Conclusion:ഇ.റ്റി.വി ഭാ ര ത്
കോട്ടയം
Last Updated : Jan 9, 2020, 1:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.