ETV Bharat / state

എംജി സര്‍വകലാശാലയിലെ ജാതിവിവേചനം : ദീപ പി.മോഹൻ വീണ്ടും സമരത്തിലേക്ക്

ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഗവേഷണം പൂർത്തിയാക്കാൻ അനുകൂലമായ സാഹചര്യം സർവകലാശാല ഒരുക്കുന്നില്ലെന്ന് ദീപ

author img

By

Published : Oct 26, 2021, 7:53 PM IST

Updated : Oct 26, 2021, 10:00 PM IST

MG University  Dalit research scholar  Deepa P Mohan  caste discrimination  എംജി സര്‍വകലാശാല  ജാതി വിവേചനം  ദലിത് ഗവേഷക വിദ്യാർഥിനി  ദീപ പി മോഹൻ
എംജി സര്‍വകലാശാലയിലെ ജാതി വിവേചനം; ദലിത് ഗവേഷക വിദ്യാർഥിനി ദീപ പി.മോഹൻ വീണ്ടും സമരത്തിലേയ്ക്ക്

കോട്ടയം : എംജി സര്‍വകലാശാലയിലെ ജാതി വിവേചനത്തിനെതിരെ ദലിത് ഗവേഷക വിദ്യാർഥിനി ദീപ പി.മോഹൻ വീണ്ടും സമരത്തിലേക്ക്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഗവേഷണം പൂർത്തിയാക്കാൻ അനുകൂലമായ സാഹചര്യം സർവകലാശാല ഒരുക്കുന്നില്ലെന്ന പരാതിയുമായാണ് ദീപ വീണ്ടും സമരത്തിനൊരുങ്ങുന്നത്.

2011-12 ൽ എം ജി സർവകലാശാലയിൽ നാനോ സയൻസിൽ എംഫിൽ പ്രവേശനം നേടിയ ദീപ പി.മോഹൻ താൻ കഴിഞ്ഞ 10 വർഷമായി സ്ഥാപനവൽകൃത ബ്രാഹ്മണിസത്തിന്‍റെ ഇരയാണെന്ന് പരാതിപ്പെടുന്നു. നിലവിലെ സിൻഡിക്കേറ്റ് അംഗം നന്ദകുമാർ കളരിക്കലും സർവകലാശാല വൈസ് ചാൻസലർ സാബു തോമസും ദ്രോഹനടപടികളാണ് സ്വീകരിച്ചതെന്ന് ദീപ പറയുന്നു.

2011-12 ൽ നാനോ സയൻസിൽ എംഫിൽ പ്രവേശനം നേടിയെങ്കിലും വളരെ പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ദീപയ്ക്ക് എംഫിൽ പഠനം പൂർത്തീകരിക്കാനായത്. മറ്റ് വിദ്യാർഥികൾക്ക് പ്രമുഖ ക്യാംപസുകളിൽ 6 മാസം പ്രോജക്‌ട് ചെയ്യാനുള്ള അവസരം അനുവദിച്ചുനൽകിയപ്പോൾ ദീപക്ക് സ്വന്തം സ്ഥാപനത്തിൽ പോലും അതിനുള്ള സൗകര്യം ലഭിച്ചില്ലെന്നാണ് ദീപയുടെ ആരോപണം.

എംജി സര്‍വകലാശാലയിലെ ജാതി വിവേചനം; ദലിത് ഗവേഷക വിദ്യാർഥിനി ദീപ പി.മോഹൻ വീണ്ടും സമരത്തിലേയ്ക്ക്

എംഫിൽ പ്രോജക്‌ട് വേണ്ടവിധം നോക്കിക്കൊടുക്കാതെയും, ഫെല്ലോഷിപ്പ് തടഞ്ഞുവച്ചും, എക്സ്റ്റേണൽ എക്‌സാമിനറുടെ മുന്നിൽവച്ച് അവഹേളിച്ചും ഡോ.നന്ദകുമാർ കളരിക്കൽ വേട്ടയാടി. കൂട്ടു പ്രതി സാബു തോമസ് ഇന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുമാണ്.

അവിടെയും അവസാനിച്ചില്ല. പ്രതികാര നടപടികളുടെ ഭാഗമായി ടിസി തടഞ്ഞുവച്ചും എംഫിൽ സർട്ടിഫിക്കറ്റുകൾ വിട്ടുനൽകാതെയും പിഎച്ച്ഡി പ്രവേശനം മനപ്പൂര്‍വം താമസിപ്പിച്ചെന്നും ഗേറ്റ് പരീക്ഷ വിജയിച്ചതുകൊണ്ട് മാത്രമാണ് പിഎച്ച്ഡി പ്രവേശനം നേടാനായതെന്നും ദീപ പറയുന്നു.

വർക്ക് മെറ്റീരിയൽ നൽകാതെയും (നൽകരുതെന്ന് നന്ദകുമാർ കളരിക്കൽ ലാബ് ഇൻചാർജ് ഡോ.രാജിയോട് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം), ഇരിപ്പിടം നിഷേധിച്ചും, ലാബിൽ പൂട്ടിയിട്ടും, ലാബിൽ നിന്ന് ഇറക്കിവിട്ടും നന്ദകുമാർ കളരിക്കൽ ദ്രോഹം തുടര്‍ന്നു.

എന്നാൽ ദീപ സർവകലാശാലയ്ക്ക് നൽകിയ പരാതിയിന്മേൽ 2 അംഗ സിൻഡിക്കേറ്റ് നടത്തിയ അന്വേഷണത്തിൽ നന്ദകുമാർ കളരിക്കലിനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും എസ്‌സി എസ്‌ടി അട്രോസിറ്റി ആക്‌ട് പ്രകാരം കേസെടുക്കാൻ സർവകലാശാല പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് നടപടി ഉണ്ടാകത്തതിനെ തുടർന്ന് ഗവേഷക ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് ലഭിക്കുകയും ചെയ്തു. ഗവേഷണം പൂർത്തിയാക്കാൻ വേണ്ട എല്ലാവിധ സാഹചര്യങ്ങളും ലഭ്യമാക്കണമെന്ന് കോടതി വിസിക്ക് നിർദേശം നൽകി.

പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ ഈ വിഷയം നേരിട്ട് പരിശോധിക്കുകയും ഗവേഷണം പൂർത്തീകരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സഹായങ്ങളും ഗവേഷകയ്ക്ക് ലഭ്യമാക്കണമെന്ന് ഉത്തരവിട്ടിട്ടുള്ളതുമാണ്.

എന്നാൽ ഈ നിമിഷം വരെ സർവകലാശാലയിൽ നിന്നും അനുകൂലമായ യാതൊരു സമീപനവും ഉണ്ടായിട്ടില്ലെന്നും കോടതി ഉത്തരവും പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ റിപ്പോർട്ടും കാറ്റിൽ പറത്തുന്ന സമീപനമാണ് സർവകലാശാല സ്വീകരിച്ചിരിക്കുന്നത് എന്നുമാണ് ദീപയുടെ ആരോപണം.

Also Read: കൊണ്ടോട്ടി ബലാത്സംഗശ്രമം : പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കും

2017ൽ ജാതി പേര് വിളിച്ചാക്ഷേപിച്ചതിന് അധ്യാപകൻ നന്ദകുമാർ കളരിക്കലിനെതിരെ ദീപ നൽകിയ പരാതി ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈ.എസ്.പി എ.ജി ലാൽ അന്വേഷിച്ചിരുന്നു. എന്നാൽ ദീപയ്ക്കെതിരായ ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ദീപയുടെ പരാതി തള്ളി.

ഇതേക്കുറിച്ച് പരാതി നൽകാൻ കോട്ടയം എസ്‌പി ഓഫീസിലും ദീപ എത്തി. തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെ മാറ്റി പുതിയയാളെ നിയമിക്കണമെന്നായിരുന്നു ആവശ്യം. നീതി വേണമെന്ന പ്ളക്കാർഡുകളും ദീപയുടെ കൈയിലുണ്ടായിരുന്നു. എന്നാൽ എസ്‌പി തന്നെ കാണാൻ തയാറായില്ലെന്ന് ദീപ പറയുന്നു.

ഇതിനുപിന്നാലെ ദീപ ഫേസ്‌ബുക്കിൽ ലൈവ് വരികയും പ്ളക്കാർഡ് ഉയർത്തി പ്രതിക്ഷേധിക്കാൻ തുടങ്ങുകയും ചെയ്‌തു. ദീപയെ വനിത പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിക്കുകയും തുടർന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

ഉദ്യോഗസ്ഥയെ പരിക്കേൽപ്പിച്ചു, ജോലിക്ക് തടസം സൃഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി ദീപക്കെതിരെ കേസ് എടുത്തു. സ്റ്റേഷനിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദീപയെ ആശുപത്രിയിലാക്കി.

2020 ജനുവരി 3ന് സർവകലാശാലയിലെത്തിയ ഗവർണറെ കണ്ട് വൈസ് ചാൻസലറിനെതിരെ പരാതി നൽകാൻ ശ്രമിച്ചതിനും ദീപയെ അറസ്റ്റ് ചെയ്തു. ഗവേഷണത്തിന് അനുകൂലമായ സൗകര്യങ്ങൾ നൽകിയില്ലെന്നതായിരുന്നു വൈസ് ചാൻസലർ സാബു തോമസിനെതിരായ പരാതി.

ദീപയുടെ മുഖ്യ ആവശ്യങ്ങൾ

കോടതി ഉത്തരവും പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷന്‍റെ ഉത്തരവും നടപ്പിലാക്കുക, ലാബും ആവശ്യമായ മെറ്റീരിയലുകളും ഹോസ്റ്റൽ സൗകര്യവും, തടഞ്ഞുവെച്ച ഫെല്ലോഷിപ്പ് തുകയും ലഭ്യമാക്കുക, എക്സ്റ്റൻഷൻ ഫീസ് ഈടാക്കാതെ തന്നെ വർഷം നീട്ടി അനുവദിക്കുക, നന്ദകുമാർ കളരിക്കലിനെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദീപ സമരത്തിനൊരുങ്ങുന്നത്.

2014 ൽ ഗവേഷണം ആരംഭിച്ച ദീപ പി.മോഹൻ ഇരിപ്പിടമില്ലാതെ, ലാബിൽ കയറാനാകാതെ, ഗവേഷണം തുടരാനാവാതെ പോരാട്ടത്തിലാണ്.

കോട്ടയം : എംജി സര്‍വകലാശാലയിലെ ജാതി വിവേചനത്തിനെതിരെ ദലിത് ഗവേഷക വിദ്യാർഥിനി ദീപ പി.മോഹൻ വീണ്ടും സമരത്തിലേക്ക്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഗവേഷണം പൂർത്തിയാക്കാൻ അനുകൂലമായ സാഹചര്യം സർവകലാശാല ഒരുക്കുന്നില്ലെന്ന പരാതിയുമായാണ് ദീപ വീണ്ടും സമരത്തിനൊരുങ്ങുന്നത്.

2011-12 ൽ എം ജി സർവകലാശാലയിൽ നാനോ സയൻസിൽ എംഫിൽ പ്രവേശനം നേടിയ ദീപ പി.മോഹൻ താൻ കഴിഞ്ഞ 10 വർഷമായി സ്ഥാപനവൽകൃത ബ്രാഹ്മണിസത്തിന്‍റെ ഇരയാണെന്ന് പരാതിപ്പെടുന്നു. നിലവിലെ സിൻഡിക്കേറ്റ് അംഗം നന്ദകുമാർ കളരിക്കലും സർവകലാശാല വൈസ് ചാൻസലർ സാബു തോമസും ദ്രോഹനടപടികളാണ് സ്വീകരിച്ചതെന്ന് ദീപ പറയുന്നു.

2011-12 ൽ നാനോ സയൻസിൽ എംഫിൽ പ്രവേശനം നേടിയെങ്കിലും വളരെ പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ദീപയ്ക്ക് എംഫിൽ പഠനം പൂർത്തീകരിക്കാനായത്. മറ്റ് വിദ്യാർഥികൾക്ക് പ്രമുഖ ക്യാംപസുകളിൽ 6 മാസം പ്രോജക്‌ട് ചെയ്യാനുള്ള അവസരം അനുവദിച്ചുനൽകിയപ്പോൾ ദീപക്ക് സ്വന്തം സ്ഥാപനത്തിൽ പോലും അതിനുള്ള സൗകര്യം ലഭിച്ചില്ലെന്നാണ് ദീപയുടെ ആരോപണം.

എംജി സര്‍വകലാശാലയിലെ ജാതി വിവേചനം; ദലിത് ഗവേഷക വിദ്യാർഥിനി ദീപ പി.മോഹൻ വീണ്ടും സമരത്തിലേയ്ക്ക്

എംഫിൽ പ്രോജക്‌ട് വേണ്ടവിധം നോക്കിക്കൊടുക്കാതെയും, ഫെല്ലോഷിപ്പ് തടഞ്ഞുവച്ചും, എക്സ്റ്റേണൽ എക്‌സാമിനറുടെ മുന്നിൽവച്ച് അവഹേളിച്ചും ഡോ.നന്ദകുമാർ കളരിക്കൽ വേട്ടയാടി. കൂട്ടു പ്രതി സാബു തോമസ് ഇന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുമാണ്.

അവിടെയും അവസാനിച്ചില്ല. പ്രതികാര നടപടികളുടെ ഭാഗമായി ടിസി തടഞ്ഞുവച്ചും എംഫിൽ സർട്ടിഫിക്കറ്റുകൾ വിട്ടുനൽകാതെയും പിഎച്ച്ഡി പ്രവേശനം മനപ്പൂര്‍വം താമസിപ്പിച്ചെന്നും ഗേറ്റ് പരീക്ഷ വിജയിച്ചതുകൊണ്ട് മാത്രമാണ് പിഎച്ച്ഡി പ്രവേശനം നേടാനായതെന്നും ദീപ പറയുന്നു.

വർക്ക് മെറ്റീരിയൽ നൽകാതെയും (നൽകരുതെന്ന് നന്ദകുമാർ കളരിക്കൽ ലാബ് ഇൻചാർജ് ഡോ.രാജിയോട് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം), ഇരിപ്പിടം നിഷേധിച്ചും, ലാബിൽ പൂട്ടിയിട്ടും, ലാബിൽ നിന്ന് ഇറക്കിവിട്ടും നന്ദകുമാർ കളരിക്കൽ ദ്രോഹം തുടര്‍ന്നു.

എന്നാൽ ദീപ സർവകലാശാലയ്ക്ക് നൽകിയ പരാതിയിന്മേൽ 2 അംഗ സിൻഡിക്കേറ്റ് നടത്തിയ അന്വേഷണത്തിൽ നന്ദകുമാർ കളരിക്കലിനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും എസ്‌സി എസ്‌ടി അട്രോസിറ്റി ആക്‌ട് പ്രകാരം കേസെടുക്കാൻ സർവകലാശാല പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് നടപടി ഉണ്ടാകത്തതിനെ തുടർന്ന് ഗവേഷക ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് ലഭിക്കുകയും ചെയ്തു. ഗവേഷണം പൂർത്തിയാക്കാൻ വേണ്ട എല്ലാവിധ സാഹചര്യങ്ങളും ലഭ്യമാക്കണമെന്ന് കോടതി വിസിക്ക് നിർദേശം നൽകി.

പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ ഈ വിഷയം നേരിട്ട് പരിശോധിക്കുകയും ഗവേഷണം പൂർത്തീകരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സഹായങ്ങളും ഗവേഷകയ്ക്ക് ലഭ്യമാക്കണമെന്ന് ഉത്തരവിട്ടിട്ടുള്ളതുമാണ്.

എന്നാൽ ഈ നിമിഷം വരെ സർവകലാശാലയിൽ നിന്നും അനുകൂലമായ യാതൊരു സമീപനവും ഉണ്ടായിട്ടില്ലെന്നും കോടതി ഉത്തരവും പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ റിപ്പോർട്ടും കാറ്റിൽ പറത്തുന്ന സമീപനമാണ് സർവകലാശാല സ്വീകരിച്ചിരിക്കുന്നത് എന്നുമാണ് ദീപയുടെ ആരോപണം.

Also Read: കൊണ്ടോട്ടി ബലാത്സംഗശ്രമം : പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കും

2017ൽ ജാതി പേര് വിളിച്ചാക്ഷേപിച്ചതിന് അധ്യാപകൻ നന്ദകുമാർ കളരിക്കലിനെതിരെ ദീപ നൽകിയ പരാതി ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈ.എസ്.പി എ.ജി ലാൽ അന്വേഷിച്ചിരുന്നു. എന്നാൽ ദീപയ്ക്കെതിരായ ഡിവൈ.എസ്.പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ദീപയുടെ പരാതി തള്ളി.

ഇതേക്കുറിച്ച് പരാതി നൽകാൻ കോട്ടയം എസ്‌പി ഓഫീസിലും ദീപ എത്തി. തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥനെ മാറ്റി പുതിയയാളെ നിയമിക്കണമെന്നായിരുന്നു ആവശ്യം. നീതി വേണമെന്ന പ്ളക്കാർഡുകളും ദീപയുടെ കൈയിലുണ്ടായിരുന്നു. എന്നാൽ എസ്‌പി തന്നെ കാണാൻ തയാറായില്ലെന്ന് ദീപ പറയുന്നു.

ഇതിനുപിന്നാലെ ദീപ ഫേസ്‌ബുക്കിൽ ലൈവ് വരികയും പ്ളക്കാർഡ് ഉയർത്തി പ്രതിക്ഷേധിക്കാൻ തുടങ്ങുകയും ചെയ്‌തു. ദീപയെ വനിത പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിക്കുകയും തുടർന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

ഉദ്യോഗസ്ഥയെ പരിക്കേൽപ്പിച്ചു, ജോലിക്ക് തടസം സൃഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി ദീപക്കെതിരെ കേസ് എടുത്തു. സ്റ്റേഷനിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദീപയെ ആശുപത്രിയിലാക്കി.

2020 ജനുവരി 3ന് സർവകലാശാലയിലെത്തിയ ഗവർണറെ കണ്ട് വൈസ് ചാൻസലറിനെതിരെ പരാതി നൽകാൻ ശ്രമിച്ചതിനും ദീപയെ അറസ്റ്റ് ചെയ്തു. ഗവേഷണത്തിന് അനുകൂലമായ സൗകര്യങ്ങൾ നൽകിയില്ലെന്നതായിരുന്നു വൈസ് ചാൻസലർ സാബു തോമസിനെതിരായ പരാതി.

ദീപയുടെ മുഖ്യ ആവശ്യങ്ങൾ

കോടതി ഉത്തരവും പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷന്‍റെ ഉത്തരവും നടപ്പിലാക്കുക, ലാബും ആവശ്യമായ മെറ്റീരിയലുകളും ഹോസ്റ്റൽ സൗകര്യവും, തടഞ്ഞുവെച്ച ഫെല്ലോഷിപ്പ് തുകയും ലഭ്യമാക്കുക, എക്സ്റ്റൻഷൻ ഫീസ് ഈടാക്കാതെ തന്നെ വർഷം നീട്ടി അനുവദിക്കുക, നന്ദകുമാർ കളരിക്കലിനെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദീപ സമരത്തിനൊരുങ്ങുന്നത്.

2014 ൽ ഗവേഷണം ആരംഭിച്ച ദീപ പി.മോഹൻ ഇരിപ്പിടമില്ലാതെ, ലാബിൽ കയറാനാകാതെ, ഗവേഷണം തുടരാനാവാതെ പോരാട്ടത്തിലാണ്.

Last Updated : Oct 26, 2021, 10:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.