ETV Bharat / state

വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്നു; പൊറുതിമുട്ടി ജനം

author img

By

Published : Dec 31, 2019, 7:07 PM IST

അഞ്ച് വർഷങ്ങൾക്ക് മുൻപ് കൃഷിക്ക് ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ ഉത്തരവുണ്ടായിരുന്നു എന്ന് കർഷകർ പറയുന്നു.

വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്നു; പൊറുതിമുട്ടി ജനം  People fed up with wild animal attack in farm land
വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്നു; പൊറുതിമുട്ടി ജനം

കൊല്ലം: വന്യമൃഗങ്ങളുടെ ശല്യത്തില്‍ പൊറുതിമുട്ടി കുളത്തൂപ്പുഴ പ്രദേശത്തെ കര്‍ഷകര്‍. കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് ഈ മേഖലയില്‍ പതിവായിരിക്കുകയാണ്. കുളത്തൂപ്പുഴ ചന്ദനക്കാവ് കളത്തിങ്കല്‍ വീട്ടില്‍ കെ.കെ കുര്യന്‍റെ നൂറ്റിഅമ്പതോളം ഏത്ത വാഴ തൈകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. പന്നി കയറാതിരിക്കാന്‍ പ്ലാസ്റ്റിക് വലയും അലൂമിനിയം കമ്പികളാൽ തീര്‍ത്ത നെറ്റും ഉപയോഗിച്ച് സംരക്ഷണ വേലി ഒരുക്കിയ കൃഷിയിടത്തിലെ വാഴത്തൈകളാണ് നശിപ്പിച്ചത്. സമീപത്തുള്ള കൃഷിയിടത്തിലെ ഇഞ്ചിയും, ചേമ്പും, ചേനയുമെല്ലാം പന്നികള്‍ നശിപ്പിച്ചു.

വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്നു; പൊറുതിമുട്ടി ജനം

കൃഷിയിടത്തില്‍ എത്തുന്ന പന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണം എന്ന് കര്‍ഷകനായ കുര്യന്‍ ആവശ്യപ്പെടുന്നു. അഞ്ച് വർഷങ്ങൾക്ക് മുൻപ് കൃഷിക്ക് ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ ഉത്തരവുണ്ടായിരുന്നു എന്ന് കർഷകർ പറയുന്നു. എന്നാല്‍ അന്നത്തെ നിര്‍ദേശങ്ങള്‍ പ്രയോഗികമല്ലാതെ വന്നതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. തുടര്‍ന്ന് കെ. രാജു വനംവകുപ്പ് മന്ത്രി ആയപ്പോള്‍ വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെയും വിളകളെയും സംരക്ഷിക്കുന്നതിന് ചില നിര്‍ദേശങ്ങളും പദ്ധതികളും പ്രഖ്യാപിച്ചുവെങ്കിലും ഒന്നും നടപ്പായില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

കൊല്ലം: വന്യമൃഗങ്ങളുടെ ശല്യത്തില്‍ പൊറുതിമുട്ടി കുളത്തൂപ്പുഴ പ്രദേശത്തെ കര്‍ഷകര്‍. കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് ഈ മേഖലയില്‍ പതിവായിരിക്കുകയാണ്. കുളത്തൂപ്പുഴ ചന്ദനക്കാവ് കളത്തിങ്കല്‍ വീട്ടില്‍ കെ.കെ കുര്യന്‍റെ നൂറ്റിഅമ്പതോളം ഏത്ത വാഴ തൈകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. പന്നി കയറാതിരിക്കാന്‍ പ്ലാസ്റ്റിക് വലയും അലൂമിനിയം കമ്പികളാൽ തീര്‍ത്ത നെറ്റും ഉപയോഗിച്ച് സംരക്ഷണ വേലി ഒരുക്കിയ കൃഷിയിടത്തിലെ വാഴത്തൈകളാണ് നശിപ്പിച്ചത്. സമീപത്തുള്ള കൃഷിയിടത്തിലെ ഇഞ്ചിയും, ചേമ്പും, ചേനയുമെല്ലാം പന്നികള്‍ നശിപ്പിച്ചു.

വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്നു; പൊറുതിമുട്ടി ജനം

കൃഷിയിടത്തില്‍ എത്തുന്ന പന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണം എന്ന് കര്‍ഷകനായ കുര്യന്‍ ആവശ്യപ്പെടുന്നു. അഞ്ച് വർഷങ്ങൾക്ക് മുൻപ് കൃഷിക്ക് ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ ഉത്തരവുണ്ടായിരുന്നു എന്ന് കർഷകർ പറയുന്നു. എന്നാല്‍ അന്നത്തെ നിര്‍ദേശങ്ങള്‍ പ്രയോഗികമല്ലാതെ വന്നതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. തുടര്‍ന്ന് കെ. രാജു വനംവകുപ്പ് മന്ത്രി ആയപ്പോള്‍ വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെയും വിളകളെയും സംരക്ഷിക്കുന്നതിന് ചില നിര്‍ദേശങ്ങളും പദ്ധതികളും പ്രഖ്യാപിച്ചുവെങ്കിലും ഒന്നും നടപ്പായില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

Intro:പ്രഖ്യാപനങ്ങള്‍ പേപ്പറുകളില്‍ ഒതുങ്ങുങ്ങി : മലയോര മേഖലയില്‍ വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍
Body:
കര്‍ഷകരെ വന്യ ജീവികളില്‍ നിന്നും സംരക്ഷിക്കുന്നതിന് നിരവധി പ്രഖ്യാപനങ്ങളാണ് മാറി മാറിവരുന്ന സര്‍ക്കാരുകള്‍ നടത്തിവരുന്നത്. ഈ സര്‍ക്കാരും അനവധി പ്രഖ്യാപനങ്ങള്‍ കര്‍ഷകര്‍ക്കായി നടത്തി എന്നാല്‍ പ്രഖ്യാപനങ്ങള്‍ എല്ലാം കടലാസിലും വാക്കുകളിലും ഒതുങ്ങുകയാണ് എന്നതിന്‍റെ തെളിവാണ് ഈ ദൃശ്യങ്ങള്‍. കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ കര്‍ഷകര്‍ വന്യ മൃഗ ശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ്. കാട്ടുപന്നിയും കുരങ്ങുകളുമാണ് പ്രധാന ശല്യം.

കഴിഞ്ഞ ദിവസം കുളത്തുപ്പുഴ ചന്ദനക്കാവ് കളത്തിങ്കല്‍ വീട്ടില്‍ കെ.കെ കുര്യന്‍റെ 150 ഓളം വരുന്ന ഏത്ത വഴ തൈകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. പന്നി കയറാതിരിക്കാന്‍ പ്ലാസ്റ്റിക് വലയും അലൂമിനിയം കമ്പികളില്‍ തീര്‍ത്ത നെറ്റും ഉപയോഗിച്ച് സംരക്ഷണ വേലി ഒരുക്കിയ കൃഷിയിടത്തിലാണ് കാട്ടുപന്നി വാഴത്തൈകള്‍ നശിപ്പിച്ചത്. സമീപത്തു തന്നെ മറ്റുചിലരുടെ ഇഞ്ചിയും, ചേമ്പും, ചേനയുമെല്ലാം പന്നികള്‍ നശിപ്പിച്ചു. കുറഞ്ഞപക്ഷം കൃഷിയിടത്തില്‍ എത്തുന്ന പന്നികളെ കൊല്ലാന്‍ എങ്കിലും കര്‍ഷകര്‍ക്ക് അനുമതി നല്‍കണം എന്ന് കര്‍ഷകനായ കുര്യന്‍ ആവശ്യപ്പെടുന്നു. 200 മൂട് വാഴ നട്ടത്തില്‍ 150ലധികം വഴകള്‍ നശിപ്പിക്കപ്പെട്ടന്നും ഇങ്ങനെ പോയാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യണ്ട അവസ്ഥയിലാണ് എന്നും കുര്യന്‍ പറഞ്ഞു.

കെ.ബി ഗണേഷ്കുമാര്‍ വനം മന്ത്രി ആയിരിക്കെ പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്ന് വെടിവയ്ക്കാന്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ പ്രയോഗികമാല്ലാതെ വന്നതോടെ ആ നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് കെ രാജു വനം മന്ത്രി ആയപ്പോള്‍ വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരുടെയും കൃഷി വിളകളുടെയും സംരക്ഷണത്തിന് ചില നിര്‍ദേശങ്ങളും പദ്ധതികളും പ്രഖ്യാപിച്ചുവെങ്കിലും ഒന്നും നടപ്പായില്ല. കര്‍ഷകരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ഒഴിഉവക്കാന്‍ സത്വര നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി നിയമസഭയിലും പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ വനം മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ കര്‍ഷകരും വന്യജീവി ശല്യത്താല്‍ കര്‍ഷകവൃത്തി അവസാനിപ്പിക്കേണ്ട ഗതികേടില്‍ എത്തിചേര്‍ന്നിരിക്കുകയാണ്. ഇനിയെങ്കിലും കര്‍ഷകരുടെ സംരക്ഷണത്തിന് ഉതകുംവിധം പദ്ധതികള്‍ പ്രഖ്യാപിക്കണം എന്നാണ് കര്‍ഷക കൂട്ടയമാക്ളുടെ ആവശ്യം.Conclusion:ഇ. ടി.വി ഭാരത് കൊല്ലം

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.