ETV Bharat / state

കുടിവെള്ളമില്ലാതെ മുണ്ടത്തടം നിവാസികൾ: ക്വാറിക്ക് എതിരെ നാട്ടുകാർ - സമരപ്പന്തൽ

കിണറിരിക്കുന്ന സ്ഥലം വാങ്ങി ആഴമേറിയ കുഴിയെടുത്തതോടെ പ്രദേശത്തെ കോളനിയില്‍ ലഭ്യമായിരുന്ന കുടിവെള്ളം തടസപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കരിങ്കല്‍ ക്വാറികൾ
author img

By

Published : Jun 2, 2019, 3:11 PM IST

Updated : Jun 2, 2019, 3:28 PM IST

കാസര്‍കോട്: ഒരു പ്രദേശത്തെയാകെ വരൾച്ചയിലേക്ക് തള്ളിവിടുകയാണ് കാസര്‍കോട് പരപ്പ മുണ്ടത്തടത്തെ കരിങ്കല്‍ ക്വാറി. നീരുറവകള്‍ പോലും തടസപ്പെട്ടതോടെ ദൂരസ്ഥലങ്ങളില്‍ നിന്നും കുടിവെള്ളമെത്തിക്കേണ്ട അവസ്ഥയാണ് പ്രദേശ വാസികള്‍ക്ക്.

കുടിവെള്ളമില്ലാതെ മുണ്ടത്തടം നിവാസികൾ: ക്വാറിക്ക് എതിരെ നാട്ടുകാർ

മുണ്ടത്തടത്തെ മലയോരത്ത് ഹെക്ടര്‍ കണക്കിന് സ്ഥലത്തായി ക്വാറി പ്രവര്‍ത്തനം വ്യാപിച്ചതോടെയാണ് പ്രദേശത്ത് കുടിവെള്ളം പോലും ലഭ്യമാകാത്ത സ്ഥിതി വന്നത്. നേരത്തെ ക്വാറിക്ക് മുകളിലായുള്ള ജലാശയത്തില്‍ നിന്നും പൈപ്പ് വഴി വെള്ളം താഴ് ഭാഗത്തെ നീര്‍ച്ചാലിലേക്ക് ഒഴുക്കി വിട്ടിരുന്നു. എന്നാല്‍ ക്വാറി ഉടമ കിണറിരിക്കുന്ന സ്ഥലം വാങ്ങി ആഴമേറിയ കുഴിയെടുത്തതോടെ പ്രദേശത്തെ കോളനിയിയില്‍ ലഭ്യമായിരുന്ന കുടിവെള്ളം തടസപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കുടിവെള്ളം പോലും അന്യമായ അവസ്ഥയില്‍ എങ്ങോട്ട് പോകുമെന്ന് പ്രായം തളര്‍ത്താത്ത പോരാട്ടവീര്യത്തില്‍ സമരപ്പന്തലിലിരിക്കുന്ന മാണിക്കം ചോദിക്കുന്നു. മുണ്ടത്തടത്തെ ആദിവാസി കോളനിയിലുള്ളവര്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന നടവഴി പോലും ക്വാറി ഉടമ അടച്ചുവെന്നും സമരസമിതി പരാതിപ്പെടുന്നു. പരാതികളും നിവേദനങ്ങളും നിരവധി നല്‍കിയെങ്കിലും അധികൃതര്‍ കണ്ണടക്കുകയാണെന്ന് നിറകണ്ണുകളോടെ ഇവിടുത്തുകാര്‍ പറയുന്നു.

കാസര്‍കോട്: ഒരു പ്രദേശത്തെയാകെ വരൾച്ചയിലേക്ക് തള്ളിവിടുകയാണ് കാസര്‍കോട് പരപ്പ മുണ്ടത്തടത്തെ കരിങ്കല്‍ ക്വാറി. നീരുറവകള്‍ പോലും തടസപ്പെട്ടതോടെ ദൂരസ്ഥലങ്ങളില്‍ നിന്നും കുടിവെള്ളമെത്തിക്കേണ്ട അവസ്ഥയാണ് പ്രദേശ വാസികള്‍ക്ക്.

കുടിവെള്ളമില്ലാതെ മുണ്ടത്തടം നിവാസികൾ: ക്വാറിക്ക് എതിരെ നാട്ടുകാർ

മുണ്ടത്തടത്തെ മലയോരത്ത് ഹെക്ടര്‍ കണക്കിന് സ്ഥലത്തായി ക്വാറി പ്രവര്‍ത്തനം വ്യാപിച്ചതോടെയാണ് പ്രദേശത്ത് കുടിവെള്ളം പോലും ലഭ്യമാകാത്ത സ്ഥിതി വന്നത്. നേരത്തെ ക്വാറിക്ക് മുകളിലായുള്ള ജലാശയത്തില്‍ നിന്നും പൈപ്പ് വഴി വെള്ളം താഴ് ഭാഗത്തെ നീര്‍ച്ചാലിലേക്ക് ഒഴുക്കി വിട്ടിരുന്നു. എന്നാല്‍ ക്വാറി ഉടമ കിണറിരിക്കുന്ന സ്ഥലം വാങ്ങി ആഴമേറിയ കുഴിയെടുത്തതോടെ പ്രദേശത്തെ കോളനിയിയില്‍ ലഭ്യമായിരുന്ന കുടിവെള്ളം തടസപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കുടിവെള്ളം പോലും അന്യമായ അവസ്ഥയില്‍ എങ്ങോട്ട് പോകുമെന്ന് പ്രായം തളര്‍ത്താത്ത പോരാട്ടവീര്യത്തില്‍ സമരപ്പന്തലിലിരിക്കുന്ന മാണിക്കം ചോദിക്കുന്നു. മുണ്ടത്തടത്തെ ആദിവാസി കോളനിയിലുള്ളവര്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന നടവഴി പോലും ക്വാറി ഉടമ അടച്ചുവെന്നും സമരസമിതി പരാതിപ്പെടുന്നു. പരാതികളും നിവേദനങ്ങളും നിരവധി നല്‍കിയെങ്കിലും അധികൃതര്‍ കണ്ണടക്കുകയാണെന്ന് നിറകണ്ണുകളോടെ ഇവിടുത്തുകാര്‍ പറയുന്നു.

കാസര്‍കോട് പരപ്പ മുണ്ടത്തടത്തെ കരിങ്കല്‍ ക്വാറിയുടെ പ്രദേശത്തെ ജലശ്രോതസുകളും ഇല്ലാതാക്കി. ആകെയുള്ള നീരുറവകള്‍ പോലും തടസപ്പെട്ടതോടെ ദൂരസ്ഥലങ്ങളില്‍ നിന്നും കുടിവെള്ളമെത്തിക്കേണ്ട അവസ്ഥയാണ് പ്രദേശ വാസികള്‍ക്ക്.
വി.ഒ

ഹോള്‍ഡ്- ക്വാറി വിഷ്വല്‍സ്

മുണ്ടത്തടത്തെ മലയോരത്ത് ഹെക്ടര്‍ കണക്കിന് സ്ഥലത്തായി ക്വാറി പ്രവര്‍ത്തനം വ്യാപിച്ചതോടെയാണ് പ്രദേശത്ത് കുടിവെള്ളം പോലും ലഭ്യമാകാത്ത സ്ഥിതി വന്നത്. നേരത്തെ ക്വാറിക്ക് മുകളിലായുള്ള ജലാശയത്തില്‍ നിന്നും പൈപ്പ് വഴി വെള്ളം താഴ് ഭാഗത്തെ നീര്‍ച്ചാലിലേക്ക് ഒഴുക്കി വിട്ടിരുന്നു. എന്നാല്‍ ക്വാറി ഉടമ ഈ കിണറിരിക്കുന്ന സ്ഥലം വാങ്ങി ആഴമേറിയ കുഴിയെടുത്തതോടെ പ്രദേശത്തെ കോളനിയിലുള്ളവര്‍ക്കുള്‍പ്പെടെ ലഭ്യമായിരുന്ന കുടിവെള്ളത്തെ തടസപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ബൈറ്റ്- സന്ദീപ്, പ്രദേശവാസി

കുടിവെള്ളം പോലും അന്യമായ അവസ്ഥയില്‍ എങ്ങോട്ട് പോകുമെന്ന് പ്രായം തളര്‍ത്താത്ത പോരാട്ടവീര്യത്തില്‍ സമരപ്പന്തലിലിരിക്കുന്ന മാണിക്കം ചോദിക്കുന്നു.
ബൈറ്റ്- മാണിക്കം

മുണ്ടത്തടത്തെ ആദിവാസി കോളനിയിലുള്ളവര്‍ വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന നടവഴി പോലും ക്വാറി ഉടമ അടച്ചുവെന്നും സമരസമിതി പരാതിപ്പെടുന്നു. പരാതികളും നിവേദനങ്ങളും നിരവധി നല്‍കിയെങ്കിലും അധികൃതര്‍ കണ്ണടക്കുകയാണെന്ന് നിറകണ്ണുകളോടെ ഇവിടുത്തുകാര്‍ പറയുന്നു.

പ്രദീപ് നാരായണന്‍
ഇടിവി ഭാരത്
കാസര്‍കോട്

Last Updated : Jun 2, 2019, 3:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.