ETV Bharat / state

കാസര്‍കോട് ജില്ലയില്‍ വീണ്ടും മഞ്ഞപ്പിത്തം; കാരണം ജലമലിനീകരണമെന്ന് സൂചന - കാസർകോട് ജില്ലയിൽ വീണ്ടും മഞ്ഞപ്പിത്തം പടരുന്നു.

നേരത്തെ വ്യാപകമായി രോഗ ബാധയുണ്ടായ കാസര്‍കോട് നഗരസഭയിലെ ചാല, ബെദിര, തെരുവത്ത് എന്നിവിടങ്ങളിലാണ് രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്. വീണ്ടും രോഗബാധയുണ്ടായത് ആശങ്കപ്പെടുത്തുന്നതാണ്.

കാസര്‍കോട് വീണ്ടും മഞ്ഞപ്പിത്തം വ്യാപിക്കുന്നു
author img

By

Published : Sep 6, 2019, 12:40 PM IST

Updated : Sep 6, 2019, 3:25 PM IST

കാസര്‍കോട്: ജില്ലയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ. നേരത്തെ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്ന് വീണ്ടും രോഗികള്‍ ചികിത്സ തേടിയെത്തിയതോടെ ആരോഗ്യ പ്രവര്‍ത്തകരും ജാഗ്രതയിലാണ്. ഈ വര്‍ഷം ഇതുവരെ 233 പേര്‍ക്ക് രോഗം ബാധിച്ചതായാണ് കണക്ക്. കഴിഞ്ഞവര്‍ഷം ആകെ 121 പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്. നേരത്തെ വ്യാപകമായി രോഗ ബാധയുണ്ടായ കാസര്‍കോട് നഗരസഭയിലെ ചാല, ബെദിര, തെരുവത്ത് എന്നിവിടങ്ങളിലാണ് രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള മധൂര്‍ പഞ്ചായത്തില്‍ നിന്നും മഞ്ഞപ്പിത്തം ബാധിച്ച രോഗികള്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവിടങ്ങളില്‍ 150 പേരില്‍ ഇതിനകം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഭൂഗര്‍ഭ ജലം മലിനപ്പെടുന്നതാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കാസര്‍കോട് ജില്ലയില്‍ വീണ്ടും മഞ്ഞപ്പിത്തം; കാരണം ജലമലിനീകരണമെന്ന് സൂചന

ആദ്യം മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തയിടങ്ങളില്‍ കുടിവെള്ള സ്രോതസുകളടക്കം പരിശോധിക്കുകയും ക്ലോറിനേഷന്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതേ പ്രദേശങ്ങളില്‍ വീണ്ടും രോഗബാധയുണ്ടായത് ആശങ്കപ്പെടുത്തുന്നതാണ്. രോഗവ്യാപനമുണ്ടായ പ്രദേശങ്ങളില്‍ ആശ വര്‍ക്കര്‍മാരെയടക്കം നിയോഗിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പത്ത് അംഗ സംഘത്തെ നിയോഗിക്കുകയും ചെയ്തു.

കാസര്‍കോട്: ജില്ലയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ. നേരത്തെ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്ന് വീണ്ടും രോഗികള്‍ ചികിത്സ തേടിയെത്തിയതോടെ ആരോഗ്യ പ്രവര്‍ത്തകരും ജാഗ്രതയിലാണ്. ഈ വര്‍ഷം ഇതുവരെ 233 പേര്‍ക്ക് രോഗം ബാധിച്ചതായാണ് കണക്ക്. കഴിഞ്ഞവര്‍ഷം ആകെ 121 പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്. നേരത്തെ വ്യാപകമായി രോഗ ബാധയുണ്ടായ കാസര്‍കോട് നഗരസഭയിലെ ചാല, ബെദിര, തെരുവത്ത് എന്നിവിടങ്ങളിലാണ് രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള മധൂര്‍ പഞ്ചായത്തില്‍ നിന്നും മഞ്ഞപ്പിത്തം ബാധിച്ച രോഗികള്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവിടങ്ങളില്‍ 150 പേരില്‍ ഇതിനകം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഭൂഗര്‍ഭ ജലം മലിനപ്പെടുന്നതാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കാസര്‍കോട് ജില്ലയില്‍ വീണ്ടും മഞ്ഞപ്പിത്തം; കാരണം ജലമലിനീകരണമെന്ന് സൂചന

ആദ്യം മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തയിടങ്ങളില്‍ കുടിവെള്ള സ്രോതസുകളടക്കം പരിശോധിക്കുകയും ക്ലോറിനേഷന്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതേ പ്രദേശങ്ങളില്‍ വീണ്ടും രോഗബാധയുണ്ടായത് ആശങ്കപ്പെടുത്തുന്നതാണ്. രോഗവ്യാപനമുണ്ടായ പ്രദേശങ്ങളില്‍ ആശ വര്‍ക്കര്‍മാരെയടക്കം നിയോഗിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പത്ത് അംഗ സംഘത്തെ നിയോഗിക്കുകയും ചെയ്തു.

Intro:കാസര്‍കോട് വീണ്ടും മഞ്ഞപ്പിത്തം വ്യാപിക്കുന്നു. നേരത്തെ റിപ്പോര്‍ട്ട് ചെയ്തയിടങ്ങളില്‍ നിന്നും വീണ്ടും രോഗികള്‍ ചികിത്സ തേടിയെത്തിയതോടെ ആരോഗ്യ പ്രവര്‍ത്തകരും ജാഗ്രതയിലാണ്. ഭൂഗര്‍ഭ ജലം മലിനപ്പെടുന്നതാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Body:
ജില്ലയില്‍ മഞ്ഞപ്പിത്തം വന്‍തോതില്‍ കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഇതുവരെ 233 പേര്‍ക്ക് രോഗം ബാധിച്ചു. കഴിഞ്ഞവര്‍ഷം ആകെ 121 പേര്‍ക്കായിരുന്നു. നേരത്തെ വ്യാപകമായി മഞ്ഞപ്പിത്ത ബാധയുണ്ടായ കാസര്‍കോട് നഗരസഭയിലെ ചാല, ബെദിര, തെരുവത്ത് എന്നിവിടങ്ങളിലാണ് രോഗം വീണ്ടും റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ പ്രവര്‍ത്തകര്‍ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രദേശങ്ങളിലാണ് രോഗ വ്യാപനം. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള മധൂര്‍ പഞ്ചായത്തില്‍ നിന്നും മഞ്ഞപ്പിത്തം ബാധിച്ച രോഗികള്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവിടങ്ങളില്‍ 150 പേരില്‍ ഇതിനകം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇവിടങ്ങളില്‍ കുടിവെള്ളം വന്‍തോതില്‍ മലിനപ്പെട്ടതായി സംശയിക്കുന്നു .

ബൈറ്റ്ഗി ത ഗുരുദാസ്(ഡെപ്യൂട്ടി സൂപ്രണ്ട് ജനറല്‍ ആശുപത്രി കാസര്‍ഗോഡ്)

ആദ്യം മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തയിടങ്ങളില്‍ കുടിവെള്ള ശ്രോതസുകളടക്കം പരിശോധിക്കുകയും ക്ലോറിനേഷന്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതേ പ്രദേശങ്ങളില്‍ വീണ്ടും രോഗബാധയുണ്ടായതാണ് ആശങ്കപ്പെടുത്തുന്നത്. രോഗവ്യാപനമുണ്ടായ പ്രദേശങ്ങളില്‍ ആശ വര്‍ക്കര്‍മാരെയടക്കം നിയോഗിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പത്ത് അംഗ സംഘങ്ങളെയും നിയോഗിച്ചു.


Conclusion:ഇടിവി ഭാരത്
കാസര്‍കോട്‌
Last Updated : Sep 6, 2019, 3:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.