ETV Bharat / state

മുതിർന്ന കോൺഗ്രസ്‌ നേതാവ് സികെ ശ്രീധരൻ സിപിഎമ്മിലേക്ക്?; ആദരിക്കൽ ചടങ്ങിലേക്ക് മുഖ്യമന്ത്രി നേരിട്ടെത്തും - CK Sreedharan

കോണ്‍ഗ്രസില്‍ തുടരാന്‍ സികെ ശ്രീധരന്‍ അസ്വസ്‌ഥത പ്രകടിപ്പിക്കവെയാണ് മുഖ്യമന്ത്രി അദ്ദേഹത്തിനെ ആദരിക്കാനും പുസ്‌തകം പ്രകാശിപ്പിക്കാനും മാത്രമായി കാസര്‍കോട്ടേക്ക് എത്തുന്നത്

congress leader ck sreedharan to cpm rumor  congress leader ck sreedharan  സികെ ശ്രീധരൻ സിപിഎമ്മിലേക്കെന്ന് സൂചന  മുതിർന്ന കോൺഗ്രസ്‌ നേതാവ് സികെ ശ്രീധരൻ  Senior Congress leader CK Sreedharan  സികെ ശ്രീധരന്‍  CK Sreedharan
മുതിർന്ന കോൺഗ്രസ്‌ നേതാവ് സികെ ശ്രീധരൻ സിപിഎമ്മിലേക്ക്?; ആദരിക്കൽ ചടങ്ങിലേക്ക് മുഖ്യമന്ത്രി നേരിട്ടെത്തും
author img

By

Published : Oct 19, 2022, 4:09 PM IST

Updated : Oct 19, 2022, 4:33 PM IST

കാസർകോട്: മുതിർന്ന കോൺഗ്രസ്‌ നേതാവ് സികെ ശ്രീധരൻ സിപിഎമ്മിലേക്കെന്ന് സൂചന. മാറ്റം അനിവാര്യമാണെന്ന് മുൻ കെപിസിസി വൈസ് പ്രസിഡന്‍റ് കൂടിയായ അദ്ദേഹം വ്യക്തമാക്കി. അതിനിടെ സികെ ശ്രീധരന്‍റെ ആത്മകഥ പ്രകാശനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് എത്തുന്നതും ചർച്ചയായിട്ടുണ്ട്.

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്കെന്ന അഭ്യൂഹത്തില്‍ പ്രതികരിച്ച് സികെ ശ്രീധരന്‍

മുഖ്യമന്ത്രിക്ക് കാസർകോട് ഈ പരിപാടി മാത്രമേ ഉള്ളൂവെന്നതും ശ്രദ്ധേയമാണ്. ടിപി ചന്ദ്രശേഖരൻ വധം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രോസിക്യൂട്ടറായിരുന്നു ശ്രീധരൻ. കെപിസിസി വൈസ് പ്രസിഡന്‍റ്, ഡിസിസി. പ്രസിഡന്‍റ്, രാഷ്ട്രീയകാര്യ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച നേതാവാണ് അദ്ദേഹം. കെപിസിസി നേതൃത്വവുമായുള്ള അതൃപ്‌തിയാണ് പാർട്ടി വിടാനുള്ള കാരണമെന്നാണ് സൂചന.

പുനസംഘടനയിൽ കെ സുധാകരൻ തഴഞ്ഞതിന്‍റെ അമർഷം നിലനിൽക്കുമ്പോഴാണ് ശ്രീധരനെ ആദരിക്കാൻ പിണറായി വിജയൻ നേരിട്ട് എത്തുന്നത്. എന്നാൽ, മറ്റേതെങ്കിലും പാർട്ടി ക്ഷണിച്ചിട്ടില്ലെന്ന് ശ്രീധരൻ വ്യക്തമാക്കി. കോടതി, കേസുകൾ, ജീവിതം, പൊതുപ്രവർത്തനം, കുടുംബം എന്നിവ ഉള്‍പ്പെടുത്തി 248 പേജുകളും 26 അധ്യായങ്ങളും ഉള്ളതാണ് ശ്രീധരന്‍റെ ആത്മകഥ.

കാസർകോട്: മുതിർന്ന കോൺഗ്രസ്‌ നേതാവ് സികെ ശ്രീധരൻ സിപിഎമ്മിലേക്കെന്ന് സൂചന. മാറ്റം അനിവാര്യമാണെന്ന് മുൻ കെപിസിസി വൈസ് പ്രസിഡന്‍റ് കൂടിയായ അദ്ദേഹം വ്യക്തമാക്കി. അതിനിടെ സികെ ശ്രീധരന്‍റെ ആത്മകഥ പ്രകാശനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് എത്തുന്നതും ചർച്ചയായിട്ടുണ്ട്.

കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്കെന്ന അഭ്യൂഹത്തില്‍ പ്രതികരിച്ച് സികെ ശ്രീധരന്‍

മുഖ്യമന്ത്രിക്ക് കാസർകോട് ഈ പരിപാടി മാത്രമേ ഉള്ളൂവെന്നതും ശ്രദ്ധേയമാണ്. ടിപി ചന്ദ്രശേഖരൻ വധം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രോസിക്യൂട്ടറായിരുന്നു ശ്രീധരൻ. കെപിസിസി വൈസ് പ്രസിഡന്‍റ്, ഡിസിസി. പ്രസിഡന്‍റ്, രാഷ്ട്രീയകാര്യ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച നേതാവാണ് അദ്ദേഹം. കെപിസിസി നേതൃത്വവുമായുള്ള അതൃപ്‌തിയാണ് പാർട്ടി വിടാനുള്ള കാരണമെന്നാണ് സൂചന.

പുനസംഘടനയിൽ കെ സുധാകരൻ തഴഞ്ഞതിന്‍റെ അമർഷം നിലനിൽക്കുമ്പോഴാണ് ശ്രീധരനെ ആദരിക്കാൻ പിണറായി വിജയൻ നേരിട്ട് എത്തുന്നത്. എന്നാൽ, മറ്റേതെങ്കിലും പാർട്ടി ക്ഷണിച്ചിട്ടില്ലെന്ന് ശ്രീധരൻ വ്യക്തമാക്കി. കോടതി, കേസുകൾ, ജീവിതം, പൊതുപ്രവർത്തനം, കുടുംബം എന്നിവ ഉള്‍പ്പെടുത്തി 248 പേജുകളും 26 അധ്യായങ്ങളും ഉള്ളതാണ് ശ്രീധരന്‍റെ ആത്മകഥ.

Last Updated : Oct 19, 2022, 4:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.