ETV Bharat / state

വൈദികരെ വിമര്‍ശിച്ച് കര്‍ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി

author img

By

Published : Jul 22, 2019, 11:12 AM IST

Updated : Jul 22, 2019, 1:21 PM IST

താൻ മൗനം വെടിഞ്ഞിരുന്നെങ്കിൽ സഭ തന്നെ വീണു പോകമായിരുന്നെന്നും കർദിനാൾ

കർദിനാൾ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ സമരം നടത്തിയ വൈദികരെയും വിശ്വാസികളെയും വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. അവർ അവംലംബിച്ച സമരരീതി സഭയ്ക്ക് യോജിച്ചതല്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു. സഭയെ ഓര്‍ത്താണ് സമരം ചെയ്‌തവര്‍ക്ക് മറുപടി പറയാത്തത്. എല്ലാത്തിനും മറുപടി പറഞ്ഞാല്‍ സഭ തന്നെ വീണുപോകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കത്തോലിക്കാ കോണ്‍ഗ്രസ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

സമരം ചെയ്‌ത വൈദികർക്ക് മറുപടി നൽകാത്തത് സഭയെ ഓർത്ത് മാത്രമാണ്. താൻ സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എല്ലാത്തിനും മറുപടി പറയാൻ തുടങ്ങിയാൽ സഭ തന്നെ വീണുപോകുമെന്നും കർദ്ദിനാൾ പറഞ്ഞു. അതേസമയം സമരം ചെയ്‌ത വൈദികരെ തള്ളിക്കളയരുതെന്നും വൈദികരെ സിനഡ് തിരുത്തുമെന്നും ആലഞ്ചേരി പറഞ്ഞു.

വൈദികരെ വിമര്‍ശിച്ച് കര്‍ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
മാധ്യമങ്ങളിലൂടെ പൊതുജനത്തിന്‍റെ മധ്യത്തിലേക്ക് അവര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ചില പ്രമേയങ്ങളുമായി ഇറങ്ങിച്ചെന്നു. കോലം കത്തിക്കല്‍, ഉപവാസം തുടങ്ങിയ സമരമാര്‍ഗങ്ങള്‍ ഒരിക്കലും സഭയ്ക്ക് യോജിച്ചതായിരുന്നില്ല. സമരമാര്‍ഗങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് യോജിച്ച രീതിയിലായിപ്പോയി. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇപ്പോള്‍ ചിലര്‍ക്ക് ബോധ്യപ്പെട്ടു. ഭാവിയില്‍ മറ്റുളളവര്‍ക്കും ബോധ്യപ്പെടുമെന്ന് ആലഞ്ചേരി പറഞ്ഞു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം - അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് വൈദികര്‍ സമരം നടത്തിയത്. ബിഷപ്പ് ഹൗസിലായിരുന്നു വൈദികരുടെ ഉപവാസം. 14 കേസുകളിൽ പ്രതിയായ കര്‍ദിനാള്‍ തൽസ്ഥാനത്ത് തുടരാന്‍ പാടില്ല. സഹായമെത്രാന്മാരെ ചുമതലകളിൽ നിന്നും മാറ്റിയ നടപടി പുനഃപരിശോധിക്കുക, വ്യാജരേഖ കേസിൽ വൈദികരെ കുടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും വൈദികർ ഉന്നയിച്ചിരുന്നു. സ്ഥിരം സിനഡ് അംഗങ്ങളായ മെത്രാന്മാരുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്.

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ സമരം നടത്തിയ വൈദികരെയും വിശ്വാസികളെയും വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. അവർ അവംലംബിച്ച സമരരീതി സഭയ്ക്ക് യോജിച്ചതല്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു. സഭയെ ഓര്‍ത്താണ് സമരം ചെയ്‌തവര്‍ക്ക് മറുപടി പറയാത്തത്. എല്ലാത്തിനും മറുപടി പറഞ്ഞാല്‍ സഭ തന്നെ വീണുപോകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കത്തോലിക്കാ കോണ്‍ഗ്രസ് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

സമരം ചെയ്‌ത വൈദികർക്ക് മറുപടി നൽകാത്തത് സഭയെ ഓർത്ത് മാത്രമാണ്. താൻ സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എല്ലാത്തിനും മറുപടി പറയാൻ തുടങ്ങിയാൽ സഭ തന്നെ വീണുപോകുമെന്നും കർദ്ദിനാൾ പറഞ്ഞു. അതേസമയം സമരം ചെയ്‌ത വൈദികരെ തള്ളിക്കളയരുതെന്നും വൈദികരെ സിനഡ് തിരുത്തുമെന്നും ആലഞ്ചേരി പറഞ്ഞു.

വൈദികരെ വിമര്‍ശിച്ച് കര്‍ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
മാധ്യമങ്ങളിലൂടെ പൊതുജനത്തിന്‍റെ മധ്യത്തിലേക്ക് അവര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ചില പ്രമേയങ്ങളുമായി ഇറങ്ങിച്ചെന്നു. കോലം കത്തിക്കല്‍, ഉപവാസം തുടങ്ങിയ സമരമാര്‍ഗങ്ങള്‍ ഒരിക്കലും സഭയ്ക്ക് യോജിച്ചതായിരുന്നില്ല. സമരമാര്‍ഗങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് യോജിച്ച രീതിയിലായിപ്പോയി. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇപ്പോള്‍ ചിലര്‍ക്ക് ബോധ്യപ്പെട്ടു. ഭാവിയില്‍ മറ്റുളളവര്‍ക്കും ബോധ്യപ്പെടുമെന്ന് ആലഞ്ചേരി പറഞ്ഞു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം - അങ്കമാലി അതിരൂപതയുടെ ചുമതലയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് വൈദികര്‍ സമരം നടത്തിയത്. ബിഷപ്പ് ഹൗസിലായിരുന്നു വൈദികരുടെ ഉപവാസം. 14 കേസുകളിൽ പ്രതിയായ കര്‍ദിനാള്‍ തൽസ്ഥാനത്ത് തുടരാന്‍ പാടില്ല. സഹായമെത്രാന്മാരെ ചുമതലകളിൽ നിന്നും മാറ്റിയ നടപടി പുനഃപരിശോധിക്കുക, വ്യാജരേഖ കേസിൽ വൈദികരെ കുടുക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും വൈദികർ ഉന്നയിച്ചിരുന്നു. സ്ഥിരം സിനഡ് അംഗങ്ങളായ മെത്രാന്മാരുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്.

Intro:Body:

തനിക്കെതിരെ വൈദികരും വിശ്വാസികളും നടത്തിയ സമരത്തെ വിമർശിച്ച് കർദിനാൾ .



സമര രീതികൾ സഭയക്ക് യോജിച്ചതായിരുന്നില്ല. 



കോലം കത്തിക്കൽ രാഷ്ട്രീയ പരിപാടിയായി പോയി .



ഇതെല്ലാം സഭയെ വേദനിപ്പിച്ചു. 



സത്യവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും കർദിനാൾ 



താൻ മൗനം വെടിഞ്ഞിരുന്നെങ്കിൽ സഭ തന്നെ വീണു പോകമായിരുന്നു..

തനിക്കുണ്ടായ മനക്ലേശങ്ങൾ സിനഡിനെ അറിയിക്കുo..

തെറ്റായ പ്രവർത്തിയിലേക്കു വീണ വൈദികർ ഉൾപ്പെടെയുള്ളവരെ സിനഡ് തിരുത്തും. 

പ്രതിഷേധങ്ങൾ ഉണ്ടാക്കിയവരെ തള്ളിക്കളയരുതെന്നും അവർ തിരിച്ചു വരുമെന്നും കർദിനാൾ ആലഞ്ചേരി .


Conclusion:
Last Updated : Jul 22, 2019, 1:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.