ETV Bharat / state

'മാവേലിക്കൊപ്പം മണ്ണിനൊപ്പം'; കൃഷി കൈവിടാതെ ഓണാട്ടുകര

ഓപ്പൺ പ്രിസിഷൻ ഫാമിങ് എന്ന ഹൈടെക്ക് കൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കിയത്.

author img

By

Published : Sep 1, 2019, 11:07 PM IST

ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യം ഇവരുടെ കൈകളിൽ സുരക്ഷിതം

ആലപ്പുഴ: കാർഷിക സംസ്‌കൃതിക്ക് പേരുകേട്ട ഓണാട്ടുകര ഇത്തവണയും ഓണക്കാലം ആഘോഷിക്കുന്നത് തനത് കാർഷിക വിഭവങ്ങളുമായാണ്. ആ കാർഷിക പാരമ്പര്യം കൈവിടാതെ സൂക്ഷിക്കുകയാണ് ഇറവങ്കര വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്‌കൂളിലെ വിദ്യാർഥികൾ. ഓണത്തിന് സദ്യ തയ്യാറാക്കാൻ സ്കൂൾ വളപ്പിൽ വിളയിച്ചെടുത്ത പച്ചക്കറികളാണ് ഇറവങ്കര സ്കൂൾ വിദ്യാർഥികൾ ഉപയോഗിക്കുന്നത്. കേരളത്തെ ദുരിതത്തിലാക്കിയ മഴക്കെടുതിയെ അതിജീവിച്ചാണ് സ്കൂളിലെ കൃഷി വൻ വിജയമാക്കിയത്.

സ്‌കൂൾ വളപ്പിലെ അരയേക്കറോളം പ്രദേശം കൃഷിക്ക് സജ്ജമാക്കിയത് നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാരാണ്. 'മാവേലിയ്‌ക്കൊപ്പം മണ്ണിനൊപ്പം ' പദ്ധതി പ്രകാരമുള്ള പ്രളയാനന്തര കൃഷിയിൽ പയർ, പാവൽ, വെണ്ട, വഴുതന, പച്ചമുളക്, പടവലം, തക്കാളി എന്നിവയാണ് വിളയിപ്പിച്ചെടുത്തത്. നുറു മേനി വിളവും കിട്ടിയെന്ന് അഭിമാനത്തോടെ കുട്ടികൾ പറയുന്നു. ഓപ്പൺ പ്രിസിഷൻ ഫാമിംഗ് എന്ന ഹൈടെക്ക് കൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കിയത്. ജലസേചനത്തിനൊപ്പം, വളവും ഡ്രിപ്പ് ഇറിഗേഷൻ രീതിയിൽ നൽകുന്നു. കളകൾ നിയന്ത്രിക്കുവാൻ പ്ലാസ്റ്റിക്ക് മൾച്ചിംഗും ചെയ്തു.

ആലപ്പുഴ: കാർഷിക സംസ്‌കൃതിക്ക് പേരുകേട്ട ഓണാട്ടുകര ഇത്തവണയും ഓണക്കാലം ആഘോഷിക്കുന്നത് തനത് കാർഷിക വിഭവങ്ങളുമായാണ്. ആ കാർഷിക പാരമ്പര്യം കൈവിടാതെ സൂക്ഷിക്കുകയാണ് ഇറവങ്കര വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്‌കൂളിലെ വിദ്യാർഥികൾ. ഓണത്തിന് സദ്യ തയ്യാറാക്കാൻ സ്കൂൾ വളപ്പിൽ വിളയിച്ചെടുത്ത പച്ചക്കറികളാണ് ഇറവങ്കര സ്കൂൾ വിദ്യാർഥികൾ ഉപയോഗിക്കുന്നത്. കേരളത്തെ ദുരിതത്തിലാക്കിയ മഴക്കെടുതിയെ അതിജീവിച്ചാണ് സ്കൂളിലെ കൃഷി വൻ വിജയമാക്കിയത്.

സ്‌കൂൾ വളപ്പിലെ അരയേക്കറോളം പ്രദേശം കൃഷിക്ക് സജ്ജമാക്കിയത് നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാരാണ്. 'മാവേലിയ്‌ക്കൊപ്പം മണ്ണിനൊപ്പം ' പദ്ധതി പ്രകാരമുള്ള പ്രളയാനന്തര കൃഷിയിൽ പയർ, പാവൽ, വെണ്ട, വഴുതന, പച്ചമുളക്, പടവലം, തക്കാളി എന്നിവയാണ് വിളയിപ്പിച്ചെടുത്തത്. നുറു മേനി വിളവും കിട്ടിയെന്ന് അഭിമാനത്തോടെ കുട്ടികൾ പറയുന്നു. ഓപ്പൺ പ്രിസിഷൻ ഫാമിംഗ് എന്ന ഹൈടെക്ക് കൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കിയത്. ജലസേചനത്തിനൊപ്പം, വളവും ഡ്രിപ്പ് ഇറിഗേഷൻ രീതിയിൽ നൽകുന്നു. കളകൾ നിയന്ത്രിക്കുവാൻ പ്ലാസ്റ്റിക്ക് മൾച്ചിംഗും ചെയ്തു.

Intro:Body:ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യം
ഇവരുടെ കൈകളിൽ സുരക്ഷിതം

ആലപ്പുഴ : ഓണാട്ടുകരയുടെ കാർഷിക സംസ്‌കൃതിക്ക് ഒട്ടും കോട്ടം തട്ടില്ലെന്നു ഉറക്കെ പ്രഖ്യാപിച്ച് പഠനത്തിനൊപ്പം കാർഷിക മേഖലയുടെ പ്രാധാന്യവും തിരിച്ചറിയുകയാണ് ഇറവങ്കര സ്‌ക്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. ഇത്തവണത്തെ ഓണസദ്യ ഇറവങ്കര വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിലെ കുട്ടികൾക്ക് വ്യത്യസ്തമായിരിക്കും. തൂശനില വിരിച്ച് ഓണസദ്യയ്ക്കിരിക്കുമ്പോൾ തങ്ങളുടെ സ്‌ക്കൂൾ വളപ്പിൽ വിളയിപ്പിച്ചെടുത്ത മായമില്ലാത്ത പക്കറികൾകൊണ്ട് ഉണ്ടാക്കിയ അവിയലും, തോരനും, കറികളുമാണ് മുമ്പിലെത്തുന്നത്. ആഗസ്റ്റിലുണ്ടായ മഴക്കെടുതി തങ്ങളുടെപച്ചക്കറി കൃഷിയെ ബാധിക്കുമോയെന്ന ആശങ്ക കുട്ടികൾക്കും, അധ്യാപകർക്കുമുണ്ടായിരുന്നു. എന്നാൽ ആശങ്കകൾക്കെല്ലാം വിരാമം കുറിച്ച് നല്ല വിളവു തന്നെയാണ് കിട്ടിയിരിക്കുന്നത്. . കഴിഞ്ഞ വർഷം ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തെ തുടർന്ന് കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഇത്തവണ കൃഷി വിളയിപ്പിച്ചെടുത്തത്. സ്‌ക്കൂൾ വളപ്പിലെ അരയേക്കറോളം പ്രദേശം കൃഷിക്ക് ഉപയുക്തമാക്കി. സ്‌ക്കൂൾ നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരാണ് ഈ ഉദ്യമത്തിനു പിന്നിൽ. 'മാവേലിയ്‌ക്കൊപ്പം മണ്ണിനൊപ്പം ' പദ്ധതി പ്രകാരമുള്ള പ്രളയാനന്തര കൃഷിയിൽ പയർ, പാവൽ, വെണ്ട, വഴുതന, പച്ചമുളക്, പടവലം, തക്കാളി എന്നിവയാണ് വിളയിപ്പിച്ചെടുത്തത്. നുറു മേനി വിളവും കിട്ടി എന്ന് അഭിമാനത്തോടെ കുട്ടികൾ പറയുന്നു.ഓപ്പൺ പ്രിസിഷൻ ഫാമിംഗ് എന്ന ഹൈടെക്ക് കൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കിയത്. ജലസേചനത്തിനൊപ്പം, വളവും ഡ്രിപ്പ് ഇറിഗേഷൻ രീതിയിൽ നൽകുന്നു. കളകൾ നിയന്ത്രിക്കുവാൻ പ്ലാസ്റ്റിക്ക് മൾച്ചിംഗും ചെയ്തു. തങ്ങൾ പഠിച്ച നൂതന കാർഷിക രീതികൾ, മണ്ണിൽ പ്രയോഗിച്ച് കുട്ടികൾ ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യം തങ്ങളുടെ കൈയ്യിൽ സുരക്ഷിതമെന്ന് ഉറപ്പ് നൽകുകയാണ്. വിളവെടുത്ത പച്ചക്കറികൾ ഓണ സദ്യക്കായ് പ്രഥമാധ്യാപിക ജലജാമണി പാചകത്തിന്റെ ചുമതലക്കാരി സുശീലയ്ക്ക് കൈമാറി. Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.