ETV Bharat / state

ആലപ്പുഴയിൽ റിപ്പബ്ലിക് ദിനാഘോഷം

ആഘോഷങ്ങളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ദേശീയ പതാക ഉയർത്തി.

author img

By

Published : Jan 26, 2020, 1:18 PM IST

Updated : Jan 26, 2020, 4:16 PM IST

റിപ്പബ്ലിക് ദിനാഘോഷം  ആലപ്പുഴ  ജി. സുധാകരൻ  republic day  alappuzha  G.Sudhakaran
ദേശസ്നേഹത്തിന്‍റെ നിറവിൽ ആലപ്പുഴയിൽ റിപ്പബ്ലിക് ദിനാഘോഷം

ആലപ്പുഴ: രാജ്യത്തിന്‍റെ എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിനാഘോഷം ആലപ്പുഴയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മന്ത്രി ജി. സുധാകരൻ ദേശീയ പതാക ഉയർത്തി. ആഘോഷങ്ങളിൽ പങ്കെടുക്കാൻ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലെത്തിയ മന്ത്രിയെ ജില്ലാ കലക്‌ടർ എം. അഞ്ജന, ജില്ലാ പൊലീസ് മേധാവി കെ.എം ടോമി എന്നിവർ ചേർന്ന് സ്വീകരിച്ചു.

ആലപ്പുഴയിൽ റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിന പരേഡിനെ അഭിവാദ്യം ചെയ്‌ത മന്ത്രി മാർച്ച് പാസ്റ്റിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തി. തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ലോക്കൽ പൊലീസ്, സായുധ പൊലീസ്, വനിതാ പൊലീസ്, എക്സൈസ്, ഫയർഫോഴ്‌സ്, എൻസിസി, സ്‌കൗട്ട്, ഗൈഡ്‌സ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്സ്, ബുൾബുൾസ്, കബ്‌സ് എന്നീ വിഭാഗങ്ങളുടെ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു.

ഇന്ത്യന്‍ ഭരണഘടന അതീവ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുകയാണെന്നും സംരക്ഷിക്കേണ്ടവരില്‍ നിന്നുതന്നെ അതുണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും മന്ത്രി ജി. സുധാകരൻ. ലോകരാജ്യങ്ങളിൽ പ്രമുഖമായ ഒരു സ്ഥാനം ഇന്ത്യയ്‌ക്കുണ്ട്. വിജയകരമായ ജനാധിപത്യ പരീക്ഷണങ്ങൾ നടത്താനും പോരായ്‌മയുള്ള സര്‍ക്കാരുകളെ മാറ്റാനുമുള്ള അധികാരം ജനങ്ങള്‍ക്ക് നല്‍കുന്ന ഭരണഘടനയാണ് നമുക്കുള്ളത്. കേരളം വിവിധ മേഖലകളിൽ മുന്നേറിയിട്ടുണ്ട്. ഭരണഘടനയെ സംരക്ഷിക്കുക എന്ന മഹത്തായ യജ്ഞം ഏറ്റെടുക്കുകയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിന്‍റെ പ്രത്യേകത.

പൊലീസിന്‍റെയും വിദ്യാർഥികളെയും ബാൻഡ് സെറ്റുകളുടെ അകമ്പടിയോടെയാണ് പരേഡ് നടന്നത്. അഡ്വ. എ.എം ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാൽ, നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ജനപ്രതിനിധികൾ, സ്വാതന്ത്ര്യസമര സേനാനികൾ, ഗാന്ധിയന്മാർ, അധ്യാപകർ, വിദ്യാർഥികൾ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി ആയിരക്കണക്കിന് ആളുകളാണ് ആഘോഷങ്ങളിൽ പങ്കെടുക്കാനും റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാനും എത്തിയത്. തുടർന്ന് പരേഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്ലറ്റൂണുകൾക്കുള്ള സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്‌തു.

ആലപ്പുഴ: രാജ്യത്തിന്‍റെ എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിനാഘോഷം ആലപ്പുഴയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മന്ത്രി ജി. സുധാകരൻ ദേശീയ പതാക ഉയർത്തി. ആഘോഷങ്ങളിൽ പങ്കെടുക്കാൻ പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലെത്തിയ മന്ത്രിയെ ജില്ലാ കലക്‌ടർ എം. അഞ്ജന, ജില്ലാ പൊലീസ് മേധാവി കെ.എം ടോമി എന്നിവർ ചേർന്ന് സ്വീകരിച്ചു.

ആലപ്പുഴയിൽ റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിന പരേഡിനെ അഭിവാദ്യം ചെയ്‌ത മന്ത്രി മാർച്ച് പാസ്റ്റിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തി. തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ലോക്കൽ പൊലീസ്, സായുധ പൊലീസ്, വനിതാ പൊലീസ്, എക്സൈസ്, ഫയർഫോഴ്‌സ്, എൻസിസി, സ്‌കൗട്ട്, ഗൈഡ്‌സ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്സ്, ബുൾബുൾസ്, കബ്‌സ് എന്നീ വിഭാഗങ്ങളുടെ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു.

ഇന്ത്യന്‍ ഭരണഘടന അതീവ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുകയാണെന്നും സംരക്ഷിക്കേണ്ടവരില്‍ നിന്നുതന്നെ അതുണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും മന്ത്രി ജി. സുധാകരൻ. ലോകരാജ്യങ്ങളിൽ പ്രമുഖമായ ഒരു സ്ഥാനം ഇന്ത്യയ്‌ക്കുണ്ട്. വിജയകരമായ ജനാധിപത്യ പരീക്ഷണങ്ങൾ നടത്താനും പോരായ്‌മയുള്ള സര്‍ക്കാരുകളെ മാറ്റാനുമുള്ള അധികാരം ജനങ്ങള്‍ക്ക് നല്‍കുന്ന ഭരണഘടനയാണ് നമുക്കുള്ളത്. കേരളം വിവിധ മേഖലകളിൽ മുന്നേറിയിട്ടുണ്ട്. ഭരണഘടനയെ സംരക്ഷിക്കുക എന്ന മഹത്തായ യജ്ഞം ഏറ്റെടുക്കുകയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിന്‍റെ പ്രത്യേകത.

പൊലീസിന്‍റെയും വിദ്യാർഥികളെയും ബാൻഡ് സെറ്റുകളുടെ അകമ്പടിയോടെയാണ് പരേഡ് നടന്നത്. അഡ്വ. എ.എം ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാൽ, നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ജനപ്രതിനിധികൾ, സ്വാതന്ത്ര്യസമര സേനാനികൾ, ഗാന്ധിയന്മാർ, അധ്യാപകർ, വിദ്യാർഥികൾ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി ആയിരക്കണക്കിന് ആളുകളാണ് ആഘോഷങ്ങളിൽ പങ്കെടുക്കാനും റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാനും എത്തിയത്. തുടർന്ന് പരേഡിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്ലറ്റൂണുകൾക്കുള്ള സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്‌തു.

Intro:


Body:ദേശസ്നേഹം മുറുകെപ്പിടിച്ചുകൊണ്ട് ആലപ്പുഴയിൽ റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി ജി സുധാകരൻ പതാക ഉയർത്തി

ആലപ്പുഴ : ദേശസ്നേഹം പ്രകടമാക്കുന്ന തരത്തിലായിരുന്നു രാജ്യത്തിൻറെ എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിനാഘോഷം ആലപ്പുഴയിൽ സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ദേശീയ പതാക ഉയർത്തി. ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച ച വേദിയിലെത്തിയ മന്ത്രിയെ ജില്ലാ കളക്ടർ എം അഞ്ജന ഐഎഎസും ജില്ലാ പോലീസ് മേധാവി കെ എം ടോമി ഐപിഎസും ചേർന്ന് സ്വീകരിച്ചു.

റിപ്പബ്ലിക്ദിന പരേഡിനെ അഭിവാദ്യം ചെയ്ത മന്ത്രി, മാർച്ച് പാസ്റ്റിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്തി. തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. ലോക്കൽ പോലീസ്, സായുധ പോലീസ്, വനിതാ പോലീസ്, എക്സൈസ്, ഫയർഫോഴ്സ്, എൻസിസി, സ്കൗട്ട്, ഗൈഡ്സ്, സ്റ്റുഡൻറ് പോലീസ് കേഡറ്റ്സ്, ബുൾബുൾസ്, കബ്സ് എന്നീ വിഭാഗങ്ങളുടെ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു.

പോലീസിന്റെയും സ്കൂൾ വിദ്യാർത്ഥികളെയും ബാൻഡ് സെറ്റുകളുടെ അകമ്പടിയോടെയായിരുന്നു റിപ്പബ്ലിക് ദിന പരേഡ് നടന്നത്. അഡ്വ എ എം ആരിഫ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി വേണുഗോപാൽ, നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ, മുൻ എംഎൽഎ എ എ ഷുക്കൂർ, തുടങ്ങി ജനപ്രതിനിധികൾ, സ്വാതന്ത്രസമര സേനാനികൾ, ഗാന്ധിയന്മാർ, അധ്യാപകർ, വിദ്യാർത്ഥികൾ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി ആയിരക്കണക്കിന് ആളുകളാണ് റിപ്പബ്ലിക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനും റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യംവഹിക്കാനും പോലീസ് ക്രിയേഷൻ ഗ്രൗണ്ടിൽ എത്തിയത്.

തുടർന്ന് പരേഡിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്ലറ്റൂണുകൾക്കുള്ള സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്തു. കഠിനമായ വെയില് കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അതിനെ തരണം ചെയ്ത് സ്വദേശാഭിമാനപൂരിതമായ ആർജ്ജവത്തോടെയാണ് ഓരോരുത്തരും റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്തത്.

ജില്ലാ സ്ഥാനത്തിനു പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, പള്ളി ജമാഅത്ത് കമ്മിറ്റികൾ, വിവിധ മത സ്ഥാപനങ്ങൾ, ക്ലബ്, വായനാശാലകൾ കേന്ദ്രീകരിച്ചും റിപ്പബ്ലിക് ആഘോഷങ്ങൾ സംഘടിപ്പിച്ചു. പലയിടത്തും ദേശീയ പതാക ഉയർത്തിയ ശേഷം മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.


Conclusion:
Last Updated : Jan 26, 2020, 4:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.