ETV Bharat / sports

ഓറഞ്ചുപടയ്‌ക്ക് ലാറ്റിനമേരിക്കൻ പൂട്ട്; നെതർലൻഡ്‌സ് - ഇക്വഡോർ മത്സരം സമനിലയിൽ

author img

By

Published : Nov 26, 2022, 7:31 AM IST

Updated : Nov 26, 2022, 9:18 AM IST

മത്സരത്തിന്‍റെ ആറാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ നെതർലൻഡ്‌സിനെതിരെ എന്നർ വലൻസിയയുടെ ഈ ലോകകപ്പിലെ മൂന്നാം ഗോളാണ് ഇക്വഡോറിന് സമനില നൽകിയത്

Netherlands vs Ecuador  നെതർലാൻഡ്‌സ്  ഇക്വഡോർ  FIFA world cup 2022  FIFA world cup  qatar world cup  നെതർലാൻഡ്‌സ് ഇക്വഡോർ  എന്നർ വലൻസിയ  coady gakpo  enner valencia  qatar  Andrias noppert
ഓറഞ്ചുപടയ്‌ക്ക് ലാറ്റിൻ അമേരിക്കൻ പൂട്ട്; നെതർലാൻഡ്‌സ് - ഇക്വഡോർ മത്സരം സമനിലയിൽ

ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിൽ നടന്ന നിർണായക മത്സരത്തിൽ വമ്പൻമാരായ നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ഇക്വഡോർ. മത്സരത്തിന്‍റെ ആറാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ ഓറഞ്ചു പട ഇക്വഡോറിന്‍റെ ആക്രമണ ഫുട്‌ബോളിന് മുന്നിൽ 1-1 ന്‍റെ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ഈ മത്സരം സമനിലയിലായതോടെ ആതിഥേയരായ ഖത്തർ ടൂർണമെന്‍റില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി.

ഇരു ടീമുകളുടെയും രാകിമിനുക്കി മൂര്‍ച്ചകൂട്ടിയ ആക്രമങ്ങള്‍ കൊണ്ട് സജീവമായിരുന്നു മത്സരം. മത്സരത്തിന്‍റെ തുടക്കത്തിൽ ഇക്വഡോർ ഒത്തിണക്കം കാണിക്കാൻ ബുദ്ധിമുട്ടിയതോടെ ആറാം മിനിറ്റില്‍ തന്നെ കോഡി ഗാക്പോ നേടിയ ഗോളിൽ ഡച്ച് പട മുന്നിലെത്തി. ഗാക്പോ ഈ ലോകകപ്പിൽ നേടുന്ന രണ്ടാം ഗോളാണിത്. ഡച്ച് മുന്നേറ്റത്തിനൊടുവിൽ ക്ലാസൻ നൽകിയ പന്ത് സ്വീകരിച്ച് ഗാക്പോ തൊടുത്ത ഷോട്ട് ഇക്വഡോർ ഗോൾ കീപ്പറെ തന്നെ ഞെട്ടിച്ചാണ് വല തുളച്ചത്.

എന്നാൽ തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയതൊന്നും ഇക്വഡോർ മുന്നേറ്റത്തെ തളർത്തിയില്ല. പിന്നീട് കൂടുതൽ മികച്ച ഫുട്ബോൾ കണ്ടതും ഇക്വഡോറിൽ നിന്നായിരുന്നു. നായകൻ എന്നർ വലൻസിയയും പ്രസിയാഡോയും എല്ലാം നിരന്തരം നെതർലൻഡ്‌സ് ഡിഫൻസിന് കനത്ത വെല്ലുവിളി സൃഷ്‌ടിച്ചു. 24-ാം മിനിറ്റിലും 28-ാം മിനിറ്റിലും ഇക്വഡോര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം കൃത്യസമയത്ത് ഡച്ച് പ്രതിരോധം ക്ലിയര്‍ ചെയ്‌തു. 32-ാം മിനിറ്റിൽ എന്നർ വലൻസിയയുടെ ഷോട്ട് സേവ് ചെയ്‌ത നൊപ്പേർട് നെതർലൻഡ്‌സിന്‍റെ രക്ഷകനായി.

ആദ്യ പകുതിയുടെ അവസാന നിമിഷം ഇക്വഡോർ എസ്റ്റുപിനനിലൂടെ സമനില ഗോൾ നേടി എങ്കിലും ജാക്ക്‌സണ്‍ പൊറോസോ ഓഫ്സൈഡായതിനാൽ ഗോൾ നിഷേധിച്ചു. താരങ്ങള്‍ വാര്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും റഫറി തയ്യാറായില്ല. ഇതോടെ ആദ്യ പകുതി ലീഡില്‍ അവസാനിപ്പിക്കാന്‍ ഡച്ച് ടീമിനായി.

രണ്ടാം പകുതിയിൽ കൂടുതൽ കരുത്തോടെ കളത്തിലെത്തിയ ഇക്വഡോറിന്‍റെ ആക്രമണങ്ങൾക്ക് മുന്നിൽ ഡച്ച് പട പ്രതിരോധത്തിലായി. 49 മിനിട്ടിൽ എസ്റ്റുപിനന്‍റെ ഇടം കാലൻ സ്ട്രൈക്ക് നൊപ്പേർട് തടഞ്ഞെങ്കിലും ഓടിയെത്തിയ എന്നർ വലൻസിയ റീബൗണ്ട് വലയിൽ എത്തിച്ചു. വലൻസിയയുടെ ഈ ലോകകപ്പിലെ മൂന്നാം ഗോൾ. ലോകകപ്പുകളില്‍ ഇക്വഡോറിന്‍റെ അവസാന ആറ് ഗോളുകളും സ്‌കോര്‍ ചെയ്‌ത താരമെന്ന നേട്ടവും ഇതോടെ വലന്‍സിയ സ്വന്തമാക്കി.

കൂടുതൽ ആക്രമണവുമായി പ്രതിരോധത്തിൽ തലവേദന സൃഷ്‌ടിച്ച ഇക്വഡോറിനെ തടയാൻ നെതർലൻഡ്‌സ് പാടുപെട്ടു. ഇക്വഡോര്‍ ആക്രമണം ശക്തമാക്കിയതോടെ ഡച്ച് ഗോളി നൊപ്പേര്‍ട്ടിന് മത്സരത്തിലുടനീളം പിടിപ്പത് പണിയായിരുന്നു. 15 ഷോട്ടുകളാണ് ഇക്വഡോര്‍ മത്സരത്തിലുടനീളം ഗോളിലേക്ക് തൊടുത്തത്. മറുവശത്ത് വെറും രണ്ട് ഷോട്ടുകള്‍ മാത്രമായിരുന്നു നെതര്‍ലന്‍ഡ്‌സിന്‍റെ കണക്കില്‍. ഒരു പോയിന്‍റ് നേടാനായത് നെതർലൻഡ്‌സിന് ആശ്വാസം നൽകും. മത്സരത്തിന്‍റെ അവസാന നിമിഷം ക്യാപ്‌റ്റൻ എന്നർ വലൻസിയ പരിക്കേറ്റ് പുറത്ത് പോയത് ഇക്വഡോറിന് വലിയ തിരിച്ചടിയായി.

ദോഹ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിൽ നടന്ന നിർണായക മത്സരത്തിൽ വമ്പൻമാരായ നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച് ഇക്വഡോർ. മത്സരത്തിന്‍റെ ആറാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ ഓറഞ്ചു പട ഇക്വഡോറിന്‍റെ ആക്രമണ ഫുട്‌ബോളിന് മുന്നിൽ 1-1 ന്‍റെ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ഈ മത്സരം സമനിലയിലായതോടെ ആതിഥേയരായ ഖത്തർ ടൂർണമെന്‍റില്‍ നിന്ന് പുറത്താകുന്ന ആദ്യ ടീമായി.

ഇരു ടീമുകളുടെയും രാകിമിനുക്കി മൂര്‍ച്ചകൂട്ടിയ ആക്രമങ്ങള്‍ കൊണ്ട് സജീവമായിരുന്നു മത്സരം. മത്സരത്തിന്‍റെ തുടക്കത്തിൽ ഇക്വഡോർ ഒത്തിണക്കം കാണിക്കാൻ ബുദ്ധിമുട്ടിയതോടെ ആറാം മിനിറ്റില്‍ തന്നെ കോഡി ഗാക്പോ നേടിയ ഗോളിൽ ഡച്ച് പട മുന്നിലെത്തി. ഗാക്പോ ഈ ലോകകപ്പിൽ നേടുന്ന രണ്ടാം ഗോളാണിത്. ഡച്ച് മുന്നേറ്റത്തിനൊടുവിൽ ക്ലാസൻ നൽകിയ പന്ത് സ്വീകരിച്ച് ഗാക്പോ തൊടുത്ത ഷോട്ട് ഇക്വഡോർ ഗോൾ കീപ്പറെ തന്നെ ഞെട്ടിച്ചാണ് വല തുളച്ചത്.

എന്നാൽ തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയതൊന്നും ഇക്വഡോർ മുന്നേറ്റത്തെ തളർത്തിയില്ല. പിന്നീട് കൂടുതൽ മികച്ച ഫുട്ബോൾ കണ്ടതും ഇക്വഡോറിൽ നിന്നായിരുന്നു. നായകൻ എന്നർ വലൻസിയയും പ്രസിയാഡോയും എല്ലാം നിരന്തരം നെതർലൻഡ്‌സ് ഡിഫൻസിന് കനത്ത വെല്ലുവിളി സൃഷ്‌ടിച്ചു. 24-ാം മിനിറ്റിലും 28-ാം മിനിറ്റിലും ഇക്വഡോര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം കൃത്യസമയത്ത് ഡച്ച് പ്രതിരോധം ക്ലിയര്‍ ചെയ്‌തു. 32-ാം മിനിറ്റിൽ എന്നർ വലൻസിയയുടെ ഷോട്ട് സേവ് ചെയ്‌ത നൊപ്പേർട് നെതർലൻഡ്‌സിന്‍റെ രക്ഷകനായി.

ആദ്യ പകുതിയുടെ അവസാന നിമിഷം ഇക്വഡോർ എസ്റ്റുപിനനിലൂടെ സമനില ഗോൾ നേടി എങ്കിലും ജാക്ക്‌സണ്‍ പൊറോസോ ഓഫ്സൈഡായതിനാൽ ഗോൾ നിഷേധിച്ചു. താരങ്ങള്‍ വാര്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും റഫറി തയ്യാറായില്ല. ഇതോടെ ആദ്യ പകുതി ലീഡില്‍ അവസാനിപ്പിക്കാന്‍ ഡച്ച് ടീമിനായി.

രണ്ടാം പകുതിയിൽ കൂടുതൽ കരുത്തോടെ കളത്തിലെത്തിയ ഇക്വഡോറിന്‍റെ ആക്രമണങ്ങൾക്ക് മുന്നിൽ ഡച്ച് പട പ്രതിരോധത്തിലായി. 49 മിനിട്ടിൽ എസ്റ്റുപിനന്‍റെ ഇടം കാലൻ സ്ട്രൈക്ക് നൊപ്പേർട് തടഞ്ഞെങ്കിലും ഓടിയെത്തിയ എന്നർ വലൻസിയ റീബൗണ്ട് വലയിൽ എത്തിച്ചു. വലൻസിയയുടെ ഈ ലോകകപ്പിലെ മൂന്നാം ഗോൾ. ലോകകപ്പുകളില്‍ ഇക്വഡോറിന്‍റെ അവസാന ആറ് ഗോളുകളും സ്‌കോര്‍ ചെയ്‌ത താരമെന്ന നേട്ടവും ഇതോടെ വലന്‍സിയ സ്വന്തമാക്കി.

കൂടുതൽ ആക്രമണവുമായി പ്രതിരോധത്തിൽ തലവേദന സൃഷ്‌ടിച്ച ഇക്വഡോറിനെ തടയാൻ നെതർലൻഡ്‌സ് പാടുപെട്ടു. ഇക്വഡോര്‍ ആക്രമണം ശക്തമാക്കിയതോടെ ഡച്ച് ഗോളി നൊപ്പേര്‍ട്ടിന് മത്സരത്തിലുടനീളം പിടിപ്പത് പണിയായിരുന്നു. 15 ഷോട്ടുകളാണ് ഇക്വഡോര്‍ മത്സരത്തിലുടനീളം ഗോളിലേക്ക് തൊടുത്തത്. മറുവശത്ത് വെറും രണ്ട് ഷോട്ടുകള്‍ മാത്രമായിരുന്നു നെതര്‍ലന്‍ഡ്‌സിന്‍റെ കണക്കില്‍. ഒരു പോയിന്‍റ് നേടാനായത് നെതർലൻഡ്‌സിന് ആശ്വാസം നൽകും. മത്സരത്തിന്‍റെ അവസാന നിമിഷം ക്യാപ്‌റ്റൻ എന്നർ വലൻസിയ പരിക്കേറ്റ് പുറത്ത് പോയത് ഇക്വഡോറിന് വലിയ തിരിച്ചടിയായി.

Last Updated : Nov 26, 2022, 9:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.