ETV Bharat / sports

BAN VS IND: 'ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്'; കുല്‍ദീപിനെ ഒഴിവാക്കിയതില്‍ ഉമേഷ് യാദവ്

author img

By

Published : Dec 23, 2022, 11:11 AM IST

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ നിന്നും ആദ്യ മത്സരത്തിലെ ഹീറോയായ കുല്‍ദീപ് യാദവിനെ പുറത്തിരുത്തയത് മാനേജ്‌മെന്‍റ് തീരുമാനമാണെന്ന് സീനിയര്‍ പേസര്‍ ഉമേഷ് യാദവ്.

Umesh Yadav On Kuldeep Yadav  BAN VS IND  Umesh Yadav  Kuldeep Yadav  Umesh Yadav On Kuldeep Yadav s Surprise Exclusion  sunil gavaskar  harbhajan singh  ഇന്ത്യ vs ബംഗ്ലാദേശ്  കുല്‍ദീപ് യാദവ്  ഹര്‍ഭജന്‍ സിങ്‌  സുനില്‍ ഗവാസ്‌കര്‍  ഉമേഷ് യാദവ്  കുല്‍ദീപിനെ പുറത്താക്കിയതില്‍ ഉമേഷ് യാദവ്
BAN VS IND: 'ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്'; രണ്ടാം ടെസ്റ്റില്‍ നിന്നും കുല്‍ദീപിനെ ഒഴിവാക്കിയതില്‍ ഉമേഷ് യാദവ്

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇവനില്‍ നിന്നും സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചായായിരുന്നു. ആദ്യ ടെസ്റ്റില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട കുല്‍ദീപിനെ പുറത്തിരുത്തിയ തീരുമാനം ചോദ്യം ചെയ്‌ത് നിരവധി മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മാനേജ്‌മെന്‍റിന്‍റെ ഇത്തരം തീരുമാനങ്ങള്‍ എല്ലാ താരങ്ങളും അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് സീനിയര്‍ പേസര്‍ ഉമേഷ് യാദവ് പറയുന്നത്.

തനിക്കും ഈ അനുഭവം നേരിട്ടിട്ടുണ്ടെന്നും ഉമേഷ് പറഞ്ഞു. "ഇത് നിങ്ങളുടെ യാത്രയുടെ ഭാഗമാണ്. എനിക്കും ഇത് സംഭവിച്ചിട്ടുണ്ട്. ചിലപ്പോൾ നിങ്ങൾ പ്രകടനത്തിന്‍റെ പേരിൽ ടീമിന് പുറത്താണ്, ചിലപ്പോൾ ഇത് മാനേജ്‌മെന്‍റിന്‍റെ തീരുമാനമാവും. ടീമിന്‍റെ ആവശ്യങ്ങള്‍ക്കാണ് നിങ്ങള്‍ പ്രാധാന്യം നല്‍കേണ്ടത്". ഉമേഷ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിലേക്ക് 22 മാസത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ കുല്‍ദീപ് ചിറ്റഗോങ്ങില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മിന്നും പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 40 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ താരം ആകെ എട്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 40 റണ്‍സ് നേടി ബാറ്റുകൊണ്ടും താരം നിര്‍ണായക സംഭാവന നല്‍കി.

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ അധിക പേസറെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ കുൽദീപിന് പകരം പേസര്‍ ജയ‌ദേവ് ഉനദ്ഘട്ടിനാണ് അവസരം ലഭിച്ചത്. കുല്‍ദീപിനെ പുറത്താക്കിയത് ചോദ്യം ചെയ്‌ത് മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, ഹര്‍ഭജന്‍ സിങ്‌ തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. ഒരു സ്‌പിന്നറെ ഒഴിവാക്കണമെങ്കില്‍ മറ്റാരെയെങ്കിലും ഒഴിവാക്കണമായിരുന്നു എന്നാണ് ഗാവാസ്‌കര്‍ പറഞ്ഞത്.

ചില താരങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ ടെസ്റ്റില്‍ അവസരം ലഭിച്ചപ്പോള്‍ കുല്‍ദീപിന് അഞ്ച് ദിവസം മാത്രമായിരുന്നു അവസരമെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. മാനേജ്‌മെന്‍റിന്‍റെ ഇത്തരം പ്രവൃത്തി ഭയരഹിതനായി താരത്തെ കളിക്കാന്‍ അനുവദിക്കില്ലെന്നും ഹര്‍ഭജന്‍ ഓര്‍മ്മിച്ചിച്ചു.

Also read: ഒപ്പം കളിച്ചവരൊക്കെ കളമൊഴിഞ്ഞു, രണ്ടാം മത്സരത്തിന് കാത്തിരുന്നത് 12 വര്‍ഷം; ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ റെക്കോഡുമായി ഉനദ്‌കട്ട്

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇവനില്‍ നിന്നും സ്‌പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചായായിരുന്നു. ആദ്യ ടെസ്റ്റില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട കുല്‍ദീപിനെ പുറത്തിരുത്തിയ തീരുമാനം ചോദ്യം ചെയ്‌ത് നിരവധി മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ മാനേജ്‌മെന്‍റിന്‍റെ ഇത്തരം തീരുമാനങ്ങള്‍ എല്ലാ താരങ്ങളും അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് സീനിയര്‍ പേസര്‍ ഉമേഷ് യാദവ് പറയുന്നത്.

തനിക്കും ഈ അനുഭവം നേരിട്ടിട്ടുണ്ടെന്നും ഉമേഷ് പറഞ്ഞു. "ഇത് നിങ്ങളുടെ യാത്രയുടെ ഭാഗമാണ്. എനിക്കും ഇത് സംഭവിച്ചിട്ടുണ്ട്. ചിലപ്പോൾ നിങ്ങൾ പ്രകടനത്തിന്‍റെ പേരിൽ ടീമിന് പുറത്താണ്, ചിലപ്പോൾ ഇത് മാനേജ്‌മെന്‍റിന്‍റെ തീരുമാനമാവും. ടീമിന്‍റെ ആവശ്യങ്ങള്‍ക്കാണ് നിങ്ങള്‍ പ്രാധാന്യം നല്‍കേണ്ടത്". ഉമേഷ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിലേക്ക് 22 മാസത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ കുല്‍ദീപ് ചിറ്റഗോങ്ങില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മിന്നും പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായ 40 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ താരം ആകെ എട്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 40 റണ്‍സ് നേടി ബാറ്റുകൊണ്ടും താരം നിര്‍ണായക സംഭാവന നല്‍കി.

എന്നാല്‍ രണ്ടാം ടെസ്റ്റില്‍ അധിക പേസറെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ കുൽദീപിന് പകരം പേസര്‍ ജയ‌ദേവ് ഉനദ്ഘട്ടിനാണ് അവസരം ലഭിച്ചത്. കുല്‍ദീപിനെ പുറത്താക്കിയത് ചോദ്യം ചെയ്‌ത് മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, ഹര്‍ഭജന്‍ സിങ്‌ തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. ഒരു സ്‌പിന്നറെ ഒഴിവാക്കണമെങ്കില്‍ മറ്റാരെയെങ്കിലും ഒഴിവാക്കണമായിരുന്നു എന്നാണ് ഗാവാസ്‌കര്‍ പറഞ്ഞത്.

ചില താരങ്ങള്‍ക്ക് അഞ്ച് വര്‍ഷം വരെ ടെസ്റ്റില്‍ അവസരം ലഭിച്ചപ്പോള്‍ കുല്‍ദീപിന് അഞ്ച് ദിവസം മാത്രമായിരുന്നു അവസരമെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. മാനേജ്‌മെന്‍റിന്‍റെ ഇത്തരം പ്രവൃത്തി ഭയരഹിതനായി താരത്തെ കളിക്കാന്‍ അനുവദിക്കില്ലെന്നും ഹര്‍ഭജന്‍ ഓര്‍മ്മിച്ചിച്ചു.

Also read: ഒപ്പം കളിച്ചവരൊക്കെ കളമൊഴിഞ്ഞു, രണ്ടാം മത്സരത്തിന് കാത്തിരുന്നത് 12 വര്‍ഷം; ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ റെക്കോഡുമായി ഉനദ്‌കട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.