കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് പകുതി സീറ്റുകളിൽ മാത്രം കാണികളെ നിറച്ചാണ് തിയേറ്ററുകളിൽ സിനിമാ പ്രദർശനം. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കൊവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാത്ത നടപടികളിൽ സർക്കാരിനെതിരെ നിർമാതാവ് പ്രശോഭ് കൃഷ്ണയുടെ രൂക്ഷവിമർശനം. സംസ്ഥാനത്തുടനീളം പൊലീസ് അകമ്പടിയോടെ മാസ്കില്ലാതെ രാഷ്‌ട്രീയക്കാർക്ക് എല്ലാവരേയും കെട്ടിപിടിക്കാം കൈകൊടുക്കാം. എന്നാൽ സാധാരണക്കാരന് ഇത്തിരി ശ്വാസത്തിനു വേണ്ടി ആ മാസ്ക് ഒന്നു താടിയിലേക്ക് വച്ചാൽ പെറ്റിയായി കേസായി എന്ന് ഇൻസ്റ്റഗ്രാമിലൂടെ കൽക്കി ചിത്രത്തിന്‍റെ നിർമാതാവ് വിമർശിച്ചു.
- " class="align-text-top noRightClick twitterSection" data="
">
പ്രചാരണപരിപാടികളിലെ കൈയടികൾ നിങ്ങൾക്ക് വോട്ടും ഭരണവുമാണെങ്കിൽ തിയേറ്ററിലെ കരഘോഷങ്ങൾ സിനിമാക്കാർക്ക് അന്നമാണ്. തിയേറ്ററിൽ എസിയുണ്ടെന്ന് പറയുന്ന വാദത്തെയും നിർമാതാവ് എതിർത്തു. അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങളും ആഘോഷങ്ങളും അനുവദിക്കുന്നതും ബാറുകളിൽ വിൽപ്പനക്കോ ആൾക്കൂട്ടത്തിനോ നിയന്ത്രണമില്ലാത്ത പ്രവണതയെയും പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ കാണുമ്പോഴാണ് തെരഞ്ഞെടുപ്പിലെ നോട്ടയോട് ബഹുമാനം തോന്നുന്നതെന്നും പ്രശോഭ് കൃഷ്ണ കൂട്ടിച്ചേർത്തു.