ETV Bharat / jagte-raho

പാവറട്ടി കസ്റ്റഡി മരണം; രണ്ട് ഉദ്യോഗസ്ഥര്‍കൂടി അറസ്റ്റില്‍ - പാവറട്ടി കസ്റ്റഡി മരണകേസ്

കസ്റ്റഡിയില്‍ ഉണ്ടായിരുന്ന എക്‌സൈസ് സ്ക്വാഡ് അംഗങ്ങളായ വി.എം സ്‌മിബിന്‍, മഹേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

പാവറട്ടി കസ്റ്റഡി മരണം; രണ്ട് ഉദ്യോഗസ്ഥര്‍കൂടി അറസ്റ്റില്‍
author img

By

Published : Oct 9, 2019, 12:14 PM IST

Updated : Oct 9, 2019, 4:08 PM IST

തൃശൂര്‍: പാവറട്ടി കസ്റ്റഡി മരണക്കേസില്‍ രണ്ട് ഉദ്യോഗസ്ഥർ കൂടി അറസ്റ്റില്‍. കസ്റ്റഡിയില്‍ ഉണ്ടായിരുന്ന എക്‌സൈസ് സ്ക്വാഡ് അംഗങ്ങളായ വി.എം. സ്‌മിബിന്‍, മഹേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ പ്രതികളായ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ ഇന്നലെ അറസ്റ്റ് ചെയ്‌തിരുന്നു. എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍മാരായ എം.ജി. അനൂപ് കുമാര്‍, അബ്ദുള്‍ ജബ്ബാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍ നിധിൻ എം. മാധവന്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് സ്‌മിബിനും മഹേഷും ഇന്നലെ സ്റ്റേഷനിൽ ഹാജരായത്.

പാവറട്ടി കസ്റ്റഡി മരണം

ഇന്നലെ അറസ്റ്റിലായവരെ, രഞ്ജിത്തിനെ മർദിക്കാന്‍ കൊണ്ടുവന്ന പൂവ്വത്തൂർ കൂമ്പുള്ളി പാലത്തിന്‍റെ സമീപത്തെ കള്ള് ഗോഡൗണിലും പിന്നീട്‌ ഗുരുവായൂരിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്‌തു. പ്രിവന്‍റീവ് ഓഫീസർ വി.എ ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർ എം.ഒ.ബെന്നി, ഡ്രൈവർ വി.ബി.ശ്രീജിത്ത് എന്നിവരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു മലപ്പുറം സ്വദേശി രഞ്ജിത്ത് കുമാര്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായത്. തുടര്‍ന്ന് എക്‌സൈസ് കസ്റ്റഡിയില്‍ വച്ച് രഞ്ജിത്ത് മര്‍ദനമേറ്റ് മരിക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് പേരെ എക്സൈസ് അഡീഷണൽ കമ്മിഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സസ്‌പെന്‍റ് ചെയ്‌തിരുന്നു. മന്ത്രിസഭാ തീരുമാനപ്രകാരം കേസിന്‍റെ തുടരന്വേഷണം സി.ബി.ഐ ഏറ്റെടുക്കും. കസ്റ്റഡി മരണങ്ങൾ സി.ബി.ഐ അന്വേഷിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനം.

തൃശൂര്‍: പാവറട്ടി കസ്റ്റഡി മരണക്കേസില്‍ രണ്ട് ഉദ്യോഗസ്ഥർ കൂടി അറസ്റ്റില്‍. കസ്റ്റഡിയില്‍ ഉണ്ടായിരുന്ന എക്‌സൈസ് സ്ക്വാഡ് അംഗങ്ങളായ വി.എം. സ്‌മിബിന്‍, മഹേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ പ്രതികളായ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ ഇന്നലെ അറസ്റ്റ് ചെയ്‌തിരുന്നു. എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍മാരായ എം.ജി. അനൂപ് കുമാര്‍, അബ്ദുള്‍ ജബ്ബാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍ നിധിൻ എം. മാധവന്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് സ്‌മിബിനും മഹേഷും ഇന്നലെ സ്റ്റേഷനിൽ ഹാജരായത്.

പാവറട്ടി കസ്റ്റഡി മരണം

ഇന്നലെ അറസ്റ്റിലായവരെ, രഞ്ജിത്തിനെ മർദിക്കാന്‍ കൊണ്ടുവന്ന പൂവ്വത്തൂർ കൂമ്പുള്ളി പാലത്തിന്‍റെ സമീപത്തെ കള്ള് ഗോഡൗണിലും പിന്നീട്‌ ഗുരുവായൂരിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്‌തു. പ്രിവന്‍റീവ് ഓഫീസർ വി.എ ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർ എം.ഒ.ബെന്നി, ഡ്രൈവർ വി.ബി.ശ്രീജിത്ത് എന്നിവരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. കഴിഞ്ഞ ചൊവ്വാഴ്‌ചയായിരുന്നു മലപ്പുറം സ്വദേശി രഞ്ജിത്ത് കുമാര്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായത്. തുടര്‍ന്ന് എക്‌സൈസ് കസ്റ്റഡിയില്‍ വച്ച് രഞ്ജിത്ത് മര്‍ദനമേറ്റ് മരിക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് പേരെ എക്സൈസ് അഡീഷണൽ കമ്മിഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സസ്‌പെന്‍റ് ചെയ്‌തിരുന്നു. മന്ത്രിസഭാ തീരുമാനപ്രകാരം കേസിന്‍റെ തുടരന്വേഷണം സി.ബി.ഐ ഏറ്റെടുക്കും. കസ്റ്റഡി മരണങ്ങൾ സി.ബി.ഐ അന്വേഷിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനം.

Intro:തൃശ്ശൂര്‍ പാവറട്ടിയിൽ എക്‌സൈസ് കസ്റ്റഡിയിൽ കഞ്ചാവ് കേസ് പ്രതി മരണപ്പെട്ട സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർ കൂടി കസ്റ്റഡിയിൽ.എക്‌സൈസ് സ്ക്വാഡ് അംഗങ്ങളായ വി.എം സ്മിബിൻ,മഹേഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.ഇതോടെ കേസിൽ കേസിലെ അഞ്ചുപ്രതികൾ പിടിയിലായിട്ടുണ്ട്.

Body:തൃശ്ശൂർ പാവറട്ടിയിൽ കസ്റ്റഡിയിലിരുന്നു കഞ്ചാവ് കേസ് പ്രതി മരണപ്പെട്ട സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ കൂടി അറസ്റ്റിലായി.എക്‌സൈസ് സ്ക്വാഡ് അംഗങ്ങളായ വി.എം സ്മിബിൻ,മഹേഷ് എന്നിവരാണ് പോലീസ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്.പാവറട്ടി പൊലീസ് സ്റ്റേഷനിൽ ഹാജരായ ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ഇന്നലെ കേസിൽ പ്രതികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.മരണപ്പെട്ട രഞ്ജിത്തിനെ മർദ്ദിക്കാൻ കൊണ്ടുവന്ന പൂവ്വത്തൂർ കൂമ്പുള്ളി പാലത്തിന്റെ സമീപത്തെ കള്ള് ഗോഡൗണിലും പിന്നീട്‌ ഗുരുവായൂരിലും പ്രതികളെ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി.ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇവരെ ഇവരെ കോടതി റിമാൻഡിൽ ചെയ്തു.പ്രിവന്റീവ് ഓഫീസർ വി എ ഉമ്മർ,സിവിൽ എക്സൈസ് ഓഫീസർ ബെന്നി,ഡ്രൈവർ ശ്രീജിത്ത് എന്നിവരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തു മർദിച്ചു കൊലപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട് എക്‌സൈസ് സംഘത്തിലെ പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ ഉമ്മര്‍, എം.ജി അനൂപ് കുമാര്‍, അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിധിന്‍ എം.മാധവന്‍, വി.എം. സ്മിബിന്‍, എം.ഒ ബെന്നി, മഹേഷ്, എക്‌സൈസ് ഡ്രൈവര്‍ വി.ബി. ശ്രീജിത്ത് എന്നിവരെ സസ്‌പെൻഡ് ചെയ്തിരുന്നു.തുടർന്ന് ഒളിവിൽ പോയ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഗുരുവായൂർ എസിപിയുടെ മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകി നോട്ടീസ് പതിച്ചിരുന്നു.

ഇ ടിവി ഭാരത്
തൃശ്ശൂർConclusion:
Last Updated : Oct 9, 2019, 4:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.