ETV Bharat / city

ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കും; എതിര്‍ത്ത് സിപിഐ - kerala cabinet meet latest

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്‍റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് പുതുക്കിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്

പുതുക്കിയ ലോകായുക്ത ഓര്‍ഡിനന്‍സ്  ലോകായുക്ത ഓര്‍ഡിനന്‍സ് മന്ത്രിസഭാ യോഗം  ലോകായുക്ത ഓര്‍ഡിനന്‍സ് സിപിഐ എതിര്‍പ്പ്  കെ രാജന്‍ ലോകായുക്ത ഓര്‍ഡിനന്‍സ്  ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്  lokayukta amendment ordinance latest  lokayukta amendment ordinance renew  kerala cabinet meet latest  cpi on lokayukta amendment ordinance renew
പുതുക്കിയ ലോകായുക്ത ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ തീരുമാനം; എതിര്‍ത്ത് സിപിഐ
author img

By

Published : Mar 30, 2022, 11:31 AM IST

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങള്‍ കുറച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് പുതുക്കും. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്‍റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് പുതുക്കിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഇന്ന് ചേര്‍ന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചത്. മന്ത്രിസഭ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിച്ചു.

സിപിഐയില്‍ നിന്നും റവന്യൂമന്ത്രി കെ രാജനാണ് എതിര്‍പ്പറിയിച്ചത്. സിപിഐയ്ക്ക് ഇക്കാര്യത്തില്‍ എതിരഭിപ്രായമുണ്ടെന്നാണ് മന്ത്രി യോഗത്തെ അറിയിച്ചത്. ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്നും മന്ത്രി അറിയിച്ചു.

ഓര്‍ഡിനന്‍സ് ബില്ലായി നിയമസഭയിലെത്തുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും നിയമമന്ത്രിയും മന്ത്രിസഭ യോഗത്തെ അറിയിച്ചു. ഇതിനു ശേഷമാണ് ഓര്‍ഡിനന്‍സ് പുതുക്കിയിറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. നിയമഭേദഗതി ഓര്‍ഡിനന്‍സിനെ നേരത്തെ എതിര്‍പ്പില്ലാതെ അംഗീകരിച്ചതില്‍ പാര്‍ട്ടി മന്ത്രിമാരെ സിപിഐ നേതൃത്വം വിമര്‍ശിച്ചിരുന്നു.

സിപിഐയുടെ നയങ്ങള്‍ക്ക് എതിരാണ് ഓര്‍ഡിനന്‍സ് എന്നായിരുന്നു വിമര്‍ശനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. വിമര്‍ശനം സംബന്ധിച്ച് സിപിഐയുമായി ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഈ വിഷയത്തിലെ സിപിഎം പ്രതികരണം.

എന്നാല്‍ ഇരു പാര്‍ട്ടികളും സംബന്ധിച്ച് ഈ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ എതിര്‍പ്പറയിച്ചത്.

Also read: പണിമുടക്കിനിടെ ദേവികുളം എംഎല്‍എയെ മർദിച്ച സംഭവം: മൂന്നാര്‍ എസ്‌ഐക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങള്‍ കുറച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് പുതുക്കും. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന്‍റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് പുതുക്കിയ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഇന്ന് ചേര്‍ന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചത്. മന്ത്രിസഭ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിച്ചു.

സിപിഐയില്‍ നിന്നും റവന്യൂമന്ത്രി കെ രാജനാണ് എതിര്‍പ്പറിയിച്ചത്. സിപിഐയ്ക്ക് ഇക്കാര്യത്തില്‍ എതിരഭിപ്രായമുണ്ടെന്നാണ് മന്ത്രി യോഗത്തെ അറിയിച്ചത്. ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്നും മന്ത്രി അറിയിച്ചു.

ഓര്‍ഡിനന്‍സ് ബില്ലായി നിയമസഭയിലെത്തുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും നിയമമന്ത്രിയും മന്ത്രിസഭ യോഗത്തെ അറിയിച്ചു. ഇതിനു ശേഷമാണ് ഓര്‍ഡിനന്‍സ് പുതുക്കിയിറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. നിയമഭേദഗതി ഓര്‍ഡിനന്‍സിനെ നേരത്തെ എതിര്‍പ്പില്ലാതെ അംഗീകരിച്ചതില്‍ പാര്‍ട്ടി മന്ത്രിമാരെ സിപിഐ നേതൃത്വം വിമര്‍ശിച്ചിരുന്നു.

സിപിഐയുടെ നയങ്ങള്‍ക്ക് എതിരാണ് ഓര്‍ഡിനന്‍സ് എന്നായിരുന്നു വിമര്‍ശനം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. വിമര്‍ശനം സംബന്ധിച്ച് സിപിഐയുമായി ചര്‍ച്ച ചെയ്യുമെന്നായിരുന്നു ഈ വിഷയത്തിലെ സിപിഎം പ്രതികരണം.

എന്നാല്‍ ഇരു പാര്‍ട്ടികളും സംബന്ധിച്ച് ഈ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ എതിര്‍പ്പറയിച്ചത്.

Also read: പണിമുടക്കിനിടെ ദേവികുളം എംഎല്‍എയെ മർദിച്ച സംഭവം: മൂന്നാര്‍ എസ്‌ഐക്ക് സ്ഥലം മാറ്റം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.