ETV Bharat / city

വാണിമേല്‍ പുഴയില്‍ റഗുലേറ്റർ കം ഓവർ ബ്രിഡ്ജ് ; സാധ്യതാ പഠനം ആരംഭിച്ചു - റഗുലേറ്റർ കം ഓവർ ബ്രിഡ്ജ്

നിലവിലുള്ള ബണ്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം താഴേക്ക് മാറി ഈയ്യങ്കോട് കേളോത്ത് താഴെ പുഴയോരത്താണ് ആര്‍.സി.ബിക്കായി ഉദ്യോഗസ്ഥതല സംഘം പരിശോധന നടത്തിയത്. 36 കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്നാണ് പ്രാഥമിക കണക്ക്

irigation nadapuram Kozhikode  Regulator Cum Over Bridge in Vanemel River  kozhikkode news  വാണിമേല്‍ പുഴ  റഗുലേറ്റർ കം ഓവർ ബ്രിഡ്ജ്  കോഴിക്കോട് വാര്‍ത്തകള്‍
വാണിമേല്‍ പുഴയില്‍ റഗുലേറ്റർ കം ഓവർ ബ്രിഡ്ജ് ; സാധ്യതാ പഠനം ആരംഭിച്ചു
author img

By

Published : Feb 1, 2020, 10:13 PM IST

കോഴിക്കോട്: കോഴിക്കോട് നാദാപുരം വാണിമേല്‍ പുഴയില്‍ റഗുലേറ്റർ കം ഓവർ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള സാധ്യതാ പഠനം ആരംഭിച്ചു. വിഷ്‌ണുമംഗലത്താണ് റഗുലേറ്റർ കം ഓവർ ബ്രിഡ്‌ജിന്‍റെ സാധ്യത പരിശോധിക്കുന്നത്. വടകര ഉള്‍പ്പെടെ ഏഴോളം പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത് വിഷ്ണുമംലത്തെ ബണ്ടില്‍ നിന്നാണ്. അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മേഖലയില്‍ വെള്ളപ്പൊക്കം പതിവായതോടെ പ്രദേശവാസികള്‍ കര്‍മസമിതി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തിലാണ് ജലസേചനവകുപ്പിന്‍റെ പുതിയ നീക്കം.

വാണിമേല്‍ പുഴയില്‍ റഗുലേറ്റർ കം ഓവർ ബ്രിഡ്ജ് ; സാധ്യതാ പഠനം ആരംഭിച്ചു

നിലവിലുള്ള ബണ്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം താഴേക്ക് മാറി ഈയ്യങ്കോട് കേളോത്ത് താഴെ പുഴയോരത്താണ് ആര്‍.സി.ബിക്കായി ഉദ്യോഗസ്ഥതല സംഘം പരിശോധന നടത്തിയത്. 36 കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്നാണ് പ്രാഥമിക കണക്ക്. വെള്ളപ്പൊക്കം ഒഴിവാക്കാനായി നിലവിലുള്ള ബണ്ടിന് മധ്യത്തിൽ ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനമെടുത്തെങ്കിലും പ്രായോഗികമല്ലെന്ന് ജലസേചന വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ആര്‍.സി.ബി സ്ഥാപിക്കുന്നതിന് വര്‍ഷങ്ങള്‍ എടുക്കുമെന്നതിനാല്‍ നിലവില്‍ ചെളി നീക്കം ചെയ്യുന്നതിനായി അനുവദിച്ച തുക ഉപയോഗിച്ച് പ്രവൃത്തി നടത്തണമെന്നാണ് നാദാപുരം, ചെക്യാട് പഞ്ചായത്തുകളിലെ പ്രസിഡന്‍റുമാരും, ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിഗണിക്കുമെന്ന് ഇ.കെ.വിജയന്‍ എം.എല്‍.എ പറഞ്ഞു. സംഘം സന്ദർശനം നടത്തിയ കേളോത്ത് താഴെ ആർ.സി.ബി സ്ഥാപിച്ചാൽ പ്രദേശത്തെ ആയിരക്കണക്കിന് നാട്ടുകാരുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാകുമെന്നും മഴക്കാലത്ത് ഷട്ടർ പൂർണമായി ഉയർത്തുന്നതോടെ ചെളി നിറഞ്ഞ് വെള്ളപ്പൊക്കമുണ്ടാകുന്നതിന് പരിഹാരമാകുമെന്നും എംഎൽഎയും ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറും അഭിപ്രായപ്പെട്ടു.

കോഴിക്കോട്: കോഴിക്കോട് നാദാപുരം വാണിമേല്‍ പുഴയില്‍ റഗുലേറ്റർ കം ഓവർ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള സാധ്യതാ പഠനം ആരംഭിച്ചു. വിഷ്‌ണുമംഗലത്താണ് റഗുലേറ്റർ കം ഓവർ ബ്രിഡ്‌ജിന്‍റെ സാധ്യത പരിശോധിക്കുന്നത്. വടകര ഉള്‍പ്പെടെ ഏഴോളം പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത് വിഷ്ണുമംലത്തെ ബണ്ടില്‍ നിന്നാണ്. അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മേഖലയില്‍ വെള്ളപ്പൊക്കം പതിവായതോടെ പ്രദേശവാസികള്‍ കര്‍മസമിതി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തിലാണ് ജലസേചനവകുപ്പിന്‍റെ പുതിയ നീക്കം.

വാണിമേല്‍ പുഴയില്‍ റഗുലേറ്റർ കം ഓവർ ബ്രിഡ്ജ് ; സാധ്യതാ പഠനം ആരംഭിച്ചു

നിലവിലുള്ള ബണ്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം താഴേക്ക് മാറി ഈയ്യങ്കോട് കേളോത്ത് താഴെ പുഴയോരത്താണ് ആര്‍.സി.ബിക്കായി ഉദ്യോഗസ്ഥതല സംഘം പരിശോധന നടത്തിയത്. 36 കോടി രൂപ പദ്ധതിക്ക് ചെലവ് വരുമെന്നാണ് പ്രാഥമിക കണക്ക്. വെള്ളപ്പൊക്കം ഒഴിവാക്കാനായി നിലവിലുള്ള ബണ്ടിന് മധ്യത്തിൽ ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനമെടുത്തെങ്കിലും പ്രായോഗികമല്ലെന്ന് ജലസേചന വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ആര്‍.സി.ബി സ്ഥാപിക്കുന്നതിന് വര്‍ഷങ്ങള്‍ എടുക്കുമെന്നതിനാല്‍ നിലവില്‍ ചെളി നീക്കം ചെയ്യുന്നതിനായി അനുവദിച്ച തുക ഉപയോഗിച്ച് പ്രവൃത്തി നടത്തണമെന്നാണ് നാദാപുരം, ചെക്യാട് പഞ്ചായത്തുകളിലെ പ്രസിഡന്‍റുമാരും, ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിഗണിക്കുമെന്ന് ഇ.കെ.വിജയന്‍ എം.എല്‍.എ പറഞ്ഞു. സംഘം സന്ദർശനം നടത്തിയ കേളോത്ത് താഴെ ആർ.സി.ബി സ്ഥാപിച്ചാൽ പ്രദേശത്തെ ആയിരക്കണക്കിന് നാട്ടുകാരുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാകുമെന്നും മഴക്കാലത്ത് ഷട്ടർ പൂർണമായി ഉയർത്തുന്നതോടെ ചെളി നിറഞ്ഞ് വെള്ളപ്പൊക്കമുണ്ടാകുന്നതിന് പരിഹാരമാകുമെന്നും എംഎൽഎയും ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറും അഭിപ്രായപ്പെട്ടു.

Intro:കോഴിക്കോട് നാദാപുരം വിഷ്ണുമംഗലം പുഴയിൽ റഗുലേറ്റർ കം ഓവർ ബ്രിഡ്ജ് സ്ഥാപിക്കൽ സാധ്യത പഠനംBody:കോഴിക്കോട് വാണിമേല്‍ പുഴയില്‍ ആര്‍ സി ബി സ്ഥാപിക്കല്‍ സാധ്യതാ പഠനം തുടങ്ങി.
നാദാപുരം മയ്യഴി പുഴയുടെ ഭാഗമായ വിഷ്ണുമംഗലത്ത് റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കാനുള്ള സാധ്യതാ പഠനത്തിന് ജല സേചനവകുപ്പ് നടപടി തുടങ്ങി.വടകര ഉള്‍പ്പെടെ ഏഴോളം പഞ്ചായത്തുകളിലെ ശുദ്ധജലം വിതരണം ചെയ്യുന്നത് വിഷ്ണുമംലത്തെ ബണ്ടില്‍ നിന്നാണ്.അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് മേഖലയില്‍ വെള്ളപ്പൊക്കം പതിവായതോടെ പ്രദേശവാസികള്‍ കര്‍മ്മസമിതി രൂപീകരിച്ച് പ്രക്ഷോഭസമരത്തിനിറങ്ങിയതിനിടയിലാണ് ജലസേചനവകുപ്പിന്റെ പുതിയ നീക്കം.നിലവിലുള്ള ബണ്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം താഴേക്ക് മാറി ഈയ്യങ്കോട് കേളോത്ത് താഴെ പുഴയോരത്താണ് ആര്‍ സി ബി ക്കായി ഉദ്യോഗസ്ഥതല സംഘം പരിശോധന നടത്തിയത്.36 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് വരുമെന്നതാണ് പ്രാഥമിക കണക്ക്.വെള്ളപ്പൊക്കം ഒഴിവാക്കാനായി നിലവിലുള്ള ബണ്ടിന് മധ്യത്തിൽ ഷട്ടറുകള്‍ മാറ്റി സ്ഥാപിക്കാന്‍ തീരുമാനമെടുത്തെങ്കിലും പ്രായോഗികമല്ലെന്ന് ജല സേചന വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.എന്നാല്‍ ആര്‍ സി ബി സ്ഥാപിക്കുന്നതിന് വര്‍ഷങ്ങള്‍ എടുക്കുമെന്നതിനാല്‍ നിലവില്‍ ചെളി നീക്കം ചെയ്യുന്നതിനായി അനുവദിച്ച തുക ഉപയോഗിച്ച് പ്രവൃത്തി നടത്തണമെന്നാണ് നാദാപുരം,ചെക്യാട് പഞ്ചായത്തുകളിലെ പ്രസിഡന്റ്മാരും,ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്.ഇക്കാര്യം പരിഗണിക്കുമെന്ന് ഇ.കെ.വിജയന്‍ എം എല്‍ എ പറഞ്ഞു. സംഘം സന്ദർശനം നടത്തിയ കേളോത്ത് താഴ ആർ സി ബി സ്ഥാപിച്ചാൽ പ്രദേശത്തെ ആയിരക്കണക്കിന് നാട്ടുകാരുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാകുമെന്നും .മഴക്കാലത്ത് ഷട്ടർ പൂർണമായ് ഉയർത്തുന്നതോടെ ചെളി നിറഞ്ഞ് വെള്ളപൊക്കമുണ്ടാകുന്നതിന് പരിഹാരമാകുമെന്നും എം എൽ എ യും, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറും പറഞ്ഞു.Conclusion:etvbharat Nadapuram
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.