ETV Bharat / bharat

ബംഗാളില്‍ വീണ്ടും സംഘർഷം; റിഷ്‌റയിൽ ബോംബാക്രമണം, ട്രെയിൻ ഗതാഗതം നിലച്ചു

author img

By

Published : Apr 4, 2023, 1:36 PM IST

രാമനവമി ആഘോഷങ്ങളെ തുടർന്നാണ് പശ്ചിമ ബംഗാളിൽ സംഘർഷമുണ്ടായത്. ഇത് വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്

പശ്ചിമ ബംഗാൾ രാമനവമി സംഘർഷം  പശ്ചിമ ബംഗാൾ  രാമനവമി സംഘർഷം  രാമനവമി സംഘർഷം പശ്ചിമ ബംഗാൾ ബിഹാർ  റിഷ്‌റ റെയിൽവെ സ്റ്റേഷൻ  പശ്ചിമ ബംഗാൾ രാമനവമി സംഘർഷം ബോംബാക്രമണം  രാമനവമി  Bombings were reported in West Bengal  Bombings in West Bengal  rishra  rishra railway station bombing
രാമനവമി സംഘർഷം

ഹൂഗ്ലി: പശ്ചിമ ബംഗാളിലെ റിഷ്‌റയിൽ ഇന്നലെ (ഏപ്രില്‍ മൂന്ന്) വൈകിട്ടോടെ ബോംബാക്രമണം റിപ്പോർട്ട് ചെയ്‌തു. ആക്രമണങ്ങളെ തുടർന്ന് റിഷ്‌റ റെയിൽവെ സ്റ്റേഷനിലേക്കും പുറത്തേക്കുമുള്ള എല്ലാ ലോക്കൽ, മെയിൽ എക്‌സ്പ്രസ് ട്രെയിൻ സർവീസുകളും നിർത്തിവച്ചു. രാത്രി ഒന്‍പത് മണിയോടെ ഹൗറ-ബർദ്വാൻ, തർക്കേശ്വര്‍ റൂട്ടുകളിൽ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തലാക്കി.

റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ ഗേറ്റില്‍ ആക്രമണമുണ്ടായി. പൊലീസ് വാഹനത്തിന് അക്രമികൾ തീയിടുകയും ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും ചെയ്‌തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. റിഷ്‌റയിലും ശ്രീരാംപൂരിലും രാമനവമി ആഘോഷത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

സംഘർഷത്തെ തുടർന്ന് ഹൂഗ്ലി ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. ആക്രമണത്തെ തുടർന്ന് പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് ഇന്ന് ഡാർജിലിങിൽ പങ്കെടുക്കാനിരുന്ന പരിപാടി റദ്ദാക്കി.

സംസ്ഥാന സർക്കാരിനെതിരെ ബിജെപി: തിങ്കളാഴ്‌ച റിഷ്‌റ സന്ദർശിക്കാൻ എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറിനെ പൊലീസ് തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ചില ബിജെപി പ്രവർത്തകർ റിഷ്‌റയിലെ ദുരിതബാധിത പ്രദേശത്തിന് സമീപം കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി. അക്രമം നിയന്ത്രിക്കുന്നതിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്നാണ് ബിജെപിയുടെ ആരോപണം.

ക്രമസമാധാനം നിലനിർത്താനും സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനുമായി കേന്ദ്രസേനയെ വിന്യസിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സംഘർഷത്തിൽ പുർസുറ ബിജെപി എംഎൽഎ ബിമൻ ഘോഷിന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിമൻ ഘോഷിനെ ബിജെപി നേതാവ് സുവേന്ദു അധികാരി ആശുപത്രിയിലെത്തി സന്ദർശിച്ചു.

റിഷ്‌റ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ, നിരോധനാജ്ഞയെ തുടർന്ന് പൊലീസ് സന്ദർശനത്തിന് അനുവദിച്ചില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു. ബിജെപിയോട് പൊലീസ് വ്യത്യസ്‌ത നിലപാടാണ് സ്വീകരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് ദുരിതബാധിത പ്രദേശം സന്ദർശിക്കാൻ പൊലീസ് അനുവദിക്കുന്നു. എന്നാൽ, പ്രതിപക്ഷ നേതാക്കൾക്ക് അതിന് അനുമതിയില്ല. ഇത് തൃണമൂൽ കോൺഗ്രസിന്‍റെ നിർദേശപ്രകാരമാണെന്നും ബിജെപി നേതാവ് ആരോപിച്ചു.

ബിജെപി പ്രദേശത്ത് പ്രശ്‌നമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ടിഎംസി വക്താവ് കുനാൽ ഘോഷ് പറഞ്ഞു. സംസ്ഥാനത്തെ സാമുദായിക സൗഹാർദവും സമാധാനവും തകർക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് അക്രമം എന്ന് അദ്ദേഹം ആരോപിച്ചു.

സുരക്ഷ ശക്തമാക്കി പൊലീസ്: തിങ്കളാഴ്‌ച രാവിലെ 12 പേരെ അക്രമത്തെ തുടർന്ന് പൊലീസ് അറസ്റ്റു ചെയ്‌തുവെന്ന് ചന്ദനഗോർ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചിലയിടങ്ങളിൽ സുരക്ഷാസേന റൂട്ട് മാർച്ച് നടത്തിയിരുന്നു.

മാർക്കറ്റുകൾ നിശ്ചിത സമയത്തേക്ക് തുറക്കാൻ അനുവദിച്ചു. ഗതാഗതം പൊലീസ് കർശനമായി നിരീക്ഷിച്ച് വരികയാണ്. ഞായറാഴ്‌ച നടന്ന രാമനവമി ഘോഷയാത്രകൾക്കിടെയാണ് റിഷ്‌റയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.

ബിഹാറിലും സംഘർഷാവസ്ഥ: ബിഹാറിലും രാമനവമി ആഘോഷങ്ങളെ തുടർന്ന് സംഘർഷാവസ്ഥയാണ്. തുടർന്ന് അക്രമ സംഭവങ്ങൾ നിയന്ത്രിച്ച് ക്രമസമാധാനം നിലനിർത്തുന്നതിനായി അർധ സൈനിക സേനയെ ബിഹാറിലേക്ക് അയക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനെ തുടർന്ന് ബിഹാറിലെ നിതീഷ് കുമാർ സർക്കാരിനെ ബിജെപി കുറ്റപ്പെടുത്തി.

Also read: ബിഹാർ രാമനവമി സംഘര്‍ഷം; ആശങ്ക രേഖപ്പെടുത്തി അമിത് ഷാ, ബിഹാർ സന്ദർശനം റദ്ദാക്കി

ഹൂഗ്ലി: പശ്ചിമ ബംഗാളിലെ റിഷ്‌റയിൽ ഇന്നലെ (ഏപ്രില്‍ മൂന്ന്) വൈകിട്ടോടെ ബോംബാക്രമണം റിപ്പോർട്ട് ചെയ്‌തു. ആക്രമണങ്ങളെ തുടർന്ന് റിഷ്‌റ റെയിൽവെ സ്റ്റേഷനിലേക്കും പുറത്തേക്കുമുള്ള എല്ലാ ലോക്കൽ, മെയിൽ എക്‌സ്പ്രസ് ട്രെയിൻ സർവീസുകളും നിർത്തിവച്ചു. രാത്രി ഒന്‍പത് മണിയോടെ ഹൗറ-ബർദ്വാൻ, തർക്കേശ്വര്‍ റൂട്ടുകളിൽ ട്രെയിൻ ഗതാഗതം പൂർണമായും നിർത്തലാക്കി.

റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ ഗേറ്റില്‍ ആക്രമണമുണ്ടായി. പൊലീസ് വാഹനത്തിന് അക്രമികൾ തീയിടുകയും ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും ചെയ്‌തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. റിഷ്‌റയിലും ശ്രീരാംപൂരിലും രാമനവമി ആഘോഷത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

സംഘർഷത്തെ തുടർന്ന് ഹൂഗ്ലി ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. ആക്രമണത്തെ തുടർന്ന് പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് ഇന്ന് ഡാർജിലിങിൽ പങ്കെടുക്കാനിരുന്ന പരിപാടി റദ്ദാക്കി.

സംസ്ഥാന സർക്കാരിനെതിരെ ബിജെപി: തിങ്കളാഴ്‌ച റിഷ്‌റ സന്ദർശിക്കാൻ എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറിനെ പൊലീസ് തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് ചില ബിജെപി പ്രവർത്തകർ റിഷ്‌റയിലെ ദുരിതബാധിത പ്രദേശത്തിന് സമീപം കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി. അക്രമം നിയന്ത്രിക്കുന്നതിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്നാണ് ബിജെപിയുടെ ആരോപണം.

ക്രമസമാധാനം നിലനിർത്താനും സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനുമായി കേന്ദ്രസേനയെ വിന്യസിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സംഘർഷത്തിൽ പുർസുറ ബിജെപി എംഎൽഎ ബിമൻ ഘോഷിന് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിമൻ ഘോഷിനെ ബിജെപി നേതാവ് സുവേന്ദു അധികാരി ആശുപത്രിയിലെത്തി സന്ദർശിച്ചു.

റിഷ്‌റ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ, നിരോധനാജ്ഞയെ തുടർന്ന് പൊലീസ് സന്ദർശനത്തിന് അനുവദിച്ചില്ലെന്നും സുവേന്ദു അധികാരി പറഞ്ഞു. ബിജെപിയോട് പൊലീസ് വ്യത്യസ്‌ത നിലപാടാണ് സ്വീകരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് ദുരിതബാധിത പ്രദേശം സന്ദർശിക്കാൻ പൊലീസ് അനുവദിക്കുന്നു. എന്നാൽ, പ്രതിപക്ഷ നേതാക്കൾക്ക് അതിന് അനുമതിയില്ല. ഇത് തൃണമൂൽ കോൺഗ്രസിന്‍റെ നിർദേശപ്രകാരമാണെന്നും ബിജെപി നേതാവ് ആരോപിച്ചു.

ബിജെപി പ്രദേശത്ത് പ്രശ്‌നമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ടിഎംസി വക്താവ് കുനാൽ ഘോഷ് പറഞ്ഞു. സംസ്ഥാനത്തെ സാമുദായിക സൗഹാർദവും സമാധാനവും തകർക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയുടെ ഭാഗമാണ് അക്രമം എന്ന് അദ്ദേഹം ആരോപിച്ചു.

സുരക്ഷ ശക്തമാക്കി പൊലീസ്: തിങ്കളാഴ്‌ച രാവിലെ 12 പേരെ അക്രമത്തെ തുടർന്ന് പൊലീസ് അറസ്റ്റു ചെയ്‌തുവെന്ന് ചന്ദനഗോർ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചിലയിടങ്ങളിൽ സുരക്ഷാസേന റൂട്ട് മാർച്ച് നടത്തിയിരുന്നു.

മാർക്കറ്റുകൾ നിശ്ചിത സമയത്തേക്ക് തുറക്കാൻ അനുവദിച്ചു. ഗതാഗതം പൊലീസ് കർശനമായി നിരീക്ഷിച്ച് വരികയാണ്. ഞായറാഴ്‌ച നടന്ന രാമനവമി ഘോഷയാത്രകൾക്കിടെയാണ് റിഷ്‌റയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.

ബിഹാറിലും സംഘർഷാവസ്ഥ: ബിഹാറിലും രാമനവമി ആഘോഷങ്ങളെ തുടർന്ന് സംഘർഷാവസ്ഥയാണ്. തുടർന്ന് അക്രമ സംഭവങ്ങൾ നിയന്ത്രിച്ച് ക്രമസമാധാനം നിലനിർത്തുന്നതിനായി അർധ സൈനിക സേനയെ ബിഹാറിലേക്ക് അയക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനെ തുടർന്ന് ബിഹാറിലെ നിതീഷ് കുമാർ സർക്കാരിനെ ബിജെപി കുറ്റപ്പെടുത്തി.

Also read: ബിഹാർ രാമനവമി സംഘര്‍ഷം; ആശങ്ക രേഖപ്പെടുത്തി അമിത് ഷാ, ബിഹാർ സന്ദർശനം റദ്ദാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.