ETV Bharat / bharat

Gyanvapi Masjid | ഗ്യാന്‍വാപിയില്‍ സര്‍വേ തടഞ്ഞ് സുപ്രീം കോടതി ; ബുധനാഴ്‌ച വരെ സ്റ്റേ

വാരണാസി ജില്ല കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ഗ്യാന്‍വാപി പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ ആരംഭിച്ചിരുന്നു

author img

By

Published : Jul 24, 2023, 12:13 PM IST

Updated : Jul 24, 2023, 2:18 PM IST

sc gyanvapi  SC stayed survey in Gyanvapi  survey in Gyanvapi  ഗ്യാന്‍വാപിയില്‍ സര്‍വേ തടഞ്ഞ് സുപ്രീം കോടതി  സുപ്രീം കോടതി  ഗ്യാന്‍വാപിയില്‍ സര്‍വേ  വാരണാസി  ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ  Gyanvapi Masjid
Gyanvapi Masjid

ന്യൂഡല്‍ഹി : ഗ്യാന്‍വാപി മസ്‌ജിദില്‍ ആര്‍ക്കിയോളജി വകുപ്പിന്‍റെ സര്‍വേ തടഞ്ഞ് സുപ്രീം കോടതി. ബുധനാഴ്‌ച വൈകിട്ട് 5 മണി വരെ സര്‍വേ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിറക്കി. മസ്‌ജിദ് പരിസരത്ത് സര്‍വേ നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള ജില്ല കോടതിയുടെ ഉത്തരവിനെതിരെ മസ്‌ജിദ് കമ്മിറ്റിക്ക് അപ്പീല്‍ പോകാം. അലഹബാദ് ഹൈക്കോടതിയിലാണ് കമ്മിറ്റി അപ്പീല്‍ നല്‍കേണ്ടത്.

വെള്ളിയാഴ്‌ചയാണ് ഗ്യാന്‍വാപി മസ്‌ജിദ് പരിസരത്ത് സര്‍വേ നടത്താന്‍ അനുവദിച്ചുകൊണ്ട് വാരണാസി ജില്ല കോടതി ഉത്തരവിട്ടത്. ഇന്ന് രാവിലെ സര്‍വേ ആരംഭിക്കുകയും ചെയ്‌തിരുന്നു. ജിപിആര്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സര്‍വേ നടക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇടപെടല്‍.

ജിപിആര്‍ ഉപയോഗിച്ച് വിശദമായ ശാസ്‌ത്രീയ അന്വേഷണമാണ് വാരണാസി ജില്ല കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഡയറക്‌ടറോട് ആവശ്യപ്പെട്ടിരുന്നത്. നിലവിലെ ഘടനയുടെ ഉത്ഖനനം, ഡേറ്റിങ് രീതി, മറ്റ് ആധുനിക സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിക്കാനും ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്‌ക്ക് കോടതി അനുമതി നല്‍കിയിരുന്നു. മുമ്പുണ്ടായിരുന്ന ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ പള്ളി പണിതിരിക്കുന്നത് എന്ന കാര്യം ഇത്തരം സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന പരിശോധനയില്‍ വ്യക്തമാകും എന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

കെട്ടിടത്തിന്‍റെ മൂന്ന് താഴികക്കുടങ്ങൾക്ക് തൊട്ടുതാഴെയുള്ള ഭാഗത്ത് സര്‍വേ നടത്താന്‍ ജിപിആര്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനും ആവശ്യമെങ്കിൽ അവിടെ ഖനനം നടത്താനും ഉത്തരവില്‍ നിര്‍ദേശം നല്‍കിയിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്‌ജിദ് ക്ഷേത്രത്തിനുമേൽ പണിതതാണോ എന്നറിയാന്‍, ശാസ്‌ത്രീയ സർവേ നടത്താൻ എഎസ്ഐ സംഘം ഞായറാഴ്‌ച (ജൂലൈ 23) തന്നെ വാരണാസിയില്‍ എത്തിയിരുന്നു.

ഗ്യാന്‍വാപി പരിസരത്ത് ഖനനം ഉൾപ്പടെ വിശദമായ ശാസ്‌ത്രീയ സർവേ നടത്താൻ ജില്ല ജഡ്‌ജി എ കെ വിശ്വേഷ് ആണ് വെള്ളിയാഴ്‌ച ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്‌ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം ശിവലിംഗത്തിന്‍റെ ഘടന ഉണ്ടെന്ന് ഹര്‍ജിക്കാര്‍ അവകാശപ്പെടുന്ന പള്ളിയിലെ 'വസുഖാന' സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പ്രസ്‌തുത ഭാഗം സംരക്ഷിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാലായിരുന്നു വസുഖാനയെ സര്‍വേയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്.

Also Read: Gyanvapi case | കനത്ത സുരക്ഷയില്‍ ഗ്യാന്‍വാപിയില്‍ സര്‍വേ ; പരിശോധനയ്‌ക്ക് ജിപിആര്‍ അടക്കം സാങ്കേതിക വിദ്യ

സർവേ നടപടികളുടെ വീഡിയോകളും ഫോട്ടോകളും സഹിതം ഓഗസ്റ്റ് നാലിനകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും ആര്‍ക്കിയോളജിക്കല്‍ സര്‍വേയോട് ജില്ല കോടതി നിര്‍ദേശിക്കുകയുണ്ടായി. ജൂലൈ 14 നാണ് ഹിന്ദു പക്ഷത്തിനുവേണ്ടി അഭിഭാഷകനായ വിഷ്‌ണു ശങ്കർ ജെയിൻ ഗ്യാന്‍വാപി മസ്‌ജിദില്‍ ശാസ്‌ത്രീയ സർവേ നടത്തണമെന്ന് കാണിച്ച് ജില്ല കോടതിയിൽ അപേക്ഷ നൽകിയത്. ഈ സ്ഥലം ദശലക്ഷക്കണക്കിന് ആളുകളുടെ വികാരവുമായി ബന്ധപ്പെട്ടതാണെന്ന് അപേക്ഷയിൽ പറയുന്നു. മസ്‌ജിദ് സമുച്ചയത്തിലെ പടിഞ്ഞാറുഭാഗത്തുള്ള ചുമരില്‍ ക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങൾ ദൃശ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ന്യൂഡല്‍ഹി : ഗ്യാന്‍വാപി മസ്‌ജിദില്‍ ആര്‍ക്കിയോളജി വകുപ്പിന്‍റെ സര്‍വേ തടഞ്ഞ് സുപ്രീം കോടതി. ബുധനാഴ്‌ച വൈകിട്ട് 5 മണി വരെ സര്‍വേ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിറക്കി. മസ്‌ജിദ് പരിസരത്ത് സര്‍വേ നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള ജില്ല കോടതിയുടെ ഉത്തരവിനെതിരെ മസ്‌ജിദ് കമ്മിറ്റിക്ക് അപ്പീല്‍ പോകാം. അലഹബാദ് ഹൈക്കോടതിയിലാണ് കമ്മിറ്റി അപ്പീല്‍ നല്‍കേണ്ടത്.

വെള്ളിയാഴ്‌ചയാണ് ഗ്യാന്‍വാപി മസ്‌ജിദ് പരിസരത്ത് സര്‍വേ നടത്താന്‍ അനുവദിച്ചുകൊണ്ട് വാരണാസി ജില്ല കോടതി ഉത്തരവിട്ടത്. ഇന്ന് രാവിലെ സര്‍വേ ആരംഭിക്കുകയും ചെയ്‌തിരുന്നു. ജിപിആര്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സര്‍വേ നടക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇടപെടല്‍.

ജിപിആര്‍ ഉപയോഗിച്ച് വിശദമായ ശാസ്‌ത്രീയ അന്വേഷണമാണ് വാരണാസി ജില്ല കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഡയറക്‌ടറോട് ആവശ്യപ്പെട്ടിരുന്നത്. നിലവിലെ ഘടനയുടെ ഉത്ഖനനം, ഡേറ്റിങ് രീതി, മറ്റ് ആധുനിക സാങ്കേതിക വിദ്യകൾ എന്നിവ ഉപയോഗിക്കാനും ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്‌ക്ക് കോടതി അനുമതി നല്‍കിയിരുന്നു. മുമ്പുണ്ടായിരുന്ന ഹിന്ദു ക്ഷേത്രത്തിന് മുകളിലാണോ പള്ളി പണിതിരിക്കുന്നത് എന്ന കാര്യം ഇത്തരം സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന പരിശോധനയില്‍ വ്യക്തമാകും എന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

കെട്ടിടത്തിന്‍റെ മൂന്ന് താഴികക്കുടങ്ങൾക്ക് തൊട്ടുതാഴെയുള്ള ഭാഗത്ത് സര്‍വേ നടത്താന്‍ ജിപിആര്‍ സാങ്കേതികവിദ്യ ഉപയോഗിക്കാനും ആവശ്യമെങ്കിൽ അവിടെ ഖനനം നടത്താനും ഉത്തരവില്‍ നിര്‍ദേശം നല്‍കിയിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്‌ജിദ് ക്ഷേത്രത്തിനുമേൽ പണിതതാണോ എന്നറിയാന്‍, ശാസ്‌ത്രീയ സർവേ നടത്താൻ എഎസ്ഐ സംഘം ഞായറാഴ്‌ച (ജൂലൈ 23) തന്നെ വാരണാസിയില്‍ എത്തിയിരുന്നു.

ഗ്യാന്‍വാപി പരിസരത്ത് ഖനനം ഉൾപ്പടെ വിശദമായ ശാസ്‌ത്രീയ സർവേ നടത്താൻ ജില്ല ജഡ്‌ജി എ കെ വിശ്വേഷ് ആണ് വെള്ളിയാഴ്‌ച ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്‌ക്ക് നിര്‍ദേശം നല്‍കിയത്. അതേസമയം ശിവലിംഗത്തിന്‍റെ ഘടന ഉണ്ടെന്ന് ഹര്‍ജിക്കാര്‍ അവകാശപ്പെടുന്ന പള്ളിയിലെ 'വസുഖാന' സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പ്രസ്‌തുത ഭാഗം സംരക്ഷിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാലായിരുന്നു വസുഖാനയെ സര്‍വേയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്.

Also Read: Gyanvapi case | കനത്ത സുരക്ഷയില്‍ ഗ്യാന്‍വാപിയില്‍ സര്‍വേ ; പരിശോധനയ്‌ക്ക് ജിപിആര്‍ അടക്കം സാങ്കേതിക വിദ്യ

സർവേ നടപടികളുടെ വീഡിയോകളും ഫോട്ടോകളും സഹിതം ഓഗസ്റ്റ് നാലിനകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും ആര്‍ക്കിയോളജിക്കല്‍ സര്‍വേയോട് ജില്ല കോടതി നിര്‍ദേശിക്കുകയുണ്ടായി. ജൂലൈ 14 നാണ് ഹിന്ദു പക്ഷത്തിനുവേണ്ടി അഭിഭാഷകനായ വിഷ്‌ണു ശങ്കർ ജെയിൻ ഗ്യാന്‍വാപി മസ്‌ജിദില്‍ ശാസ്‌ത്രീയ സർവേ നടത്തണമെന്ന് കാണിച്ച് ജില്ല കോടതിയിൽ അപേക്ഷ നൽകിയത്. ഈ സ്ഥലം ദശലക്ഷക്കണക്കിന് ആളുകളുടെ വികാരവുമായി ബന്ധപ്പെട്ടതാണെന്ന് അപേക്ഷയിൽ പറയുന്നു. മസ്‌ജിദ് സമുച്ചയത്തിലെ പടിഞ്ഞാറുഭാഗത്തുള്ള ചുമരില്‍ ക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങൾ ദൃശ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Last Updated : Jul 24, 2023, 2:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.