ETV Bharat / bharat

ഡെമോക്ലസിന്‍റെ വാൾ പോലെ ഗെലോട്ടിന് മുഖ്യമന്ത്രി സ്ഥാനം ; രാജസ്ഥാനിൽ നേതൃമാറ്റത്തിന് സാധ്യത

author img

By

Published : Oct 2, 2022, 5:03 PM IST

Updated : Oct 2, 2022, 7:41 PM IST

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം രാജസ്ഥാൻ മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്ന് എഐസിസി വൃത്തങ്ങൾ

Rajasthan CM Ashok Gehlot  Congress presidential polls  Ashok Gehlot  change of rajasthan cm  congress highcommand  sonia gandhi ashok gehlot  ഡെമോക്ലസിന്‍റെ വാൾ  Sword of Damocles  ഗെലോട്ടിന് മുഖ്യമന്ത്രി സ്ഥാനം  രാജസ്ഥാനിൽ നേതൃമാറ്റത്തിന് സാധ്യത  രാജസ്ഥാൻ മുഖ്യമന്ത്രി  എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്  ഗെലോട്ട് പൈലറ്റ് വിഭാഗീയത  രാജസ്ഥാൻ രാഷ്‌ട്രീയ പ്രതിസന്ധി
ഡെമോക്ലസിന്‍റെ വാൾ പോലെ ഗെലോട്ടിന് മുഖ്യമന്ത്രി സ്ഥാനം; രാജസ്ഥാനിൽ നേതൃമാറ്റത്തിന് സാധ്യത

ന്യൂഡൽഹി : രാജസ്ഥാൻ മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച കാര്യത്തിൽ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമെന്ന് സൂചന. രാജസ്ഥാൻ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യം തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് മുതിർന്ന എഐസിസി ഭാരവാഹി അറിയിച്ചു. അശോക് ഗെലോട്ടിന്‍റെ മുഖ്യമന്ത്രി സ്ഥാനം നിലവിൽ സുരക്ഷിതമാണെന്നും എന്നാൽ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുത്തതിന് ശേഷം എന്തും സംഭവിക്കാമെന്നും പേരുവെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ അദ്ദേഹം പ്രതികരിച്ചു. ഗെലോട്ടിന്‍റെ മുഖ്യ എതിരാളിയായ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗെലോട്ട്-പൈലറ്റ് വിഭാഗീയതയും രാഷ്‌ട്രീയ പ്രതിസന്ധിയും : ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ട് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി നിയമിക്കാനായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ ശ്രമം. 2023ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അധികാര തുടർച്ചയ്ക്ക് നേതൃമാറ്റം ആവശ്യമാണെന്ന കണക്കുകൂട്ടലിലായിരുന്നു ഹൈക്കമാൻഡ്. എന്നാൽ ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ ഗെലോട്ട്-പൈലറ്റ് വിഭാഗീയത തലപൊക്കുകയായിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഗെലോട്ടിനെ മാറ്റി പൈലറ്റിനെ നിയമിക്കാനുള്ള കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനത്തെ ഗെലോട്ട് പക്ഷത്തെ 90ലധികം എംഎൽഎമാർ എതിർത്തു. ഗെലോട്ട് പക്ഷത്തെ എംഎൽഎമാർ രാജിവയ്ക്കാൻ തയാറായത് സംസ്ഥാനത്തെ രാഷ്‌ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചു. ഇതോടെയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥിത്വം ഗെലോട്ടിന് നഷ്‌ടമാകുന്നത്.

ഗെലോട്ടിന്‍റെ തലയ്ക്ക് മുകളിലെ ഡെമോക്ലസിന്‍റെ വാൾ : നിലവിൽ രാജസ്ഥാൻ മുഖ്യമന്ത്രി പദം ഗെലോട്ടിനാണെങ്കിലും അത് ഡെമോക്ലസിന്‍റെ വാളുപോലെ അദ്ദേഹത്തിന്‍റെ തലയ്ക്ക് മുകളിൽ തൂങ്ങിയാടുകയാണ്. അധ്യക്ഷ തെരഞ്ഞെടുപ്പിനിടയ്ക്ക് അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യം ഹൈക്കമാൻഡ് തത്കാലം മാറ്റിവച്ചിരിക്കുകയാണെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. നിലവിലെ രാജസ്ഥാനിലെ സ്ഥിതിയിൽ മാറ്റങ്ങൾ ഒന്നും വരുത്താതിരിക്കുന്നതാണ് തത്കാലം നല്ലതെന്ന് പേര് വെളിപ്പെടുത്തരുതെന്ന ആവശ്യത്തോടെ ഒരു സിഡബ്ല്യുസി അംഗം പറഞ്ഞു.

സോണിയ ഗാന്ധിയുടെ പിന്തുണയുള്ള മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലുള്ള മത്സരത്തിലേക്കാണ് രാജ്യം നിലവിൽ ഉറ്റുനോക്കുന്നത്. ഒക്‌ടോബർ 17ന് നടക്കുന്ന വോട്ടെടുപ്പിന്‍റെ ഫലം ഒക്‌ടോബർ 19ന് പ്രഖ്യാപിക്കും. അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ആരായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് പുതിയ എഐസിസി നിരീക്ഷകനെ ജയ്‌പൂരിലേക്ക് അയക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Also Read: 'ഒരാൾക്ക് ഒരു പദവി'; രാജ്യസഭ പ്രതിപക്ഷ നേതൃപദവി രാജിവച്ച് മല്ലികാർജുൻ ഖാർഗെ

രാജസ്ഥാനിൽ നേതൃമാറ്റത്തിന് സാധ്യത : നേതൃമാറ്റത്തെ കുറിച്ചുള്ള അഭിപ്രായം അറിയാൻ നിയമസഭാംഗങ്ങൾക്കിടയിൽ സർവേ നടത്തണമെന്ന് രാജസ്ഥാന്‍റെ ചുമതലയുള്ള എഐസിസി നേതാവ് അജയ് മാക്കനോട് ഗെലോട്ട് നിർദേശിച്ചിട്ടുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് ഗെലോട്ട് പിന്മാറുന്നതിന് മുൻപ് രാജസ്ഥാൻ പ്രതിസന്ധിക്ക് നേതൃത്വം നൽകിയതിന് ഗെലോട്ടിന്‍റെ അടുത്ത അനുയായികളായ ശാന്തി ധരിവാൾ, മഹേഷ് ജോഷി, ധർമേന്ദ്ര റാത്തോഡ് എന്നിവർക്ക് എഐസിസി കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.

ഖാർഗെയായിരുന്നു സംസ്ഥാനത്തെ നേതൃമാറ്റത്തിന് മേൽനോട്ടം വഹിക്കാൻ സോണിയ നിയോഗിച്ച എഐസിസി നിരീക്ഷകൻ. എന്നാൽ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാൽ എഐസിസി നിരീക്ഷകനായി മറ്റൊരു നേതാവിനെ നിയമിക്കാനാണ് സാധ്യത.

ന്യൂഡൽഹി : രാജസ്ഥാൻ മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച കാര്യത്തിൽ എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമെന്ന് സൂചന. രാജസ്ഥാൻ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യം തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് മുതിർന്ന എഐസിസി ഭാരവാഹി അറിയിച്ചു. അശോക് ഗെലോട്ടിന്‍റെ മുഖ്യമന്ത്രി സ്ഥാനം നിലവിൽ സുരക്ഷിതമാണെന്നും എന്നാൽ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുത്തതിന് ശേഷം എന്തും സംഭവിക്കാമെന്നും പേരുവെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ അദ്ദേഹം പ്രതികരിച്ചു. ഗെലോട്ടിന്‍റെ മുഖ്യ എതിരാളിയായ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗെലോട്ട്-പൈലറ്റ് വിഭാഗീയതയും രാഷ്‌ട്രീയ പ്രതിസന്ധിയും : ഗെലോട്ടിനെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ട് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയായി നിയമിക്കാനായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ ശ്രമം. 2023ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അധികാര തുടർച്ചയ്ക്ക് നേതൃമാറ്റം ആവശ്യമാണെന്ന കണക്കുകൂട്ടലിലായിരുന്നു ഹൈക്കമാൻഡ്. എന്നാൽ ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ ഗെലോട്ട്-പൈലറ്റ് വിഭാഗീയത തലപൊക്കുകയായിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഗെലോട്ടിനെ മാറ്റി പൈലറ്റിനെ നിയമിക്കാനുള്ള കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനത്തെ ഗെലോട്ട് പക്ഷത്തെ 90ലധികം എംഎൽഎമാർ എതിർത്തു. ഗെലോട്ട് പക്ഷത്തെ എംഎൽഎമാർ രാജിവയ്ക്കാൻ തയാറായത് സംസ്ഥാനത്തെ രാഷ്‌ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ചു. ഇതോടെയാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥിത്വം ഗെലോട്ടിന് നഷ്‌ടമാകുന്നത്.

ഗെലോട്ടിന്‍റെ തലയ്ക്ക് മുകളിലെ ഡെമോക്ലസിന്‍റെ വാൾ : നിലവിൽ രാജസ്ഥാൻ മുഖ്യമന്ത്രി പദം ഗെലോട്ടിനാണെങ്കിലും അത് ഡെമോക്ലസിന്‍റെ വാളുപോലെ അദ്ദേഹത്തിന്‍റെ തലയ്ക്ക് മുകളിൽ തൂങ്ങിയാടുകയാണ്. അധ്യക്ഷ തെരഞ്ഞെടുപ്പിനിടയ്ക്ക് അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യം ഹൈക്കമാൻഡ് തത്കാലം മാറ്റിവച്ചിരിക്കുകയാണെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. നിലവിലെ രാജസ്ഥാനിലെ സ്ഥിതിയിൽ മാറ്റങ്ങൾ ഒന്നും വരുത്താതിരിക്കുന്നതാണ് തത്കാലം നല്ലതെന്ന് പേര് വെളിപ്പെടുത്തരുതെന്ന ആവശ്യത്തോടെ ഒരു സിഡബ്ല്യുസി അംഗം പറഞ്ഞു.

സോണിയ ഗാന്ധിയുടെ പിന്തുണയുള്ള മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലുള്ള മത്സരത്തിലേക്കാണ് രാജ്യം നിലവിൽ ഉറ്റുനോക്കുന്നത്. ഒക്‌ടോബർ 17ന് നടക്കുന്ന വോട്ടെടുപ്പിന്‍റെ ഫലം ഒക്‌ടോബർ 19ന് പ്രഖ്യാപിക്കും. അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ആരായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് പുതിയ എഐസിസി നിരീക്ഷകനെ ജയ്‌പൂരിലേക്ക് അയക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Also Read: 'ഒരാൾക്ക് ഒരു പദവി'; രാജ്യസഭ പ്രതിപക്ഷ നേതൃപദവി രാജിവച്ച് മല്ലികാർജുൻ ഖാർഗെ

രാജസ്ഥാനിൽ നേതൃമാറ്റത്തിന് സാധ്യത : നേതൃമാറ്റത്തെ കുറിച്ചുള്ള അഭിപ്രായം അറിയാൻ നിയമസഭാംഗങ്ങൾക്കിടയിൽ സർവേ നടത്തണമെന്ന് രാജസ്ഥാന്‍റെ ചുമതലയുള്ള എഐസിസി നേതാവ് അജയ് മാക്കനോട് ഗെലോട്ട് നിർദേശിച്ചിട്ടുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് ഗെലോട്ട് പിന്മാറുന്നതിന് മുൻപ് രാജസ്ഥാൻ പ്രതിസന്ധിക്ക് നേതൃത്വം നൽകിയതിന് ഗെലോട്ടിന്‍റെ അടുത്ത അനുയായികളായ ശാന്തി ധരിവാൾ, മഹേഷ് ജോഷി, ധർമേന്ദ്ര റാത്തോഡ് എന്നിവർക്ക് എഐസിസി കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.

ഖാർഗെയായിരുന്നു സംസ്ഥാനത്തെ നേതൃമാറ്റത്തിന് മേൽനോട്ടം വഹിക്കാൻ സോണിയ നിയോഗിച്ച എഐസിസി നിരീക്ഷകൻ. എന്നാൽ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാൽ എഐസിസി നിരീക്ഷകനായി മറ്റൊരു നേതാവിനെ നിയമിക്കാനാണ് സാധ്യത.

Last Updated : Oct 2, 2022, 7:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.