ETV Bharat / bharat

Saraswati Vaidya murder | 'പ്രതി എച്ച്‌ഐവി ബാധിതന്‍'; കൊല്ലപ്പെട്ട യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടിട്ടില്ലെന്ന് മൊഴി - സരസ്വതി വൈദ്യ കൊലപാതകം

ജൂണ്‍ നാലിനാണ് സരസ്വതി കൊല്ലപ്പെട്ടത്. മൃതദേഹം നിരവധി കഷണങ്ങളാക്കിയെന്നും വേവിച്ചെന്നുമുള്ള ഞെട്ടിക്കുന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു

Shraddha Walker  Saraswati Vaidya murder case accused revelation  maharashtra Saraswati Vaidya murder case  പൊലീസ് റിപ്പോര്‍ട്ട്  ശ്രദ്ധ വാക്കര്‍ വധം  സരസ്വതി വൈദ്യ കൊലപാതകം  മഹാരാഷ്‌ട്ര സരസ്വതി വൈദ്യ കൊലപാതകം
Saraswati Vaidya murder
author img

By

Published : Jun 10, 2023, 4:45 PM IST

താനെ: ശ്രദ്ധ വാക്കര്‍ വധത്തിന് സമാനമായി മഹാരാഷ്‌ട്രയില്‍ 32കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. താന്‍ എച്ച്‌ഐവി ബാധിതനാണെന്നും കൊല്ലപ്പെട്ട സരസ്വതി വൈദ്യയുമായി നേരത്തേ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടിട്ടില്ലെന്നും പ്രതി മനോജ് സാനെ (56) അവകാശപ്പെട്ടു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

എച്ച്‌ഐവി ബാധിതനായതിനെ തുടര്‍ന്ന് 2008 മുതൽ മരുന്ന് കഴിക്കുന്നുണ്ട്. പ്രതി സത്യമാണോ കള്ളമാണോ പറയുന്നതെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. കുറ്റകൃത്യം ചെയ്യുന്നതിന് മുന്‍പ് താന്‍ ഗൂഗിൾ സെർച്ച് ചെയ്‌തിരുന്നെന്നും ഇയാള്‍ മൊഴി നല്‍കി. 'മെയ് 29 മുതൽ മനോജ് ജോലിക്ക് പോയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൃതദേഹം എങ്ങനെ സംസ്‌കരിക്കാം, ദുർഗന്ധം വരാതിരിക്കാന്‍ വേണ്ടി എന്തെല്ലാം ചെയ്യാം എന്നെല്ലാം പ്രതി ഗൂഗിളിൽ തെരഞ്ഞു. അതനുസരിച്ചാണ് കാര്യങ്ങള്‍ മനസിലാക്കിയത്.' - ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജയന്ത് ബജ്ബലെ പറഞ്ഞു.

'മൃതദേഹം പാത്രങ്ങളിലും ബക്കറ്റുകളിലും സൂക്ഷിച്ചു': 'യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി ഒരു പ്രഷർ കുക്കറിൽ തിളപ്പിച്ച് പിന്നീട് പാത്രങ്ങളിലും ബക്കറ്റുകളിലുമായി സൂക്ഷിച്ചു. സരസ്വതിയെ കൊലപ്പെടുത്തിയ ശേഷം മനോജ് തന്‍റെ മൊബൈല്‍ ഫോണിലെ ക്യാമറ ഉപയോഗിച്ച് മൃതദേഹത്തിന്‍റെ ചിത്രങ്ങൾ പകർത്തി. ഔറംഗബാദിൽ നിന്ന് ജോലി തേടിയാണ് സരസ്വതി മുംബൈയിലെത്തിയത്. ഇതിന് ശേഷമാണ് മനോജും സരസ്വതിയും ആദ്യമായി കണ്ടുമുട്ടിയത്. രണ്ട് വർഷമായി ഇരുവരും ബോറിവാലിയിലെ ഒരു ഫ്ലാറ്റിൽ ഒരുമിച്ചായിരുന്നു താമസം.' - ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ALSO READ | 'ലിവ് ഇന്‍ പങ്കാളികളല്ല, അവര്‍ വിവാഹിതരായിരുന്നു'; സരസ്വതി വൈദ്യയുടെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി പൊലീസ്

'സരസ്വതിയും പ്രതിയും വിവാഹിതരായിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് ഇക്കാര്യം അറിയാമായിരുന്നു. എന്നാൽ, പ്രായവ്യത്യാസത്തിന്‍റെ പേരിൽ ഇരുവരും ഇക്കാര്യം മറ്റുള്ളവരിൽ നിന്ന് മറച്ചുവയ്‌ക്കുകയായിരുന്നു.' - ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. ജൂൺ ഏഴിനാണ് സരസ്വതിയുടെ മൃതദേഹം കണ്ടെത്തിയത്. താനെ മീര റോഡില്‍ ഗീതാനഗറിലുള്ള ആകാശദീപ് സൊസൈറ്റിയുടെ ഫ്‌ളാറ്റ് നമ്പർ 704ലാണ് യുവതി കൊല്ലപ്പെട്ടത്.

ബന്ധത്തിലുള്ള സംശയത്തെ ചൊല്ലി മനോജും സരസ്വതിയും വഴക്കിട്ടിരുന്നു. ഇതിലുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് മനോജ് സരസ്വതിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം. കൊലപാതകത്തിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇയാൾ മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പുറമെ, മൃതദേഹം മൂന്ന് കഷണങ്ങളാക്കിയെന്നും ഇതിൽ ശരീരത്തിന്‍റെ ചില ഭാഗങ്ങൾ വേവിച്ചതായുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നു.

മൃതദേഹത്തിന്‍റെ ചില ഭാഗങ്ങള്‍ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇതോടെ കാണാതായ ശരീര ഭാഗങ്ങൾക്കായും പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതി മനോജ് സാനെയെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെങ്കിലും മൃതദേഹത്തിന്‍റെ കാണാതായ ഭാഗങ്ങൾ കണ്ടെത്തുക പൊലീസിനെ സംബന്ധിച്ച് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ സരസ്വതി വൈദ്യയുടെ മൂന്ന് സഹോദരിമാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

താനെ: ശ്രദ്ധ വാക്കര്‍ വധത്തിന് സമാനമായി മഹാരാഷ്‌ട്രയില്‍ 32കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. താന്‍ എച്ച്‌ഐവി ബാധിതനാണെന്നും കൊല്ലപ്പെട്ട സരസ്വതി വൈദ്യയുമായി നേരത്തേ ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടിട്ടില്ലെന്നും പ്രതി മനോജ് സാനെ (56) അവകാശപ്പെട്ടു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

എച്ച്‌ഐവി ബാധിതനായതിനെ തുടര്‍ന്ന് 2008 മുതൽ മരുന്ന് കഴിക്കുന്നുണ്ട്. പ്രതി സത്യമാണോ കള്ളമാണോ പറയുന്നതെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. കുറ്റകൃത്യം ചെയ്യുന്നതിന് മുന്‍പ് താന്‍ ഗൂഗിൾ സെർച്ച് ചെയ്‌തിരുന്നെന്നും ഇയാള്‍ മൊഴി നല്‍കി. 'മെയ് 29 മുതൽ മനോജ് ജോലിക്ക് പോയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൃതദേഹം എങ്ങനെ സംസ്‌കരിക്കാം, ദുർഗന്ധം വരാതിരിക്കാന്‍ വേണ്ടി എന്തെല്ലാം ചെയ്യാം എന്നെല്ലാം പ്രതി ഗൂഗിളിൽ തെരഞ്ഞു. അതനുസരിച്ചാണ് കാര്യങ്ങള്‍ മനസിലാക്കിയത്.' - ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജയന്ത് ബജ്ബലെ പറഞ്ഞു.

'മൃതദേഹം പാത്രങ്ങളിലും ബക്കറ്റുകളിലും സൂക്ഷിച്ചു': 'യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി ഒരു പ്രഷർ കുക്കറിൽ തിളപ്പിച്ച് പിന്നീട് പാത്രങ്ങളിലും ബക്കറ്റുകളിലുമായി സൂക്ഷിച്ചു. സരസ്വതിയെ കൊലപ്പെടുത്തിയ ശേഷം മനോജ് തന്‍റെ മൊബൈല്‍ ഫോണിലെ ക്യാമറ ഉപയോഗിച്ച് മൃതദേഹത്തിന്‍റെ ചിത്രങ്ങൾ പകർത്തി. ഔറംഗബാദിൽ നിന്ന് ജോലി തേടിയാണ് സരസ്വതി മുംബൈയിലെത്തിയത്. ഇതിന് ശേഷമാണ് മനോജും സരസ്വതിയും ആദ്യമായി കണ്ടുമുട്ടിയത്. രണ്ട് വർഷമായി ഇരുവരും ബോറിവാലിയിലെ ഒരു ഫ്ലാറ്റിൽ ഒരുമിച്ചായിരുന്നു താമസം.' - ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ മാധ്യമങ്ങളോട് വ്യക്തമാക്കി.

ALSO READ | 'ലിവ് ഇന്‍ പങ്കാളികളല്ല, അവര്‍ വിവാഹിതരായിരുന്നു'; സരസ്വതി വൈദ്യയുടെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി പൊലീസ്

'സരസ്വതിയും പ്രതിയും വിവാഹിതരായിരുന്നു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് ഇക്കാര്യം അറിയാമായിരുന്നു. എന്നാൽ, പ്രായവ്യത്യാസത്തിന്‍റെ പേരിൽ ഇരുവരും ഇക്കാര്യം മറ്റുള്ളവരിൽ നിന്ന് മറച്ചുവയ്‌ക്കുകയായിരുന്നു.' - ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. ജൂൺ ഏഴിനാണ് സരസ്വതിയുടെ മൃതദേഹം കണ്ടെത്തിയത്. താനെ മീര റോഡില്‍ ഗീതാനഗറിലുള്ള ആകാശദീപ് സൊസൈറ്റിയുടെ ഫ്‌ളാറ്റ് നമ്പർ 704ലാണ് യുവതി കൊല്ലപ്പെട്ടത്.

ബന്ധത്തിലുള്ള സംശയത്തെ ചൊല്ലി മനോജും സരസ്വതിയും വഴക്കിട്ടിരുന്നു. ഇതിലുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് മനോജ് സരസ്വതിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം. കൊലപാതകത്തിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇയാൾ മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പുറമെ, മൃതദേഹം മൂന്ന് കഷണങ്ങളാക്കിയെന്നും ഇതിൽ ശരീരത്തിന്‍റെ ചില ഭാഗങ്ങൾ വേവിച്ചതായുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നു.

മൃതദേഹത്തിന്‍റെ ചില ഭാഗങ്ങള്‍ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇതോടെ കാണാതായ ശരീര ഭാഗങ്ങൾക്കായും പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതി മനോജ് സാനെയെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെങ്കിലും മൃതദേഹത്തിന്‍റെ കാണാതായ ഭാഗങ്ങൾ കണ്ടെത്തുക പൊലീസിനെ സംബന്ധിച്ച് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ സരസ്വതി വൈദ്യയുടെ മൂന്ന് സഹോദരിമാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.