ETV Bharat / bharat

കലയും നൈപുണ്യവും നിറയുന്ന കശ്‌മീർ താഴ്‌വര - ശ്രീനഗർ

കശ്‌മീരിലെ കരകൗശല രംഗത്ത് ഏറെ പ്രത്യേകതകൾ ഉളള ഒന്നാണ് വാല്‍നട്ട് മരത്തടികളിലെ കൊത്തുപണികള്‍. ഈ കലാചാരുതയിൽ താഴ്‌വരയിലെ കലയും നൈപുണ്യവും ഒരുപോലെ തിളങ്ങി നില്‍ക്കുന്നു.

3 mp  Crafting Hands in kashmir  kashmir  Kashmir  Srinagar  Ghulam Nabi Dar  walnut  കലയും നൈപുണ്യവും നിറയുന്ന കശ്‌മീർ താഴ്‌വര  ശ്രീനഗര്‍  ശ്രീനഗർ  കലയും നൈപുണ്യവും നിറയുന്ന കശ്‌മീർ താഴ്‌വര
കലയും നൈപുണ്യവും നിറയുന്ന കശ്‌മീർ താഴ്‌വര
author img

By

Published : Feb 24, 2021, 5:04 AM IST

ശ്രീനഗര്‍: കരകൗശല വൈദഗ്ദ്യത്താലും പ്രകൃതി ഭംഗിയാലും ലോകം മുഴുവന്‍ അറിയപ്പെടുന്ന നാടാണ് കശ്മീര്‍. കശ്‌മീരിലെ കരകൗശല രംഗത്ത് ഏറെ പ്രത്യേകതകൾ ഉളള ഒന്നാണ് വാല്‍നട്ട് മരത്തടികളിലെ കൊത്തുപണികള്‍. ഈ കലാചാരുതയിൽ താഴ്‌വരയിലെ കലയും നൈപുണ്യവും ഒരുപോലെ തിളങ്ങി നില്‍ക്കുന്നു.

കലയും നൈപുണ്യവും നിറയുന്ന കശ്‌മീർ താഴ്‌വര

സാങ്കേതികവിദ്യയുടെ പുരോഗതിയും അത് ജീവിതത്തില്‍ സൃഷ്ടിച്ച വേഗതയും മൂലം ഈ അടുത്ത കാലങ്ങളായി കരകൗശല ബിസിനസ് വലിയ തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഇതൊന്നും ശ്രീനഗറിലെ നഗര ഹൃദയത്തിൽ നിന്നുള 68 വയസുകാരനായ ഗുലാം നബി ദറിന്‍റെ ആവേശത്തെ ഒട്ടും തന്നെ കെടുത്തിയിട്ടില്ല. ഇപ്പോഴും ഈ ബിസിനസ് ചെയ്യുന്ന കശ്മീര്‍ താഴ്‌വരയിലെ വളരെ കുറച്ച് വ്യക്തികളില്‍ ഒരാളാണ് ദര്‍.

10 വയസുള്ളപ്പോഴാണ് ദര്‍ ഈ ജോലി ചെയ്യാന്‍ ആരംഭിക്കുന്നത്. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഈ തൊഴിലിലേക്ക് ഇറങ്ങിയത്. ഇന്ന് അദ്ദേഹത്തിന് ഈ കലയില്‍ 25 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. ഈ തൊഴിലിൽ അഗ്രഗണ്യനായി മാറി.

ദറിനെ പോലുള്ള പല കരകൗശല വിദഗ്ധരും പുതിയ തലമുറക്ക് ഈ നൈപുണ്യം പകര്‍ന്ന് നല്‍കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷെ ഇക്കാലത്ത് ഈ കല പഠിക്കുവാന്‍ അധികമാരും തയ്യാറായി മുന്നോട്ട് വരുന്നില്ലെന്ന പരാതിയും അദ്ദേഹത്തിനുണ്ട്.

ഇസ്ലാം സ്ഥാപകനായ മീര്‍ സയ്യിദ് അലി ഹംദാനിയും അദ്ദേഹത്തിന്‍റെ നൂറുകണക്കിന് ശിഷ്യന്മാരുമാണ് കശ്മീരില്‍ ഈ കരകൗശല വിദ്യ ആദ്യമായി കൊണ്ടു വരുന്നത്. ഏഴ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഒരു വരുമാന മാതൃകയായി അത് വളര്‍ന്നു വികസിക്കുകയും ചെയ്തു. ഈ കരകൗശല വൈദഗ്ധ്യം നിലനിര്‍ത്തി കൊണ്ടു പോകുന്നതില്‍ ഗുലാം നബി ദറിനെ പോലൂള്ള വ്യക്തികള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. ഇനി യുവാക്കള്‍ വേണം ഈ കല പഠിച്ചെടുത്ത് വരും തലമുറകളിലേക്ക് അത് കൈമാറി കൊടുക്കേണ്ടതെന്ന് ദറിനെ പോലുളളവർ പറയുന്നു.

ശ്രീനഗര്‍: കരകൗശല വൈദഗ്ദ്യത്താലും പ്രകൃതി ഭംഗിയാലും ലോകം മുഴുവന്‍ അറിയപ്പെടുന്ന നാടാണ് കശ്മീര്‍. കശ്‌മീരിലെ കരകൗശല രംഗത്ത് ഏറെ പ്രത്യേകതകൾ ഉളള ഒന്നാണ് വാല്‍നട്ട് മരത്തടികളിലെ കൊത്തുപണികള്‍. ഈ കലാചാരുതയിൽ താഴ്‌വരയിലെ കലയും നൈപുണ്യവും ഒരുപോലെ തിളങ്ങി നില്‍ക്കുന്നു.

കലയും നൈപുണ്യവും നിറയുന്ന കശ്‌മീർ താഴ്‌വര

സാങ്കേതികവിദ്യയുടെ പുരോഗതിയും അത് ജീവിതത്തില്‍ സൃഷ്ടിച്ച വേഗതയും മൂലം ഈ അടുത്ത കാലങ്ങളായി കരകൗശല ബിസിനസ് വലിയ തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഇതൊന്നും ശ്രീനഗറിലെ നഗര ഹൃദയത്തിൽ നിന്നുള 68 വയസുകാരനായ ഗുലാം നബി ദറിന്‍റെ ആവേശത്തെ ഒട്ടും തന്നെ കെടുത്തിയിട്ടില്ല. ഇപ്പോഴും ഈ ബിസിനസ് ചെയ്യുന്ന കശ്മീര്‍ താഴ്‌വരയിലെ വളരെ കുറച്ച് വ്യക്തികളില്‍ ഒരാളാണ് ദര്‍.

10 വയസുള്ളപ്പോഴാണ് ദര്‍ ഈ ജോലി ചെയ്യാന്‍ ആരംഭിക്കുന്നത്. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഈ തൊഴിലിലേക്ക് ഇറങ്ങിയത്. ഇന്ന് അദ്ദേഹത്തിന് ഈ കലയില്‍ 25 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. ഈ തൊഴിലിൽ അഗ്രഗണ്യനായി മാറി.

ദറിനെ പോലുള്ള പല കരകൗശല വിദഗ്ധരും പുതിയ തലമുറക്ക് ഈ നൈപുണ്യം പകര്‍ന്ന് നല്‍കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷെ ഇക്കാലത്ത് ഈ കല പഠിക്കുവാന്‍ അധികമാരും തയ്യാറായി മുന്നോട്ട് വരുന്നില്ലെന്ന പരാതിയും അദ്ദേഹത്തിനുണ്ട്.

ഇസ്ലാം സ്ഥാപകനായ മീര്‍ സയ്യിദ് അലി ഹംദാനിയും അദ്ദേഹത്തിന്‍റെ നൂറുകണക്കിന് ശിഷ്യന്മാരുമാണ് കശ്മീരില്‍ ഈ കരകൗശല വിദ്യ ആദ്യമായി കൊണ്ടു വരുന്നത്. ഏഴ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഒരു വരുമാന മാതൃകയായി അത് വളര്‍ന്നു വികസിക്കുകയും ചെയ്തു. ഈ കരകൗശല വൈദഗ്ധ്യം നിലനിര്‍ത്തി കൊണ്ടു പോകുന്നതില്‍ ഗുലാം നബി ദറിനെ പോലൂള്ള വ്യക്തികള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തു. ഇനി യുവാക്കള്‍ വേണം ഈ കല പഠിച്ചെടുത്ത് വരും തലമുറകളിലേക്ക് അത് കൈമാറി കൊടുക്കേണ്ടതെന്ന് ദറിനെ പോലുളളവർ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.