ETV Bharat / bharat

ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നില്‍

author img

By

Published : Nov 10, 2020, 10:52 AM IST

മധ്യപ്രദേശില്‍ ബി.ജെ.പി 19 സീറ്റില്‍ മുന്നില്‍

Bypolls 2020  Counting begins for 30 assembly seats  Counting begins for 30 assembly seats in 11 states  Counting of votes begins  assembly byelection  COVID-19 guidelines  Election Commission's COVID-19 guidelines  ഹൈദരാബാദ്
2020 ഉപതെരഞ്ഞെടുപ്പ്:11 സംസ്ഥാനങ്ങളിലെ 30 നിയമസഭാ സീറ്റുകളിലെ വോട്ടെണ്ണൽ ആരംഭിച്ചു

ഹൈദരാബാദ്: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ 56 നിയമസഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു.

രാജ്യമെമ്പാടുമായി വോട്ടെടുപ്പ് നടന്ന 58 സീറ്റുകളിൽ 42 എണ്ണം നേരത്തെ കോൺഗ്രസ് ജയിച്ചതും ഏഴെണ്ണം ബിജെപിയുടെ കൈവശമുണ്ടായിരുന്നതുമാണ്. യുപി, ഗുജറാത്ത് (8), മണിപ്പുർ (4), ഹരിയാന (1) എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകൾ എല്ലാം കോൺഗ്രസിന്‍റെ കൈവശമായിരുന്നു. ഛത്തീസ്ഗഡ്(1), ജാർഖണ്ഡ് (2), കർണാടക(2), നാഗാലാൻഡ് (2), തെലങ്കാന(1) ഒഡിഷ (2) എന്നിവയാണ് മറ്റു സീറ്റുകൾ.

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ബിജെപി സർക്കാർ ഭൂരിപക്ഷത്തിന് കുറഞ്ഞത് എട്ട് സീറ്റുകളാണ് വേണ്ടത്. കോൺഗ്രസിന് അധികാരത്തിലെത്തണമെങ്കിൽ 27 സീറ്റുകളാണ് ആവശ്യം. മധ്യപ്രദേശിലെ പുറത്ത് വന്ന ഫലസൂചനകള്‍ പ്രകാരം ബിജെപി 19 സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ് ഏഴ് സീറ്റിലാണ് കോണ്‍ഗ്രസ് നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്.

10 സംസ്ഥാനങ്ങളിൽ നിന്നുള്ള 54 നിയമസഭാ സീറ്റുകളിലേക്ക് നവംബർ മൂന്നിനും ബിഹാറിൽ നിന്നുള്ള ഒരു പാർലമെന്‍റ് സീറ്റിലേക്കും മണിപ്പൂരിൽ നിന്നുള്ള രണ്ട് നിയമസഭാ സീറ്റുകളിലേക്കും നവംബർ ഏഴിനുമാണ് ഉപതെരഞ്ഞെടുപ്പുകൾ നടത്തിയത്.

ഉപതെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലാണ് ഏറ്റവുമധികം മണ്ഡലങ്ങളുള്ളത്. ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെയുള്ളവർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 28 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്.

അതേസമയം കാലാവധി കുറാവായതിനാൽ കേരളത്തിലേത് ഉൾപ്പെടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു. അസം, കേരള, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ട് വീതം സീറ്റുകളിലും ബെംഗാളിലെ ഒരു സീറ്റിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് തീരുമാനിച്ചത്.

ഹൈദരാബാദ്: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ 56 നിയമസഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു.

രാജ്യമെമ്പാടുമായി വോട്ടെടുപ്പ് നടന്ന 58 സീറ്റുകളിൽ 42 എണ്ണം നേരത്തെ കോൺഗ്രസ് ജയിച്ചതും ഏഴെണ്ണം ബിജെപിയുടെ കൈവശമുണ്ടായിരുന്നതുമാണ്. യുപി, ഗുജറാത്ത് (8), മണിപ്പുർ (4), ഹരിയാന (1) എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകൾ എല്ലാം കോൺഗ്രസിന്‍റെ കൈവശമായിരുന്നു. ഛത്തീസ്ഗഡ്(1), ജാർഖണ്ഡ് (2), കർണാടക(2), നാഗാലാൻഡ് (2), തെലങ്കാന(1) ഒഡിഷ (2) എന്നിവയാണ് മറ്റു സീറ്റുകൾ.

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ബിജെപി സർക്കാർ ഭൂരിപക്ഷത്തിന് കുറഞ്ഞത് എട്ട് സീറ്റുകളാണ് വേണ്ടത്. കോൺഗ്രസിന് അധികാരത്തിലെത്തണമെങ്കിൽ 27 സീറ്റുകളാണ് ആവശ്യം. മധ്യപ്രദേശിലെ പുറത്ത് വന്ന ഫലസൂചനകള്‍ പ്രകാരം ബിജെപി 19 സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ് ഏഴ് സീറ്റിലാണ് കോണ്‍ഗ്രസ് നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത്.

10 സംസ്ഥാനങ്ങളിൽ നിന്നുള്ള 54 നിയമസഭാ സീറ്റുകളിലേക്ക് നവംബർ മൂന്നിനും ബിഹാറിൽ നിന്നുള്ള ഒരു പാർലമെന്‍റ് സീറ്റിലേക്കും മണിപ്പൂരിൽ നിന്നുള്ള രണ്ട് നിയമസഭാ സീറ്റുകളിലേക്കും നവംബർ ഏഴിനുമാണ് ഉപതെരഞ്ഞെടുപ്പുകൾ നടത്തിയത്.

ഉപതെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിലാണ് ഏറ്റവുമധികം മണ്ഡലങ്ങളുള്ളത്. ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെയുള്ളവർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 28 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്.

അതേസമയം കാലാവധി കുറാവായതിനാൽ കേരളത്തിലേത് ഉൾപ്പെടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു. അസം, കേരള, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ട് വീതം സീറ്റുകളിലും ബെംഗാളിലെ ഒരു സീറ്റിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടെന്ന് തീരുമാനിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.