ഇടുക്കി :കാർഷിക തോട്ടം മേഖലയായ ഇടുക്കി രാജകുമാരി ഗ്രാമപഞ്ചായത്തിലെ ഖജനാപ്പാറയിലെ രാജകുമാരി എസ്റ്റേറ്റ് കോളനി നിവാസികൾ വർഷങ്ങളായി കടന്നൽ ആക്രമണം ഭയന്നാണ് കഴിയുന്നത്. കോളനിക്ക് സമീപത്തെ മരത്തിൽ നിലയുറപ്പിച്ചിരിക്കുന്ന മുപ്പതോളം കടന്നൽ കൂട്ടമാണ് കോളനി നിവാസികളുടെ ജീവന് ഭീഷണിയായിരിക്കുന്നത്. (A swarm of honeybees as a threat) കടന്നൽ ആക്രമണത്തിൽ രണ്ട് വർഷം മുൻപ് ഒരാൾ മരിക്കുകയും ഒരുപാട് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌ത സാഹചര്യം ഉണ്ടായിട്ടും ബന്ധപ്പെട്ട അധികൃതർ യാതൊരു വിധ നടപടിയും സ്വികരിക്കുന്നില്ല എന്ന് കോളനി നിവാസികൾ പറയുന്നു.
തലയ്‌ക്ക് മുകളില്‍ തൂങ്ങിയാടി കടന്നല്‍കൂട്ടം, ഭീതിയോടെ രാജകുമാരി എസ്റ്റേറ്റ് - കടന്നൽ ഭീഷണി
15 വർഷമായി കടന്നല്‍കൂട്ടത്തെ ഭയന്ന് ജീവിക്കുന്ന ഖജനാപ്പാറയിലെ രാജകുമാരി എസ്റ്റേറ്റ് കോളനി നിവാസികളുടെ അവസ്ഥ.
![തലയ്‌ക്ക് മുകളില്‍ തൂങ്ങിയാടി കടന്നല്‍കൂട്ടം, ഭീതിയോടെ രാജകുമാരി എസ്റ്റേറ്റ് ഭീഷണിയായി കടന്നൽ കൂട്ടം Swarm of wasps as a threat A swarm of honeybees as a threat കടന്നൽ കൂട്ടം](https://etvbharatimages.akamaized.net/etvbharat/prod-images/05-02-2024/1200-675-20656430-thumbnail-16x9-idukki.jpg)
Published : Feb 5, 2024, 1:51 PM IST
കടന്നൽ ആക്രമണത്തിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് വർഷങ്ങളായി സർക്കാർ ഓഫിസുകൾ കയറി ഇറങ്ങുകയാണ് എസ്റ്റേറ്റിലെ കുടുംബങ്ങൾ. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ മരത്തിലാണ് വൻതേനിച്ച വിഭാഗത്തിൽപ്പെടുന്ന മുപ്പതോളം കടന്നൽ കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. ശക്തമായ കാറ്റും പരുന്ത് അടക്കമുള്ള വമ്പൻ പക്ഷികളും കടന്നല്‍കൂട്ടത്തെ ഇളക്കിവിടാൻ കഴിയുന്നവയാണ്.
കടന്നലുകളുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ ചാകുന്നതിനെ തുടർന്ന് മികച്ച വരുമാന മാർഗ്ഗം ലഭിച്ചിരുന്ന വളർത്തു മൃഗങ്ങളെയെല്ലാം ഇവിടത്തുകാർ വിറ്റഴിച്ചു. വ്യാപകമായി പൂമ്പൊടി വീഴുന്നതിനാൽ വസ്ത്രങ്ങൾ അലക്കി വിരിക്കുവാനോ വാഹങ്ങൾ പാർക്ക് ചെയ്യുവാനോ സാധിക്കാത്ത സാഹചര്യമാണ്. ജനാലകളും, വാതിലുകളും തുറന്നിടുവാനോ, വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കുവാനോ കഴിയാതെ ദുരിതത്തിലായിരിക്കുകാണ് കുട്ടികളും പ്രായമായവരും ഉൾപ്പെടെ നാൽപ്പതോളം കുടുംബങ്ങൾ. തമിഴ്‌നാട്ടിൽ നിന്ന് തോട്ടങ്ങളിൽ ജോലിക്കായി എത്തുന്ന നിരവധി തൊഴിലാളികൾക്കും ദിവസവും കടന്നൽ ആക്രമണത്തിൽ പരിക്കേൽക്കാറുണ്ട്.