കേരളം

kerala

പ്രതിഷേധിച്ചവരോട് ചാൻസിലർ ഇടപെട്ടത് മാനസിക വിഭ്രാന്തിയുള്ള ആളെ പോലെ; ആർഷോ

പ്രതിഷേധിച്ചവരോട് ചാൻസിലർ ഇടപെട്ടത് മാനസിക വിഭ്രാന്തിയുള്ള ആളെ പോലെയെന്നും കേന്ദ്ര സേനയെ ഇറക്കിയാലും പിന്നോട്ടില്ലെന്നും, എസ് എഫ് ഐ

By ETV Bharat Kerala Team

Published : Jan 27, 2024, 6:16 PM IST

Published : Jan 27, 2024, 6:16 PM IST

Updated : Jan 27, 2024, 6:45 PM IST

Chancellor against SFI protest  pm arsho  പിഎം ആർഷോ  പ്രതിഷേധിച്ചവരോട് ചാൻസിലർ ഇടപെടല്‍
Chancellor against SFI protest

പ്രതിഷേധിച്ചവരോട് ചാൻസിലർ ഇടപെടല്‍ ആർഷോ

തിരുവനന്തപുരം: കൊല്ലം നിലമേലിൽ കരിങ്കൊടി കാട്ടിയ എസ്എഫ്ഐ പ്രവർത്തകരോട് ചാൻസിലർ ഇടപെട്ടത് മാനസിക വിഭ്രാന്തിയുള്ള ആളെ പോലെയെന്നും കേന്ദ്രസേനയെ ഇറക്കിയാലും പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. മാന്യതയും, നിലവാരവും ഇല്ലാതെ സർവകലാശാല ചാൻസിലർ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ക്ക് ജനങ്ങൾ മറുപടി പറയും. പ്രതിഷേധിച്ചവർക്കെതിരെ 124 ചുമത്തേണ്ട ഒരു കുറ്റവും അവിടെ നടന്നിട്ടില്ല.

ചട്ടവിരുദ്ധമായി ചാൻസിലർ നടത്തിയ ഇടപെടലിനെതിരെയാണ് പ്രതിഷേധം. അക്രമസംഭവങ്ങൾ അരങ്ങേറുക എന്ന രീതിയോടെ ചെയ്‌ത നടപടിയാണ് ഗവർണറുടേത്. സമാധാനപരമായി സമരം ചെയ്‌തവർക്ക് നേരെ പാഞ്ഞടുത്തത് ഗവർണർ ആണ് ഒരു അക്രമരീതിയും എസ് എഫ് ഐ പ്രവർത്തകർ നടത്തിയിട്ടില്ല. ഇനിയും സമരവുമായി മുന്നോട്ട് പോകുമെന്നും സമരത്തിൽ ഗുരുതര കേസുകൾ ഉണ്ടാകും എന്ന ബോധ്യം ഉണ്ടെന്നും ആർഷോ വ്യക്തമാക്കി.

സ്വാമി സദാനന്ദ ആശ്രമത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ എംസി റോഡിലാണ് ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ശേഷം പതിനേഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ എഫ്ഐആറിന്‍റെ പകര്‍പ്പ് കിട്ടാതെ താന്‍ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഒരു മണിക്കൂറിലധികം ഗവർണർ പാതയോരത്ത് തുടര്‍ന്നു. തുടര്‍ന്ന് ചടയമംഗലം പൊലീസ് എഫ്ഐആറിന്‍റെ പകര്‍പ്പ് അടിയന്തരമായി എത്തിച്ചു. അതിനു ശേഷമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്.

Last Updated : Jan 27, 2024, 6:45 PM IST

ABOUT THE AUTHOR

...view details