കേരളം

kerala

ETV Bharat / state

സ്‌കൂളില്‍ നിന്നും ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തി; നാല് അധ്യാപകർക്ക് സസ്പെൻഷൻ

സ്‌കൂളില്‍ നിന്നും അധ്യാപകന്‍റെ നേതൃത്വത്തില്‍ രാത്രി അരി കൊണ്ടുപോകുന്നതു സംബന്ധിച്ച്‌ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് മൊറയൂർ പഞ്ചായത്തംഗം കെ അസൈനാർ മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ്, ഫ്രറ്റേണിറ്റി തുടങ്ങിയ വിദ്യാർഥി സംഘടനകളും രംഗത്തുവന്നു.

By ETV Bharat Kerala Team

Published : Jan 24, 2024, 4:47 PM IST

Updated : Jan 24, 2024, 6:00 PM IST

സ്‌കൂളില്‍ നിന്നും അരി കടത്തി  നാല് അധ്യാപകർക്ക് സസ്പെൻഷൻ  Action against teachers  Morayur VHM Higher Secondary School
Morayur VHM Higher Secondary School, Teachers Suspended

മലപ്പുറം: മൊറയൂർ വിഎച്ച്‌എം ഹയർസെക്കൻഡറി സ്‌കൂളില്‍ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തില്‍ നാല് അധ്യാപകർക്കെതിരെ നടപടി. പ്രധാന അധ്യാപകൻ ഡി. ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവരെ സസ്പെൻഡ് ചെയ്‌തു. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടേതാണ് നടപടി (Action against four teachers).

രാത്രി സ്‌കൂളില്‍ നിന്നും അരിച്ചാക്കുകള്‍ വാഹനത്തിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും, ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്‌കൂളിലെത്തി പരിശോധന നടത്തുകയും ചെയ്‌തു (Morayur VHM Higher Secondary School).

തുടര്‍ന്ന് ഡി.ഡി.ഇയുടെ പരിശോധനയില്‍ അരിക്കടത്ത് സ്ഥിരീകരിക്കുകയായിരുന്നു. കണക്കില്‍പ്പെടാത്ത അരി സ്‌കൂളില്‍ നിന്ന് കടത്തുകയും, മറിച്ചു വില്‍ക്കുകയും ചെയ്‌തതായാണ് കണ്ടെത്തല്‍.

അരി കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ഭക്ഷ്യകമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശൻ അറിയിച്ചു.

Also Read:സ്‌കൂളില്‍ നിന്ന് അരി കടത്തുന്ന ദൃശ്യങ്ങൾ; അധ്യാപകരുടെ അറിവോടെയെന്ന്‌ ആരോപണം

Last Updated : Jan 24, 2024, 6:00 PM IST

ABOUT THE AUTHOR

...view details