യുഎസ്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിന് ശേഷം ആനന്ദ് സ്വയം വെടിയുതിര്‍ത്തതാകാണെന്നാണ് പൊലീസ് നിഗമനം. ആലീസിന്‍റെയും ആനന്ദിന്‍റെയും ശരീരത്തില്‍ വെടിയേറ്റ പാടുകള്‍ കണ്ടെത്തുകയും മൃതദേഹത്തിന് സമീപത്ത് നിന്നും 9 എംഎം ഹാന്‍ഡ് ഗണ്ണും വെടിയുണ്ടകളും പൊലീസ് കണ്ടെത്തുകയും ചെയ്‌തു. എന്നാല്‍ മക്കളുടെ ശരീരത്തില്‍ വെടിയേറ്റ പാടുകളൊന്നും കണ്ടെത്തിയിട്ടില്ല (Murder And Suicide In US).
സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ ആനന്ദ് സുജിത് ഹെന്‍ററി, ഭാര്യ ആലീസ് ബെന്‍സിഗര്‍, മക്കളായ നോഹ, നെയ്‌തല്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനന്ദ് ഹെന്‍ററി ഭാര്യ ആലീസിനെ വെടിവച്ചു കൊലപ്പെടുത്തിയതാകാമെന്നാണ് സംശയിക്കുന്നത്. ഹെന്‍ററിയുടെ ശരീരത്തില്‍ വെടിയേറ്റതിന്‍റെ ഒറ്റ പാട് മാത്രമാണുള്ളതെന്ന് പൊലീസ് നേരത്തെ പ്രസ്‌താവനയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം മക്കളെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമെ മരണ കാരണം കൃത്യമായി മനസിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അന്വേഷണം സംഘം പറഞ്ഞു. ഫെബ്രുവരി 13നാണ് അമേരിക്കയിലെ വീട്ടില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലെ ശുചിമുറിയിലാണ് ആലീസിന്‍റെ മൃതദേഹം കണ്ടെത്തിയത്. തണുപ്പിനെ പ്രതിരോധിക്കുന്ന ഹീറ്ററില്‍ നിന്നും ഉയര്‍ന്ന വാതകം ശ്വസിച്ചതാകാം മരണ കാരണമെന്നാണ് നേരത്തെ പുറത്ത് വന്ന വാര്‍ത്തകൾ. (Malayali Family Death In US).