ലണ്ടൻ:റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷംപരിഹരിക്കുന്നതിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും പ്രധാനമായ പങ്കുവഹിക്കാൻ കഴിയുമെന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി. യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായി മെലോണി കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് മെലോണിയുടെ വാക്കുകള്‍. യുക്രെയ്‌നെ ഒഴിവാക്കിക്കൊണ്ട് സംഘർഷം പരിഹരിക്കാമെന്ന് കരുതുന്നത് ഒരിക്കലും സംഭവിക്കാത്ത കാര്യമാണെന്നും മെലോണി പറഞ്ഞു.
യുക്രെയ്‌നെ പിന്തുണയ്‌ക്കുന്നതിനുള്ള തീരുമാനം പ്രഥമവും പ്രധാനവും ദേശീയ താൽപ്പര്യത്തിന് അനുസൃതമാണ്. ഈ തീരുമാനം മാറില്ലെന്നും മെലോണി നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം യുക്രെയ്‌നുമായുള്ള സംഭാഷണം സുഗമമാക്കുന്നതിൽ ഇന്ത്യയ്ക്ക് പങ്കുവഹിക്കാനാകുമെന്ന് റഷ്യൻ പ്രസിഡൻഷ്യൽ വക്താവ് ദിമിത്രി പെസ്കോവ് ഈ അടുത്ത ദിവസം പറഞ്ഞിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സെലെൻസ്‌കിയുമായും, വ്ളാഡിമിര്‍ പുടിനുമായും സ്വതന്ത്രമായി ആശയവിനിമയം നടത്തുന്നു. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളുടെയും സംഘർഷം പരിഹരിക്കുന്നതിൽ ഇന്ത്യയ്‌ക്ക് പ്രധാന പങ്കുവഹിക്കാനകുമെന്നുമായിരുന്നു റഷ്യന്‍ വക്താവിന്‍റെ വാക്കുകള്‍.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും