ഷിംല: ഹിമാചൽ പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഒളിവില്‍ പോയ പ്രതിക്കായാണ് അന്വേഷണം പുരോഗമിക്കുന്നത്. ചൗപാലിലെ സ്‌കൂളിലെ 11 വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്.
സംഭവത്തില്‍ സ്‌കൂളിലെ അധ്യാപികയാണ് പരാതിയുമായി രംഗത്ത് എത്തിയത്. സ്‌കൂളിന് സമീപത്തെ വ്യാപാരിയായ മധ്യവയസ്‌കനെതിരെയാണ് പരാതി. ലൈംഗികാതിക്രമ സമിതി അധ്യക്ഷ കൂടിയാണ് പരാതി നല്‍കിയ അധ്യാപിക.
സ്‌കൂളിലെ 7 മുതല്‍ 11 വരെയുളള ക്ലാസുകളിലെ കുട്ടികളോടാണ് പ്രതി മോശമായി പെരുമാറിയത്. കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുന്ന കുട്ടികളാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തെ കുറിച്ച് വിദ്യാർഥികളിൽ ഒരാൾ സ്‌കൂള്‍ ലീഡറായ പെൺകുട്ടിയോട് പറഞ്ഞു. തുടർന്ന് സ്‌കൂള്‍ ലീഡര്‍ അധ്യാപികയോട് വിവരം അറിയിക്കുകയായിരുന്നു.