ബെംഗളൂരു: മനുഷ്യക്കടത്ത് ആരോപണങ്ങൾക്കിടെ നഗരത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍റെ റെയ്‌ഡ്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ പ്രിയങ്ക് കങ്കൂണിൻ്റെ നേതൃത്വത്തിലുള്ള സംഘം നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി നടത്തിയ റെയ്‌ഡിനിടെ 20 പെൺകുട്ടികളെ രക്ഷപ്പെടുത്തി. അനധികൃതമായി നടത്തുന്ന ഒരു സ്ഥാപനത്തില്‍ നിന്നാണ് ഇരുപത് പെണ്‍കുട്ടികളെ സംഘം കണ്ടെത്തിയത്.
ബംഗളൂരു അമര്‍ജ്യോതിയിലുള്ള അശ്വത് നഗറിലാണ് ഈ അനധികൃത സ്ഥാപനം പ്രവർത്തിക്കുന്നത്. 20 പെണ്‍കുട്ടികളെയും അവിടെയാണ് താമസിപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടികളെല്ലാവരും തന്നെ അനാഥരാണെന്നാണ് വിവരം. (Alleged human trafficking in Bengaluru: NCPCR officials raid - 20 girls rescued).
"ഇവിടെ ഏകദേശം 20 പെണ്‍കുട്ടികൾ ഉണ്ടായിരുന്നു. അവർക്ക് ശരിയായ വിദ്യാഭ്യാസം നൽകിയിരുന്നില്ല. അവർക്ക് മതപരമായ വിദ്യാഭ്യാസം മാത്രമാണ് ആകെ നൽകിയിരിക്കുന്നത്. കൂടാതെ ഈ വിദ്യാഭ്യാസ കേന്ദ്രം നടത്തുന്നതിന് ലൈസൻസ് ലഭിച്ചിട്ടില്ല". പ്രിയങ്ക് കങ്കൂൺ ആരോപിച്ചു.
കണ്ടെത്തിയ പെൺകുട്ടികളെ ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തി വിടുന്നതായി പരാതിയുണ്ട്. വിവാഹത്തിന്‍റെ പേരില്‍ ഗൾഫ് രാജ്യങ്ങളിലേക്ക് പെൺകുട്ടികളെ കയറ്റി അയക്കുന്നതിനായാണ് ഈ സ്ഥാപനം നടത്തുന്നതെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ പറഞ്ഞു. ഇരയായ പെണ്‍കുട്ടികളുമായി സംസാരിച്ചപ്പോള്‍ അനാഥാലയം പരിപാലിക്കുന്ന ഒരു സ്ത്രീയ്ക്ക് ഗള്‍ഫ് രാജ്യങ്ങളിലടക്കം വലിയ ബന്ധങ്ങളുണ്ടെന്നാണ് ബാലാവകാശ സംരക്ഷണ കമ്മീഷന് ലഭിച്ച വിവരം.