കേരളം

kerala

ETV Bharat / bharat

'ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് മുകളില്‍ മൂന്ന് കരിമേഘങ്ങള്‍'; കണക്കുകള്‍ നിരത്തി കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ജയറാം രമേഷ് - JAIRAM RAMESH ON INDIAN ECONOMY

പൊള്ളയായ അവകാശവാദങ്ങള്‍, സ്വകാര്യമേഖലയിലെ ആനുപാതികമല്ലാത്ത നിക്ഷേപം, യഥാര്‍ത്ഥ വേതനത്തിലും തൊഴിലാളികളുടെ ഉത്പാദനക്ഷമതയിലുമുണ്ടായ ഇടിവ് എന്നിവയാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത്.

By ETV Bharat Kerala Team

Published : 4 hours ago

Congress general secratary  Jairam Ramesh  constrain indias growth potential  policy changes
Jairam Ramesh (ANI)

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് മുകളില്‍ മൂന്ന് കരിമേഘങ്ങള്‍ നിഴല്‍ വിരിച്ചിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ്. ഇത് വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്ഘടനയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ എന്‍ഡിഎ സര്‍ക്കാരും നടത്തുന്ന പൊള്ളയായ അവകാശ വാദങ്ങളാണ് സാമ്പത്തിക വളര്‍ച്ചയെ തടയുന്ന പ്രധാന ഘടകമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അസാധാരണമായ തോതിലുള്ള സ്വകാര്യമേഖലയിലെ നിക്ഷേപങ്ങളും ഇന്ത്യയുടെ ഉത്പാദനമേഖലയെ തകിടം മറിക്കും. കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്ത് യഥാര്‍ത്ഥ കൂലിയിലും തൊഴിലാളികളുടെ ഉത്പാദന ക്ഷമതയിലും ഉണ്ടായ ഇടിവും സമ്പദ്ഘടനയെ ബാധിച്ചിരിക്കുന്നു. 2022-23 വര്‍ഷത്തില്‍ സ്വകാര്യമേഖലയിലുണ്ടായ അസ്ഥിര നിക്ഷേപം 2023-24 സാമ്പത്തിക വര്‍ഷം പുത്തന്‍ പദ്ധതികളുടെ പ്രഖ്യാപനത്തില്‍ 21ശതമാനം കുറവുണ്ടാക്കിയെന്നും രാജ്യസഭാംഗമായ അദ്ദേഹം എക്‌സില്‍ പങ്കുവച്ചകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ സര്‍ക്കാരിന്‍റെ അസ്ഥിര നയരൂപീകരണവും റെയ്‌ഡ് രാജും ഇന്ത്യന്‍ ഉപഭോഗ വിപണിയില്‍ നിക്ഷേപകര്‍ക്ക് അനിശ്ചിതത്വം സൃഷ്‌ടിച്ചു. 2022-23 വര്‍ഷത്തില്‍ കൊവിഡിനെ തുടര്‍ന്ന് പിന്നാക്കം പോയ സ്വകാര്യമേഖല നിക്ഷേപം പിന്നീട് തികച്ചും അസ്ഥിരമായ രീതിയില്‍ തിരികെ വന്നു. നിക്ഷേപകരുടെ ആത്മവിശ്വാസമില്ലായ്‌മയാണ് പദ്ധതി പ്രഖ്യാപനങ്ങളില്‍ ഇടിവുണ്ടാക്കിയത്.

ഇന്ത്യ ഇന്‍ക് പോലുള്ള ഇന്ത്യയിലെ ഔദ്യോഗിക മേഖലകള്‍ വരുമാന വളര്‍ച്ചയെക്കാള്‍ ഓഹരി മൂല്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയൂന്നി. ഇതെല്ലാം ഇന്ത്യയുടെ മധ്യ-ദീര്‍ഘകാല സമ്പദ്ഘടനയെ സാരമായി ബാധിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കമ്പനികള്‍ അവരുടെ ലാഭം വ്യവസായ വളര്‍ച്ചയ്ക്ക് ഉപയോഗിക്കാതെ കടം തീര്‍ക്കാനായി മാറ്റി വയ്ക്കുന്നു. ഇന്ത്യന്‍ സമ്പദ് രംഗം കൂടുതല്‍ കൂടുതല്‍ വായ്‌പകളും മറ്റും സ്വീകരിക്കുന്നതിന് നാം സാക്ഷ്യം വഹിക്കുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച എന്‍ജിനായ സ്വകാര്യമേഖല നിക്ഷേപം തളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വര്‍ഷമായി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി നടപ്പാക്കിയതോടെ ഇന്ത്യയുടെ ഉത്പാദന മേഖലയും രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം പോലെ തന്നെ താഴേക്ക് പോയി. ഉത്പാദന മേഖലയിലെ തൊഴില്‍ വിഹിതത്തിലും ഗണ്യമായ കുറവുണ്ടായി. ഇന്ത്യയുടെ ആഗോള കയറ്റുമതിയും ഗണ്യമായി ഇടിഞ്ഞു.

2005 മുതല്‍ 2015 വരെയുള്ള യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ആഗോള കയറ്റുമതിയില്‍ ഇന്ത്യയുടെ പങ്കാളിത്തം വന്‍തോതില്‍ വളര്‍ന്നിരുന്നു. വസ്‌ത്രം-കയറ്റുമതി 2013-14 വര്‍ഷം 1500 കോടി അമേരിക്കന്‍ ഡോളറായിരുന്നത് 2023-24ല്‍ 1450 കോടി ഡോളറായി ഇടിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2022-23ലെ ആനുവല്‍ സര്‍വേ ഓഫ് ഇന്‍ഡസ്‌ട്രീസ് പ്രകാരം യഥാര്‍ത്ഥ കൂലിയും രാജ്യത്തെ തൊഴിലാളികളുടെ ഉത്പാദന ക്ഷമതയും ഇത് കണക്കാക്കുന്ന മൊത്ത മൂല്യച്ചേര്‍ക്കലും (ജിവിഎ) ഇടിവ് രേഖപ്പെടുത്തി. 2014-5ല്‍ 6.6ശതമാനമായിരുന്ന ഇത് 2018-19ല്‍ 0.6 ശതമാനത്തിലേക്കാണ് ഇടിഞ്ഞത്.

തൊഴിലാളികളുടെ ഉത്പാദനക്ഷമതയിലുണ്ടായ ഇടിവ് രാജ്യത്തെ വന്‍ പണപ്പെരുപ്പത്തിനിടെ യഥാര്‍ത്ഥ വേതന വളര്‍ച്ചയെ സാരമായി ബാധിച്ചു. ഇത് ഉപഭോഗ നിരക്കിനെ ദുര്‍ബലപ്പെടുത്തുകയും വിപണി നിക്ഷേപം കുറയ്ക്കുകയും അത് വഴി ഇന്ത്യയുടെ വളര്‍ച്ചയെ പിന്നോട്ടടിക്കുകയും ചെയ്‌തുവെന്നും ജയറാം രമേഷ് കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു.

Also Read:'മോദിനോമിക്‌സ്' ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ശാപം; കടന്നാക്രമിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ